# എല്ലാ ബ്ളോക്കുകളിലും സഞ്ചരിക്കുന്ന വെറ്ററിനറി യൂണിറ്റുകൾ ഉടൻ
ആലപ്പുഴ: അടിയന്തര സന്ദർഭങ്ങളിൽ മൃഗങ്ങൾക്ക് ചികിത്സലഭ്യമാക്കാൻ വീട്ടുപടിക്കലെത്തുന്ന സഞ്ചരിക്കുന്ന വെറ്ററിനറി ക്ലിനിക്കുകൾ ജില്ലയിൽ സജ്ജം. രോഗ ബാധിതരായ മൃഗങ്ങളെ ആശുപത്രിയിൽ കൊണ്ടുപോകാനുള്ള വാഹനങ്ങളുടെ അഭാവവും വലിയ മൃഗങ്ങളെ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും മൃഗചികിത്സാ രംഗത്തുണ്ടാക്കുന്ന പ്രതിസന്ധിക്ക് ഈ വാഹനങ്ങൾ പരിഹാരമാവും.
ജില്ലയിൽ നിലവിൽ കഞ്ഞിക്കുഴി, മുതുകുളം ബ്ലോക്കുകളിലാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത്. വൈകാതെ ഓരോ ബ്ലോക്കിനും ഒരു യൂണിറ്റ് വീതം യാഥാർത്ഥ്യമാകുമെന്നാണ് സർക്കാർ പ്രഖ്യാപനം. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'ലൈവ്സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോളി'ന് കീഴിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് എന്ന ഘടകത്തിലാണ് ക്ലിനിക്കുകളുടെ പ്രവർത്തനം. ഉദ്യോഗസ്ഥരുടെ ശമ്പളവും വാഹനത്തിലാവശ്യമായ മരുന്നുകളും ഇന്ധന ചെലവും 60:40 എന്ന അനുപാതത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വഹിക്കും. ചികിത്സാ ഉപകരണങ്ങളടക്കം ഒരു യൂണിറ്റ് തയ്യായാറാക്കാൻ 16 ലക്ഷമാണ് കണക്കാക്കുന്നത്.
# മൊബൈൽ വെറ്ററിനറി ക്ലിനിക്ക്
ഒരു ഡോക്ടർ, പാര വെറ്ററിനറി ഉദ്യോഗസ്ഥൻ, ഡ്രൈവർ കം അറ്റൻഡന്റ്
# സൗകര്യങ്ങൾ
ചെറിയ ശസ്ത്രക്രിയകൾ, മിനി ലാബ്, കൃത്രിമ ബീജ ദാനം, കൗ ലിഫ്റ്റർ, കാഫ് പുള്ളർ, വെറ്ററിനറി മരുന്നുകൾ
# ഫോൺ: 1962 (ടോൾ ഫ്രീ നമ്പർ)
# പ്രവൃത്തി സമയം: ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി 8 വരെ
# നിരക്ക്
വീട്ടുപടിക്കൽ ചികിത്സ: 450 രൂപ
കൃത്രിമ ബീജദാനം: 50 രൂപ
വീട്ടിൽ കന്നുകാലികൾ, പൗൾട്രി, അരുമ മൃഗങ്ങൾ എന്നിവയ്ക്ക് ഒരേ സമയം ചികിത്സ: 950 രൂപ
പ്രാരംഭഘട്ടത്തിൽ ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി 8 വരെയാണ് യൂണിറ്റിന്റെ പ്രവർത്തന സമയം നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഉടൻ തന്നെ സമയമാറ്റമുണ്ടാകും. ടോൾ ഫ്രീ നമ്പരിൽ 24 മണിക്കൂറും സംശയ ദൂരീകരണത്തിനും സേവനത്തിനും വിളിക്കാവുന്നതാണ്. വൈകാതെ എല്ലാ ബ്ലോക്കുകൾക്കും മൊബൈൽ ക്ലിനിക്ക് അനുവദിക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്
മൃഗസംരക്ഷണ വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |