SignIn
Kerala Kaumudi Online
Saturday, 27 April 2024 12.31 AM IST

മരുന്നിന്റെ ഗുണമേന്മ നോക്കാനും ആളില്ല, മെഡി. സ്റ്റോറുകൾ 30500, പരിശോധിക്കാൻ 47 പേർ

medicine-shortage-india

കണ്ണൂർ: ഭക്ഷ്യവസ്തുക്കളുടെയും ഭക്ഷണത്തിന്റെയും മാത്രമല്ല, മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിലും സംസ്ഥാനം ഗുരുതരമായ വീഴ്ച വരുത്തുന്നു. സംസ്ഥാനത്തെ 30,500 മെഡിക്കൽ സ്റ്റോറുകൾ പരിശോധിക്കാൻ ആകെയുള്ളത് 47 ഉദ്യോഗസ്ഥർ.

ഇവർ കഴിഞ്ഞ ഒരുവർഷം പരിശോധന നടത്തിയത് 200 മെഡിക്കൽ സ്റ്റോറുകളിൽ മാത്രം. എന്നിട്ടും പരിശോധന നടത്തിയവയിൽ 60 കേസുകൾ പിടിക്കാനായി. കാലാവധി കഴിഞ്ഞ മരുന്നുകളും ശരിയായ രീതിയിൽ സൂക്ഷിക്കാത്തതിനാൽ കേടായ മരുന്നുകളും ഇവയിൽ ഉൾപ്പെടും.

ഒരു ഡ്രഗ് ഇൻസ്പെക്ടർ ഒരു മാസം 23 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയക്ക് അയയ്ക്കണമെന്നാണ് വ്യവസ്ഥ. അതിലും തിരിമറി നടക്കുന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു. വിവിധ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മരുന്ന് ശേഖരിക്കേണ്ടതിനു പകരം ഒരൊറ്റ മെഡിക്കൽ ഷോപ്പിൽ നിന്നുമാത്രം 13 സാമ്പിളുകൾ ശേഖരിക്കുന്നു. നേരത്തേ ഒരു മാസം 13 സാമ്പിൾ ശേഖരിച്ചാൽ മതിയായിരുന്നു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മരുന്നുകമ്പനികൾ സ്വന്തം ലാബുകളിൽ നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് മരുന്നുകൾ വില്പനയ്ക്ക് എത്തിക്കുന്നത്.

സംസ്ഥാനത്ത് ഗ്രാമങ്ങളിൽപ്പോലും ഒന്നിലേറെ മെഡിക്കൽ സ്റ്റാേറുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ എല്ലായിടത്തും എത്താൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. ഓഫീസുകൾക്ക് സ്വന്തമായി വാഹനവും കുറവാണ്. മെഡിക്കൽ സ്റ്റോറുകളിലും ലാബുകളിലും പരിശോധന നടത്താൻ എൻഫോഴ്സ്‌മെന്റ് വിഭാഗവും അനലിറ്റിക്കൽ വിഭാഗവും ഉണ്ടെങ്കിലും പ്രവർത്തനം ഫലപ്രദമല്ല.

മരുന്നു നിർമ്മാണ കമ്പനികൾക്കും ബ്ളഡ് ബാങ്കുകൾക്കും ലൈസൻസ് നൽകുന്നതിന് സെൻട്രൽ ഡ്രഗ്സ് കൺട്രോൾ സ്റ്റാൻഡേർഡ് ഓർഗനൈസേഷനുമായി സഹകരിച്ച് നടത്തേണ്ട സംയുക്ത പരിശോധനയും പരിമിതമാണ്.

വിഷ പദാർത്ഥങ്ങളായ സയനൈഡ്, മെതനോൾ, ക്ളോറൽ ഹൈഡ്രേറ്റ് തുടങ്ങിയവയുടെ ഉപയോഗത്തിനും വില്പനയ്ക്കും പോയ്സൺ പെർമിറ്റ് നൽകാറുണ്ടെങ്കിലും തുടർപരിശോധന നടത്താറില്ല.

കേരളത്തിലേക്ക് മരുന്നിന്റെ കുത്തൊഴുക്ക്


ഒരു വർഷത്തെ മരുന്നു വില്പന -₹14,500 കോടി
ആളോഹരി മരുന്ന് ഉപഭോഗം -₹4004
മറ്റു സംസ്ഥാനങ്ങളിൽ ആളോഹരി -₹250ൽ താഴെ
സർക്കാരിനുള്ള വർഷം വരുമാനം -₹870 കോടി

ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ സുഗമമായ നടത്തിപ്പിന് കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതോടൊപ്പം അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുള്ള നടപടികളുമുണ്ടാകണം.

പി. എച്ച്. ഷാജി, സംസ്ഥാന പ്രസിഡന്റ്

ഡ്രഗ്സ് കൺട്രോൾ എൻഫോഴ്സ്‌മെന്റ് ഓഫീസേഴ്സ് അസോസിയേഷൻ

പരിശോധന നടത്താതിരുന്നാൽ

മരുന്നുകളുടെ ഗുണനിലവാരം നിർണയിക്കാൻ കഴിയില്ല
ഡ്യൂപ്ലിക്കേറ്റ് മരുന്നുകൾ കണ്ടെത്താൻ കഴിയാതെ വരുന്നു
ഡയസിപാം മുതലായ നിയന്ത്രണങ്ങളുള്ള മരുന്നുകളുടെ ദുരുപയോഗം കണ്ടുപിടിക്കാനാവില്ല
മരുന്നിന്റെ വീര്യവും കൃത്യതയും കണ്ടെത്താതെ ഉപഭോക്താക്കളിലെത്തും
മരുന്നുകളുടെ വില കൂട്ടി വിൽക്കുന്നത് തടയാൻ കഴിയില്ല
ഫാർമസിസ്റ്റിന് യോഗ്യതയുണ്ടോയെന്ന് പരിശോധിക്കാൻ കഴിയില്ല
മരുന്നുകൾ അല്ലാതെയുള്ളവ വിൽക്കുന്നത് തടയുവാൻ സാധിക്കില്ല

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEDICINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.