കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് നേഴ്സ് മരിച്ച കേസില്‍ പ്രതിയായ ഹോട്ടലുടമ അറസ്റ്റില്‍. സംക്രാന്തി പാര്‍ക്ക് ഹോട്ടലുടമയായ കോട്ടയം കോളറങ്ങള വീട്ടില്‍ ലത്തീഫാണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ബംഗളൂരു കമ്മനഹള്ളിയില്‍ നിന്നാണ് പിടികൂടിയത്.
ഹോട്ടലിലെ മുഖ്യപാചകക്കാരനായ മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ധീനെ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം കാലാമ്പുഴയില്‍ ഒളിവിലായിരുന്ന ഇയാളെ നരഹത്യക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഹോട്ടലിന്റെ ലൈസന്‍സ് പുതുക്കി നല്‍കിയതിന് കോട്ടയം നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം ആര്‍ സാനു സസ്‌പെന്‍ഷന്‍ നേരിട്ടിരുന്നു. ഡിസംബര്‍ 29-നാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗത്തിലെ നേഴ്സായ രശ്മിരാജ് പാര്‍ക്ക് ഹോട്ടലില്‍ നിന്നും അല്‍ഫാം ഓര്‍ഡര്‍ ചെയ്ത് കഴിച്ചത്. തുടര്‍ന്ന് ആരോഗ്യനില വഷളാവുകയും ജനുവരി രണ്ടോടെ മരണപ്പെടുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |