കൊച്ചി: സാങ്കേതിക സർവകലാശാലയിലും (കെ ടി യു) ആർത്തവാവധി അനുവദിക്കാൻ ബോർഡ് ഒഫ് ഗവേർണൻസ് യോഗം തീരുമാനിച്ചു. സർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ കോളേജിലും ആർത്തവാവധി അനുവദിക്കും. ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന മാനസിക-ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനം.
കേരളത്തിലാദ്യമായി കുസാറ്റ് സർവകലാശാലയിലാണ് ആർത്തവാവധി പ്രഖ്യാപിച്ചത്. ഓരോ സെമസ്റ്ററിലും വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല നടപ്പാക്കുന്നത്.
ഈ മാതൃകയിൽ എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |