തിരുവനന്തപുരം: 30,31ദിവസങ്ങളിൽ ബാങ്ക് ജീവനക്കാർ ദേശീയപണിമുടക്ക് പ്രഖ്യാപിച്ചതോടെ ഇൗ മാസത്തെ അവസാന നാലുദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.28,29 തീയതികൾ നാലാംശനിയും ഞായറുമാണ്.ഇത് രാജ്യത്തുടനീളമുള്ള ബാങ്കിംഗ് സേവനങ്ങളെ ബാധിക്കാൻ സാദ്ധ്യതയുണ്ട്. ബാങ്ക് ഉപഭോക്താക്കൾ അവരുടെ ബാങ്ക് സന്ദർശനവും പണമിടപാടുകളും അതിനനുസരിച്ച് ആസൂത്രണം ചെയ്യാൻ മാനേജ്മെന്റ് നിർദ്ദേശിച്ചിട്ടുണ്ട്.ശമ്പളപരിഷ്ക്കരണമുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് ബാങ്ക് പണിമുടക്ക്.
സെറ്റിൽമെന്റ്, ബാങ്കുകളിലെ അഞ്ച് പ്രവൃത്തിദിനങ്ങൾ,പ്രമോഷനുകൾ,ശമ്പളപെൻഷൻ ഫിക്‌സേഷൻ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇതുവരെ പൂർത്തീകരിച്ചിട്ടില്ലെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് സംസ്ഥാന കൺവീനർ മഹേഷ് മിശ്ര പറഞ്ഞു. കഴിഞ്ഞ 28 മാസമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വ്യാഴാഴ്ച മുംബൈയിൽ നടന്ന യോഗത്തിൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ ആവശ്യങ്ങളിൽ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് യു.എഫ്.ബിയും പറഞ്ഞു. തുടർന്നാണ് പണിമുടക്ക് പ്രഖ്യാപനം ഉണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |