അഗർത്തല: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ വൻ സംഘർഷമുണ്ടായ ത്രിപുരയിൽ സംഘർഷത്തിന് അയവ്. സ്ഥിതി നിയന്ത്രണവിധേയമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമാണ് കോൺഗ്രസ് - ബി ജെ പി പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടിയത്. ഇതോടെ വൻ തോതിലുള്ള സംഘർഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. നിരവധി വാഹനങ്ങൾ കത്തിച്ച പ്രവർത്തകർ വലിയ തോതിൽ അക്രമാസക്തരുമായി. എ ഐ സി സി അംഗവും ത്രിപുരയുടെ ചുമതലയുമുള്ള അജോയ് കുമാറിനടക്കം നിരവധി പേർക്ക് പരിക്കേറ്റു. അജോയ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇത്തവണ ഭരണം പിടിക്കാനാവും എന്ന വിശ്വാസത്തിലാണ് വിശാല പ്രതിപക്ഷ ഐക്യം. ഭരണവിരുദ്ധ വികാരവും തങ്ങൾക്ക് അനുകൂലമെന്നാണ് അവരുടെ വിലയിരുത്തൽ. ഒന്നിച്ചുനിൽക്കാനുള്ള സി പി എം - കോൺഗ്രസ് ധാരണ മത്സരം ശക്തമാക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. എന്നാൽ മോദി പ്രഭാവവും സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും വോട്ടാക്കി ഭരണ തുടർച്ച നേടാം എന്നാണ് ബി ജെ പി പ്രതീക്ഷ. ബിപ്ലബ് ദേവിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രിയെ ആക്കിയതിലൂടെ ഭരണവിരുദ്ധ വികാരവും ആഭ്യന്തരപ്രശ്നവും പരിഹരിക്കാനായെന്നും ബി ജെ പി കണക്കുകൂട്ടുന്നു. അടുത്തമാസം പതിനാറിനാണ് ത്രിപുരയിലെ തിരഞ്ഞെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |