ബാഴ്‌സലോണ: ലെെംഗികാതിക്രമക്കേസിൽ കുറ്റാരോപിതനായ ബ്രസീലിയൻ ഫുട്ബാൾ താരം ഡാനി ആൽവസിനെ സ്പെയിനിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം ബാഴ്സലോണയിലെ ഒരു നിശാക്ലബിൽ വച്ച് യുവതിയെ ലെെംഗികമായി പീഡിപ്പിച്ചുവെന്നാണ് താരത്തിന് എതിരെയുള്ള ആരോപണം.
ഡാനി ആൽവ്സ് അതിക്രമം നടത്തിയെന്ന് കാണിച്ച് ജനുവരി രണ്ടിനാണ് യുവതി പരാതി നൽകിയത്. ബാഴ്സലോണയിലെ പ്രശസ്ത നെെറ്റ് ക്ലബിൽ ഡിസംബർ 30- 31 അർദ്ധരാത്രിയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ 'നിശാക്ലബിൽ താനുണ്ടായിരുന്നുവെങ്കിലും ആരോപിക്കപ്പെട്ട കാര്യങ്ങൾ ചെയ്തിട്ടില്ലെന്ന്' ഡാനി പറഞ്ഞു. ആരോപണമുന്നയിച്ച സ്ത്രീയെ ഇതിന് മുൻപ് കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
🚨 Dani Alves was placed in police custody for alleged sexual assault on December 30 in a nightclub in Barcelona.
— Transfer News Live (@DeadlineDayLive) January 20, 2023
He is currently being questioned by the police.
(Source: @ABCDeportes) pic.twitter.com/FoaNnFxXYc
ബാഴ്‌സലോണ പൊലീസ് സ്‌റ്റേഷനിൽ നിന്ന് ഡാനിയ്ക്ക് സമൻസയക്കുകയായിരുന്നുവെന്നും ജഡ്ജിയുടെ നേതൃത്വത്തിൽ താരത്തെ ചോദ്യം ചെയ്യുമെന്നും കാറ്റലോണിയയിലെ പ്രാദേശിക പൊലീസ് സേന വക്താവ് മോസ്സസ് ഡി എസ്‌ക്വാഡ്ര അറിയിച്ചു. നിലവിൽ മെക്സിക്കൻ ക്ലബായ പുമാസ് ഉനമിന് വേണ്ടിയാണ് ഡാനി കളിക്കുന്നത്. ഖത്തറിൽ നടന്ന ലോകകപ്പിൽ ബ്രസീലിന് വേണ്ടി കളിച്ച ശേഷം ബാഴ്സലോണയിൽ അവധിക്കാലം ചെലവഴിക്കുകയായിരുന്നു താരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |