തിരുവനന്തപുരം: സംസ്ഥാനത്തെ ദൈനംദിന പ്രവർത്തനങ്ങൾ മുടങ്ങാതെ നടക്കുന്നത് മോദി സർക്കാരിന്റെ അനുഭാവ സമീപനം കൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി തെലങ്കാനയിൽ പോയി മോദി സർക്കാർ കേരളത്തെ ഞെക്കിക്കൊല്ലുന്നുവെന്ന വ്യാജപ്രചരണം നടത്തിയത് പ്രതിഷേധാർഹമാണ്. കേരളത്തിന് ഏറ്റവും കൂടുതൽ കേന്ദ്ര വിഹിതം ലഭിച്ചത് മോദിയുടെ കാലത്താണെന്നും തിരുവനന്തപുരം സെൻട്രൽ മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം 69,000 കോടി രൂപയാണ് കേന്ദ്രം സംസ്ഥാനത്തിന് നൽകിയത്. നരേന്ദ്രമോദി സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ മുന്നോട്ട് നയിക്കുകയാണ്.
എല്ലാ സംസ്ഥാനങ്ങളോടും തുല്യമായ നീതിയാണ് കേന്ദ്ര സർക്കാർ കാണിക്കുന്നത്. കോൺഗ്രസ് ഭരണകാലത്ത് പ്രതിപക്ഷ സർക്കാരുകളോട് കാണിച്ച സമീപനമല്ല ബി.ജെ.പിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ വി.ടി.രമ, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, ജില്ലാ അദ്ധ്യക്ഷൻ വി.വി.രാജേഷ്, മുതിർന്ന നേതാവ് കെ.രാമൻപിള്ള, മണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണൻ, പി.രാഘവൻ, അശോക് കുമാർ, പി.രഘുനാഥൻ നായർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |