കോട്ടയം . കർഷകരുടെ ജീവിത പ്രതിസന്ധിയെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമാക്കിയവർക്കുള്ള തിരിച്ചടിയാണ് പമ്പാവാലി, എയ്ഞ്ചൽ വാലി പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയ വനംവന്യജീവി ബോർഡ് യോഗ തീരുമാനമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒരിഞ്ചുഭൂമി നഷ്ടപ്പെടാതെ ബഫർസോൺ നിർണ്ണയിക്കുമെന്ന സമീപനമാണ് സർക്കാരിനുള്ളത്. ഏയ്ഞ്ചൽവാലി, പമ്പാവാലി മേഖലകൾ വന്യജീവി സങ്കേതത്തിന്റെ ഭാഗമായത് ഏതുകാലത്തെന്നുള്ള വസ്തുത മറച്ചുവച്ചാണ് പ്രതിപക്ഷം സമരനാടകങ്ങൾ നടത്തുന്നത്. അന്ന് മുൻ എം എൽ എ ക്വാറി മുതലാളിമാരുമായുള്ള ബന്ധം മൂലം കൈയ്യും കെട്ടി നോക്കിയിരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |