ആലുവ: പത്തു ശതമാനം സാമ്പത്തിക സംവരണത്തിലൂടെ പിന്നാക്ക സംവരണം തട്ടിപ്പറിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. യോഗം ആലുവ യൂണിയൻ യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് 'അദ്വൈതം 2023' ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു തുഷാറിന്റെ പ്രതികരണം.
എസ്.എൻ.ഡി.പി യോഗം മുന്നിട്ടിറങ്ങി നടത്തിയ നിവർത്തന പ്രക്ഷോഭത്തിന്റെയും നിരന്തര സമരങ്ങളുടെയും ഫലമായി നേടിയെടുത്ത സംവരണത്തെക്കുറിച്ചുള്ള അവകാശവാദവുമായി രാഷ്ട്രീയകക്ഷികൾ രംഗത്തു വരുന്നു. യോഗത്തിന്റെ നേട്ടങ്ങൾ പുറത്തുവരുത്താതെ യോഗത്തിന്റെ പ്രവർത്തനങ്ങളിൽ നിന്ന് യുവാക്കളെ അകറ്റി നിറുത്തുന്നതിനുളള തന്ത്രങ്ങളാണ് അവർ പയറ്റുന്നത്. തങ്ങളാണ് എല്ലാം നേടിത്തന്നതെന്ന രാഷ്ട്രീയക്കാരുടെ അവകാശവാദങ്ങൾ വിശ്വസിച്ച് ഇന്ന് പലരും രാഷ്ട്രീയ അടിമകളായി മാറി. യാഥാർത്ഥ്യം ആരും മനസ്സിലാക്കുന്നില്ല. രണ്ട് ശതമാനം വരുന്ന ബ്രാഹ്മണരാണ് പല ക്ഷേത്രങ്ങളിലെയും പ്രധാന പൂജാരിമാർ. ആറായിരം പേർ ജോലി ചെയ്യുന്ന തിരുവിതാംകൂർ ദേവസ്വത്തിൽ 5600 പേരും സവർണരാണ്. ഇക്കാര്യത്തിൽ സുപ്രീംകോടതിയിൽ നിന്ന് നമുക്ക് നീതി കിട്ടിയില്ല - തുഷാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |