കോട്ടയം: സുഹൃത്തായ വീട്ടമ്മയുടെ വീട്ടിൽ നിന്ന് ആശുപത്രിയിലെത്തിച്ച യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. കോട്ടയം കടപ്ലാമറ്റം സ്വദേശി അരവിന്ദ് (38) ആണ് മരിച്ചത്. മരണത്തിൽ യുവതിയായ വീട്ടമ്മയ്ക്ക് പങ്കുണ്ടെന്നാണ് അരവിന്ദിന്റെ ബന്ധുക്കളുടെ ആരോപണം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഈ മാസം ഒൻപതിനാണ് യുവാവ് മരിച്ചത്. നാട്ടുകാരനായ ഓട്ടോറിക്ഷ ഡ്രൈവറാണ് സുഹൃത്തിന്റെ വീട്ടിൽ വച്ച് അരവിന്ദ് കുഴഞ്ഞുവീണെന്ന് മാതാപിതാക്കളെ അറിയിച്ചത്. ആശുപത്രിയിലെത്തിയപ്പോഴാണ് തലയ്ക്ക് ആഴത്തിൽ മുറിവുള്ളതായി മനസിലായത്.
മെഡിക്കൽ കോളേജിൽ തെറ്റായ പേരുവിവരങ്ങളാണ് യുവതിയും അവരുടെ വീട്ടുകാരും നൽകിയത്. ആശുപത്രിയിൽ നിന്ന് മുങ്ങുകയും ചെയ്തു. സി ടി സ്‌കാനിൽ തലയ്ക്ക് ആഴത്തിൽ മുറിവ് പറ്റിയിട്ടുണ്ടെന്നും രക്തം കട്ടപ്പിടിച്ചിട്ടുണ്ടെന്നും കണ്ടെത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലെ മരണകാരണം വ്യക്തമാകുകയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |