കൊച്ചി: അന്യ സംസ്ഥാനങ്ങളിലേയ്ക്കും വിദേശരാജ്യങ്ങളിലേയ്ക്കും കേരളത്തിൽ നിന്ന് വെളിച്ചെണ്ണ കയറ്റുമതി ചെയ്യാൻ സംസ്ഥാന സഹകരണവകുപ്പ് പദ്ധതിയൊരുക്കുന്നു. ഡൽഹിയിൽ നടന്ന ട്രേഡ് ഫെയറിൽ സഹകരണ വകുപ്പിന്റെ സ്റ്റാളിൽ നിന്ന് ദിവസങ്ങൾ കൊണ്ട് ഏഴു ലക്ഷം രൂപയുടെ വെളിച്ചെണ്ണ വിറ്റുപോയിരുന്നു. ഡൽഹി, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് ആവശ്യത്തിന് ഡിമാൻഡുമുണ്ട്. ഈ സാഹചര്യത്തിൽ ഇതു സംബന്ധിച്ച ഉടനെ പ്രഖ്യാപനമുണ്ടാകും.
ആമസോൺ, ഫ്‌ളിപ്കാർട്ട് എന്നിവ മുഖേന ഓൺലൈൻ വില്പനയും സഹകരണ വകുപ്പ് ലക്ഷ്യമിടുന്നു. സഹകരണമന്ത്രി വി.എൻ. വാസവനും പദ്ധതിയിൽ താത്പര്യമുണ്ട്.
ശ്രീലങ്കയിൽ നിന്നുള്ള കുറഞ്ഞ വിലയുള്ള വെളിച്ചെണ്ണയുടെ ലഭ്യത അന്താരാഷ്ട്ര വിപണിയിൽ കുറഞ്ഞതും കേരള വെളിച്ചെണ്ണയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
പഠിക്കാൻ സെന്റർ ഫോർ മാനേജ്‌മെന്റ് സ്റ്റഡീസ്
കേരളത്തിൽ നിലവിൽ നന്ദിയോട്, വാരപ്പെട്ടി, അഞ്ചരക്കണ്ടി, എൻ.എം.ഡി.സി ഉൾപ്പെടെ 40ലേറെ സഹകരണ സംഘങ്ങൾ വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നുണ്ട്. വെളിച്ചെണ്ണ ഉത്പാദനം-കയറ്റുമതി എന്നിവയെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് നൽകാൻ സെന്റർ ഫോർ മാനേജ്‌മെന്റ് സ്റ്റഡീസ് സി.എം.ഡിയെ സർക്കാർ ചുമതലപ്പെടുത്തിക്കഴിഞ്ഞു. അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് നിർദേശം. സംസ്ഥാന ബഡ്ജറ്റിൽ പദ്ധതിക്കായി 10കോടി രൂപ ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നെടുമ്പാശേരിയിൽ
പ്രത്യേക സംവിധാനം
നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്.
ഇതിനായി നെടുമ്പാശേരിയിൽ പ്രത്യേക സ്ഥലവും സംവിധാനവും ഒരുക്കും.
നിലവിൽ മലബാർ മേഖലയിൽ നിന്ന് മാത്രം അഞ്ച് ബ്രാൻഡുകൾ വിപണിയിൽ ഉണ്ട്. ഇവയെ ഒരേ ബ്രാൻഡിംഗിലേക്ക് എത്തിച്ച് വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി സാദ്ധ്യത പരിശോധിക്കും.
വി.എൻ. വാസവൻ,
സഹകരണ വകുപ്പ് മന്ത്രി
വളരെ വിജയകരമായി നടത്താനാകുന്ന പദ്ധതിയാണ്. വളരെ വേഗത്തിൽ നടപ്പിലാക്കാനാണ് ശ്രമം
അലക്‌സ് വർഗീസ്,
രജിസ്ട്രാർ ഒഫ് കോപ്പറേറ്റീവ് സൊസൈറ്റീസ്
ബജറ്റിൽ
10കോടി?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |