ന്യൂഡൽഹി: ബി.ബി.സി ഡോക്യുമെന്ററിയെ വിമർശിക്കുകയും ,ഔദ്യോഗിക പദവികൾ രാജി വയ്‌ക്കുകയും ചെയ്‌ത അനിൽ ആന്റണി പാർട്ടിയോടും ഭാരത് ജോഡോ യാത്രയോടുമുള്ള കടമകൾ അവഗണിച്ചെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ജയ്‌റാം രമേശ്. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനുമായി താരതമ്യപ്പെടുത്തിയാണ് അനിലിനെ അദ്ദേഹം വിമർശിച്ചത്.
"ഇത് സംസ്ഥാനത്ത് നിന്നുള്ള രണ്ട് മുഖ്യമന്ത്രിമാരുടെ രണ്ട് ആൺമക്കളുടെ കഥ. ഒരാൾ തളരാതെ ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പം നടക്കുന്നു. മിക്കവാറും നഗ്നപാദനായി നമ്മുടെ രാഷ്ട്രത്തെ യാത്രയിലൂടെ ഒന്നിപ്പിക്കുന്നു. മറ്റേയാൾ പാർട്ടിയോടും യാത്രയോടുമുള്ള തന്റെ കടമകൾ അവഗണിച്ച് ആഹ്ലാദിക്കുന്നു.” ജയറാം രമേശ് ട്വീറ്റ് ചെയ്തു. ട്വീറ്റിൽ രണ്ടു പേരുടെയും പേരുകൾ പരാമർശിച്ചില്ല. അനിൽ ആന്റണി രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്വീറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |