ആലപ്പുഴ: കരുനാഗപ്പളളി ലഹരിക്കടത്ത് കേസിൽ തന്നെ കുടുക്കിയത് പാർട്ടിയിലെ മുതിർന്ന നേതാക്കളാണെന്ന് കത്തിലൂടെ ആരോപിച്ച് ആലപ്പുഴ നഗരസഭാ കൗൺസിലറും സിപിഎം നേതാവുമായ എ.ഷാനവാസ്. ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റിയ്‌ക്ക് നൽകിയ കത്തിലാണ് ഷാനവാസ് ഇത്തരത്തിൽ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മുൻ മന്ത്രി ജി.സുധാകരൻ, പി.പി ചിത്തരഞ്ചൻ എംഎൽഎ, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർക്കെതിരായാണ് കത്തിലൂടെ ഷാനവാസ് ആരോപണം ഉന്നയിക്കുന്നത്. പാർട്ടിയിലെ ഒരു പ്രാദേശിക നേതാവ് പൊലീസിനും, ഇഡിയ്‌ക്കും ജിഎസ്‌ടി വകുപ്പിനും ഇത് സംബന്ധിച്ച് പരാതിനൽകിയത് ഇവരുടെ പ്രേരണകൊണ്ടാണെന്ന് കത്തിൽ പറയുന്നു.
ലഹരികേസിൽ ഷാനവാസിന്റെ ഉടമസ്ഥതയിലുളള വാഹനം പിടിച്ചെടുത്തതോടെ പാർട്ടിയിൽ നിന്നും ഇദ്ദേഹത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതിനിടെ പ്രശ്‌നകാരണം പാർട്ടിയിലെ വിഭാഗീയതയാണെന്നും ഷാനവാസ് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട് എന്നാണ് വിവരം. ഷാനവാസ് നൽകിയ കത്തിൽ ജില്ലാ സെക്രട്ടറിയ്‌ക്കെതിരെയടക്കം ആരോപണമുളളതിനാൽ പാർട്ടി കേന്ദ്ര നേതൃത്വത്തിന് ഏരിയാ കമ്മിറ്റി ഇത് കൈമാറുമെന്ന് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |