SignIn
Kerala Kaumudi Online
Thursday, 19 September 2024 2.22 PM IST

വർദ്ധി​പ്പി​ച്ച വേതനം ഇന്നും സ്വപ്നമായി​  നഴ്സുമാർ 

Increase Font Size Decrease Font Size Print Page
nurse2
വേതനമി​ല്ലാതെ നഴ്സുമാർ

കൊച്ചി: മാന്യമായ ശമ്പളം ആവശ്യപ്പെട്ട് 2016ൽ നഴ്‌സുമാർ ആരംഭിക്കുകയും പൊതുസമൂഹം അനുഭാവത്തോടെ ഏറ്റെടുക്കുകയും ചെയ്ത സമരത്തിന്റെ ഫലമായി സർക്കാർ 2018ൽ ഉത്തരവിട്ട വർദ്ധിപ്പിച്ച വേതനം ബഹുഭൂരിപക്ഷം പേർക്കും ഇനിയും ലഭിച്ചിട്ടില്ല. കോതമംഗലത്ത് മൂന്നു നഴ്സുമാർ ആത്മഹത്യാ ഭീഷണി ഉയർത്തിയതോടെയാണ് സമരം കേരളം മുഴുവൻ വ്യാപിപ്പിച്ചത്.

അഞ്ചു വർഷം മുമ്പ് സർക്കാർ നിർദ്ദേശിച്ച ശമ്പളം നടപ്പാക്കിയ ആശുപത്രികളിൽ ഇരട്ടിത്തുക നഴ്സുമാർക്ക് ലഭിച്ചു. നാമമാത്രമായ വർദ്ധനവ് ചിലർ നടപ്പാക്കി. ബഹുഭൂരിപക്ഷം ആശുപത്രികളിലും വർദ്ധന നടപ്പാക്കാത്ത സാഹചര്യത്തിലാണ് മൂന്നു മാസത്തിനകം കുറഞ്ഞ വേതനം പുതുക്കി നിശ്ചയിക്കാൻ സർക്കാരിന് ഹൈക്കോടതി ഉത്തരവു നൽകിയത്. ഉത്തരവിനെ നഴ്‌സ് സമൂഹം സ്വാഗതം ചെയ്തു.

വിദ്യാഭ്യാസ വായ്പയെടുത്ത് പഠിച്ചെങ്കിലും മാന്യമായ വേതനം ലഭിക്കാത്ത സാഹചര്യത്തിലാണ് 2016ൽ സ്വകാര്യ മേഖലയിലെ നഴ്‌സുമാർ സമരം ആരംഭിച്ചത്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യു.എൻ.എ) നേതൃത്വം നൽകിയ പ്രതിഷേധം രണ്ടു വർഷത്തോളം നീണ്ടു. കോതമംഗലത്തെ സ്വകാര്യ ആശുപത്രിക്ക് മുകളിൽ കയറിയ മൂന്ന് വനിതാനഴ്‌സുമാർ ശമ്പളവർദ്ധനവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ സർക്കാർ ഇടപെട്ടു.

കുറഞ്ഞ വേതനം 20,000 രൂപയും പരമാവധി 30,000 രൂപയുമായി നിശ്ചയിച്ച് 2018 ഏപ്രിൽ 23നാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തിലെ 1400 ലേറെ ആശുപത്രികളിൽ 400 ലാമാണ് വേതനം വർദ്ധിപ്പിച്ചത്. ബാക്കി ആശുപത്രികളിൽ നടപ്പാക്കിയിട്ടില്ലെന്ന് യു.എൻ.എ ഭാരവാഹികൾ പറഞ്ഞു.

നേട്ടം ഇരട്ടി

2018ലെ സർക്കാർ ഉത്തരവിന് മുമ്പ് 13,500 രൂപയാണ് സാധാരണ ആശുപത്രികളിൽ ലഭിച്ചിരുന്ന ശരാശരി ശമ്പളം. ഉത്തരവ് നടപ്പാക്കിയ ആശുപത്രികൾ ഇരട്ടിയോളം ശമ്പളം നൽകി. വലിയ ആശുപത്രികളിൽ 30,000 രൂപയും നഴ്സുമാർക്ക് ലഭിച്ചു.

അലവൻസ് ഉൾപ്പെടെ ആനുകൂല്യങ്ങൾ ഉത്തരവിൽ പറയാത്തത് ഉന്നയിച്ച് യു.എൻ.എയും തങ്ങളോട് ചർച്ച ചെയ്തില്ലെന്നാരോപിച്ച് ആശുപത്രിയുടമകളുടെ സംഘടനയും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ നിയോഗിച്ച ജഗദീഷ് പ്രസാദ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം സർക്കാർ നഴ്‌സുമാർക്ക് തുല്യമായ വേതനം വേണമെന്നാണ് യു.എൻ.എ കോടതിയിൽ ഉന്നയിച്ച ആവശ്യം.

നഴ്‌സുമാർ

ഇന്ത്യയിൽ 18.5 ലക്ഷം

മലയാളികൾ 16 ലക്ഷം

മലയാളികൾ

വിദേശത്ത് 12 ലക്ഷം

കേരളത്തിന് പുറത്ത് 4 ലക്ഷം

''ആശുപത്രി ഉടമകളുടെയും നഴ്‌സുമാരുടെയും സംഘടനകളെ കേട്ട് മൂന്നു മാസത്തിനകം ശമ്പളം നിശ്ചയിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു. തുല്യജോലിക്ക് തുല്യവേതനം എന്നതാണ് ഞങ്ങളുടെ ആവശ്യം.""

ജാസ്മിൻ ഷാ, പ്രസിഡന്റ് യു.എൻ.എ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, NURSES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.