ലോകത്തിലെ ഏറ്റവും വലിയ ബാൻഡ് ആയ ബി ടി എസിനെ കടത്തിവെട്ടി ഇന്ത്യൻ സംഗീത രാജ്ഞി അൽക്ക യാഗ്‌നിക്. 2022ൽ ആഗോളപരമായി യുട്യൂബിൽ ഏറ്റവും കൂടുതൽ സ്ട്രീം ചെയ്യപ്പെട്ട ആർട്ടിസ്റ്റായി ഗിന്നസ് ലോക റെക്കാഡിൽ ഒന്നാമത്തെത്തിയിരിക്കുകയാണ് അൽക്ക യാഗ്‌നിക്. കഴിഞ്ഞവർഷം മാത്രം 15.3 ബില്യൺ യുട്യൂബ് സ്ട്രീം ആണ് ഗായികയുടെ പേരിലുള്ളത്.
2022ലെ യുട്യൂബ് ഗ്ളോബൽ റാങ്കിംഗിൽ ഒന്നാമതാണ് അൽക്ക നിലവിൽ. പ്യൂർട്ടോ റിക്കാൻ റാപ്പറും ഗായകനുമായ ബാഡ് ബണ്ണിയാണ് ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത്. 14.7 ബില്യൺ സ്ട്രീമുകളാണ് ബാഡ് ബണ്ണിയ്ക്കുള്ളത്.
ഗിന്നസ് റെക്കാഡ് പ്രകാരം യുട്യൂബിൽ കഴിഞ്ഞ മൂന്നുവർഷവും ഏറ്റവും കൂടുതൽ സ്ട്രീം ചെയ്ത താരവും അൽക്കയാണ്. 2021ൽ 17.7 ബില്യൺ സ്ട്രീമുകളും 2020ൽ 16.6 ബില്യൺ സ്ട്രീമുമാണ് ഗായികയുടെ പാട്ടുകൾക്ക് ലഭിച്ചത്. കൂടാതെ ഇന്ത്യയിലെ പ്രഗത്ഭരായ മറ്റ് ചില ഗായകരും പട്ടികയുടെ മുന്നിൽ ഇടം പിടിച്ചിട്ടുണ്ട്. ഉദിത് നാരായൺ 10.8 ബില്യൺ, അർജിത്ത് സിംഗ് 10.7 ബില്യൺ, കുമാർ സാനു 9.09 ബില്യൺ എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഗായകർ.
അൽക്ക യാഗ്‌നിക്കിന്റെ സ്ട്രീമുകളിൽ 80 ശതമാനവും ഇന്ത്യയിൽ നിന്നുള്ളതാണ്. 12.3 ബില്യൺ സ്ട്രീമാണ് ഇന്ത്യയിൽ നിന്ന് ലഭിച്ചത്. ഇന്ത്യയിൽ മാത്രമല്ല പാകിസ്ഥാനിലും ഏറ്റവും കൂടുതൽ സ്ട്രീം ചെയ്തിട്ടുള്ള താരവും അൽക്കയാണ്. 683 മില്യൺ സ്ട്രീം ആണ് പാകിസ്ഥാനിൽ നിന്നുമാത്രം കഴിഞ്ഞവർഷം ലഭിച്ചത്.
കെ പോപ്പ് സൂപ്പർ സ്റ്റാറുകളായ ബി ടി എസും ബ്ളാക്ക് പിങ്കുമാണ് ആദ്യപത്തിൽ ഇടം നേടിയ മറ്റ് ഗായകർ. ബി ടി എസിന് 7.95 ബില്യണും ബ്ളാക്ക് പിങ്കിന് 7.03 ബില്യണുമാണ് കഴിഞ്ഞവർഷം സ്ട്രീമിംഗ് ലഭിച്ചത്. അതേസമയം, പ്രശസ്ത അമേരിക്കൻ ഗായികയായ ടെയ്‌ലർ സ്വിഫ്‌റ്റ് 26ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |