കണ്ണൂർ:ഡൽഹിയുടെ കഥ പറഞ്ഞ് കാസർകോട് ചെറുവത്തൂർ സ്വദേശി പി.എസ്.ദീപേന്ദു . കുട്ടിക്കവിതകളിലൂടെ ശ്രദ്ധേയയായ ഈ രണ്ടാംവർഷ ബിരുദവിദ്യാർത്ഥിനി ഡൽഹി അനുഭവങ്ങൾ കോർത്തിണക്കി ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്.
കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച മരണത്തിന്റെ കഥ അഥവ കവിതയുടെ മരണം എന്ന കഥയിൽ ഡൽഹി ജീവിതം ദീപേന്ദു ഇതിവൃത്തമാക്കിയിരുന്നു.ദില്ലിയിൽ എല്ലാമുണ്ടെന്ന് നിങ്ങൾ കരുതും .ചാന്ദിനി ചൗക്കിന്റെ കിലുക്കം.പ്ലാശിയുടെ പൊള്ളുന്ന ചുവപ്പ്.മധുരും എരുവും പുളിയുമുള്ള തെരുവകൾ .എല്ലാമുണ്ടായിട്ടും ഇവിടെ കടലുണ്ടോ എന്നാണ് ദീപേന്ദു നോവലിന്റെ തുടക്കത്തിൽ ഉന്നയിച്ച ചോദ്യം.
ദൂരങ്ങൾ താണ്ടിയെത്തി സമീപത്തെ ഒരു ജുമാമസ്ജിദിന്റെ നടുക്കളത്തിലിരുന്ന് കടലിന്റെ ശാന്തത തേടുന്ന ഒരു പെൺകുട്ടിയെയാണ് കഥയിൽ ചിത്രീകരിച്ചിരിക്കുന്നത്.ഡൽഹിയിലെ തിരക്കിലമർന്ന നഗരങ്ങളും തെരുവുകളും സായാഹ്നങ്ങളും രുചിവൈവിധ്യങ്ങളുമെല്ലാം കഥയിലൂടനീളം വിവരിക്കുന്നുണ്ട്.ഒരു പെൺകുട്ടിയുടെ ഒറ്റപ്പെടലും നിരാശയുമാണ് കഥയിലൂടെ തുറന്ന് കാട്ടുന്നത്.
എഴുത്തുകാരൻ എം.മുകുന്ദന്റെ ഡൽഹി എന്ന നോവൽ ദീപേന്ദുവിനേറെ പ്രിയപ്പെട്ടതാണ്.എന്നാൽ ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായി ദീപേന്ദു തന്റെ കഥയിലൂടെ കടലില്ലാത്ത ഡൽഹിയെ കാണിച്ചുതരികയാണ് . മലയാളം സാഹിത്യവും റഷ്യൻ സാഹിത്യവും ഒരു പോലെ പ്രിയപ്പെട്ടതാണ് ദീപേന്ദുവിന്.കെ.ആർ.മീര,ഇ.സന്തോഷ് കുമാർ എന്നിവരെയാണ് മലയാളത്തിൽ പുതുതായി പിന്തുടരുന്നത്.കലോത്സവങ്ങളിലെ കഥ,ഉപന്യാസ രചന മത്സരങ്ങളിൽ ഇംഗ്ലീഷ് ,മലയാളം വിഭാഗങ്ങളിലായി നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് ദീപേന്ദു.2019 ൽ കേരള സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്ക്കാരവും നേടിയിട്ടുണ്ട്.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ മാസികയിലാണ് ആദ്യ കവിത പ്രസിദ്ധീകരിക്കുന്നത്.
എന്റെ വിദ്യാലയം,ദയനീയത,സ്വപ്‌നകുട എന്നീ കഥകൾ അടുത്തിടെയായി പ്രസിദ്ധീകരിച്ച കഥകളാണ്. ചങ്ങനാശ്ശേരി എ.ഇ.ഒ പ്രമോദ് ആലപ്പടമ്പന്റെയും കാസർകോട് ഗവ. കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപികയായ എ.വി.സുജാതയുടെയും മകളാണ്.ഡൽഹി യൂണിവേഴ്സിറ്റിയിലെ ഹിന്ദു കോളേജിൽ രണ്ടാം വർഷ ബി.എസ്.സി സുവോളജി വിദ്യാർത്ഥിനിയാണ്.പ്ലസ് വൺ വിദ്യാർത്ഥി അമൃത് ദേവ് സഹോദരനാണ്.
ഡൽഹിയിൽ പഠനം തുടങ്ങിയപ്പോൾ മുതലുള്ള ഇവിടുത്തെ അനുഭവങ്ങളിൽ നിന്നും കാഴ്ച്ചകളിൽ നിന്നുമെല്ലാമാണ് ഡൽഹിയെ കുറിച്ചുള്ള ആദ്യ കഥയെഴുതുന്നത്.എം.മുകുന്ദന്റെ ഡൽഹി നോവൽ ഏറെ പ്രിയപ്പെട്ടതാണ്.
പി.എസ്.ദീപേന്ദു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |