SignIn
Kerala Kaumudi Online
Saturday, 11 May 2024 8.28 AM IST

ഭക്ഷ്യ സുരക്ഷാ നടപടിയിൽ ഇളവ്; ഹോട്ടൽ ജീവനക്കാർ ഹെൽത്ത് കാർഡ് എടുക്കാനുള്ള അവസാന തീയതി നീട്ടി, നാളെ മുതൽ കർശന പരിശോധന

health-card

തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കാനുള്ള ആരോഗ്യവകുപ്പിന്റെ നടപടിയിൽ നേരിയ ഇളവ്. ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി രണ്ടാഴ്ച കൂടി നീട്ടി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർക്കശമാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 16 മുതൽ ഹെൽത്ത് കാർഡ് എടുക്കാത്ത ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

സർക്കാർ തീരുമാനത്തിന് പിന്നാലെ ഹെൽത്ത് കാർഡ് എടുക്കാനായി തിരക്കേറിയത് മൂലം സമയ പരിധി നീട്ടണമെന്ന ഹോട്ടൽ ഉടമകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. എന്നാൽ നാളെ മുതൽ സംസ്ഥാനത്ത് ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ തുടരും. 15-ാം തീയതിയ്ക്ക് ശേഷം മാത്രമായിരിക്കും സ്ഥാപനത്തിലെ ജീവനക്കാരുടെ ഹെൽത്ത് കാർഡിന്റെ അഭാവത്തിൽ നടപടി സ്വീകരിക്കുക.

ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യവസ്തുക്കൾ കെെകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാർക്കുമാണ് ഹെൽത്ത് കാർഡ് വേണ്ടത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും ഹെൽത്ത് കാർഡ് പരിശോധിക്കും. ജീവനക്കാരുടെ ആരോഗ്യസ്ഥിതി, ത്വക്ക് രോഗങ്ങൾ, കാഴ്ച ശക്തി, ശരീരത്തിലെ വൃണം, മുറിവ് എന്നിവയിൽ പരിശോധന നടത്തണം. വാക്സിൻ സ്വീകരിച്ചിട്ടുണ്ടോ എന്നും നോക്കും, പകർച്ചവ്യാധികൾക്കായി രക്തപരിശോധനയും നടത്തേണ്ടതുണ്ട്. ഡോക്ടറുടെ സീലും ഒപ്പും അടങ്ങുന്ന ഹെൽത്ത് കാർഡിന് ഒരു വർഷമായിരിക്കും കാലാവധി. ജീവനക്കാരുടെ ഹെൽത്ത് കാർഡ് സ്ഥാപനത്തിൽ സൂക്ഷിക്കണം.

അതേസമയം നാളെ മുതൽ പാഴ്സലുകളിൽ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ മുന്നറിയിപ്പോടു കൂടിയ സ്റ്റിക്കറോ നിർബന്ധമാണ്. മുന്നറിയിപ്പില്ലാത്ത ഭക്ഷണ പാഴ്സലുകൾ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. അതിൽ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളിൽ കഴിക്കണം എന്നിവയും വ്യക്തമാക്കിയിരിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, CARD, HEALTHM, DEPT, INSPECTION, HOTEL, FOOD, SAFETY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.