SignIn
Kerala Kaumudi Online
Monday, 14 July 2025 3.30 AM IST

50 പുതിയ വിമാനത്താവളങ്ങൾ, ഹെലിപോർട്ടുകൾ; റെയിൽവേയ്ക്ക് എക്കാലത്തെയും ഉയർന്ന വിഹിതം

Increase Font Size Decrease Font Size Print Page
budget

ന്യൂഡൽഹി: 2023-24 വർഷത്തെ സമ്പൂർണ ബഡ്ജറ്റ് ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുന്നു. രാവിലെ 11 മണിക്കാണ് ബഡ്ജറ്റ് അവതരണം ആരംഭിച്ചത്. ഇത്തവണയും പേപ്പർ ലസ് ബഡ്ജറ്റ് അവതരണമാണ്. ടാബിലാണ് മന്ത്രി ബഡ്ജറ്റ് വായിക്കുന്നത്. രണ്ടാം  മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്‌ജറ്റ് അവതരണമാണിത്.

'അമൃതകാലത്തെ ആദ്യ ബഡ്ജറ്റാണിത്. വളർച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തും. വളർച്ചാനിരക്ക് ഏഴ് ശതമാനമെത്തും. സമ്പദ്ഘടന ശക്തമാണ്. ആഗോള പ്രതിസന്ധിക്കിടയിലും തലയുയർത്താവുന്ന നേട്ടമാണിത്. രാജ്യത്തിന്റെ സമ്പദ്ഘടന ശരിയായ ദിശയിലാണ്. അടുത്ത 100 വർഷത്തെ വികസനത്തിനുള്ള ബ്ലൂപ്രിന്റാകും ഈ ബഡ്ജറ്റ്. ഏഴ് ഭാഗങ്ങളായാണ് ഇത്തവണ ബഡ്‌ജറ്റിനെ തരംതിരിച്ചിരിക്കുന്നത്. അമൃതകാലത്ത് സപ്തർഷികളെപ്പോലെ ഇത് രാജ്യത്തെ നയിക്കും'- ധനമന്ത്രി പറഞ്ഞു.

പ്രധാന പ്രഖ്യാപനങ്ങൾ:

1. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷം കൂടി തുടരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും പ്രയോജനം ലഭിക്കും. ഇതിന്റെ രണ്ട് ലക്ഷം കോടി രൂപയുടെ ചെലവ് സർക്കാർ വഹിക്കും.

2. പൗരന്മാർക്ക് അവസരങ്ങൾ വർദ്ധിപ്പിക്കൽ - യുവാക്കൾക്ക് മുൻഗണന, സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കൽ , സാമ്പത്തിക വളർച്ചയും തൊഴിൽ വർദ്ധിപ്പിക്കൽ എന്നീ മൂന്ന് ഘടകങ്ങൾക്ക് ഊന്നൽ.

3. 63,000 പ്രാഥമിക സഹകരണ സംഘങ്ങൾ ഡിജിറ്റലൈസ് ചെയ്യാൻ 2,516 കോടി.

4. 11.7 കോടി ശൗചാലയങ്ങള്‍ നിര്‍മിച്ചു.

5. 157 നഴ്‌സിംഗ് കോളേജുകള്‍ സ്ഥാപിക്കും.

6. 2200 കോടി രൂപയുടെ ഹോര്‍ട്ടികള്‍ച്ചര്‍ പാക്കേജ്‌.

7. കാര്‍ഷിക വായ്പ 20 ലക്ഷം കോടി.

8. ഭക്ഷ്യസുരക്ഷയ്ക്ക് 2 ലക്ഷം കോടി രൂപ.

9. 2027ഓടെ അരിവാള്‍ രോഗം പൂര്‍ണമായും തുടച്ച് നീക്കും.

10. മത്സ്യബന്ധന രംഗത്തെ വികസനത്തിന് 6000 കോടി.

11. 50 പുതിയ വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും വരും.

12. റെയില്‍വേയ്ക്ക് എക്കാലത്തെയും ഉയര്‍ന്ന വിഹിതം 2.40 ലക്ഷം കോടി.

13. ആദിവാസി ക്ഷേമത്തിന് പദ്ധതികള്‍.

14. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി ഡിജിറ്റല്‍ ലൈബ്രറി.

15. മൂലധന നിക്ഷേപം പത്ത് ലക്ഷം കോടിയായി ഉയര്‍ത്തും.

16. ആദിവാസി മേഖലയില്‍ 748 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍.

17. നഗരവികസനത്തിന് 10000 കോടി.

18. സര്‍ക്കാരുമായുള്ള ഡിജിറ്റല്‍ ഇടപാടിന് പാന്‍ അടിസ്ഥാന രേഖ.

19. സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള 50 വര്‍ഷത്തെ പലിശ രഹിത വായ്പ ഒരുവര്‍ഷത്തേയ്ക്കുകൂടി നീട്ടി.

20. നിര്‍മിത ബുദ്ധിക്ക് മെയ്ക്ക് എഐ ഫോര്‍ ഇന്ത്യ പദ്ധതി. ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങള്‍.

21. ആത്മനിര്‍ഭര്‍ ക്ലീന്‍ പ്ലാന്റ് പ്രോഗ്രാമിന് 2200 കോടി രൂപ.

22. 5ജി സേവനം ലഭ്യമാകാകന്‍ 100 ലാബുകള്‍.

23. ഗതാഗത മേഖലയ്ക്ക് 75000 കോടി.

24. 2070ഓടെ സീറോ കാര്‍ബണ്‍ വിസരണം.

25. സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത കൂട്ടാന്‍ മിഷന്‍ കര്‍മ്മയോഗി.

26. 2030ഓടെ ഹരിത ഹൈഡ്രജന്‍ ഊര്‍ജ ഉപയോഗം. ഇതിനായി 35000 കോടി.

27. ഭൗമസംരക്ഷണത്തിന് പിഎം പ്രണാം പദ്ധതി.

28. കണ്ടല്‍ക്കാട് സംരക്ഷണത്തിന് മിഷ്ടി പദ്ധതി.

29. എല്ലാ നഗരങ്ങളിലും അഴുക്കുചാല്‍ വൃത്തിയാക്കാന്‍ യാന്ത്രിക സംവിധാനം വരും.

30. ആഭ്യന്തര ടൂറിസത്തിന് 'നമ്മുടെ നാട് കാണൂ' പദ്ധതി.

31. തൊഴില്‍ പരിശീലനത്തിന് കൗശല്‍ വികാസ് യോജന.

32. ഇടത്തരം ചെറുകിട വ്യവസായങ്ങള്‍ക്കുള്ള ക്രെഡിറ്റ് ഗാരന്റി പദ്ധതിക്ക് 9000 കോടി.

33. കര്‍ണാടകയ്ക്ക് 5300 കോടിയുടെ വരള്‍ച്ചാ സഹായം.

34. നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കാന്‍ ബാങ്കിംഗ് നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കും.

35. സ്ത്രീകള്‍ക്കായി മഹിളാ സമ്മാന്‍ പദ്ധതി.

TAGS: NEWS 360, NATIONAL, NATIONAL NEWS, BUDGET, UNION BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.