SignIn
Kerala Kaumudi Online
Saturday, 27 April 2024 9.45 AM IST

നീർക്കോലി കടിച്ചാൽ അത്താഴം മുടങ്ങും

പാമ്പുകളെ കണ്ടാൽ തല്ലിക്കൊല്ലുന്ന ശീലം മലയാളികളിൽ ഒരളവോളം ഇല്ലാതാക്കിയത്

പാമ്പു വിദഗ്ധനായ വാവ സുരേഷാണ്.പൊതുവായ ചില സംശയങ്ങൾക്ക് സുരേഷ് മറുപടി

നൽകുകയാണിവിടെ.

ss

പാമ്പ് കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് ?
കടിയേറ്റ ഭാഗത്തിന് തൊട്ടുമുകളിലായി ഇറുക്കി കെട്ടിവയ്ക്കുന്ന രീതി കേരളത്തിലുണ്ട്. ഒരു കാരണവശാലും ഇറുക്കി കെട്ടാൻ പാടില്ല. ഇറുക്കിയാൽ ഞരമ്പുകൾ അമർന്ന് രക്ത ഓട്ടത്തെ ബാധിക്കും. അങ്ങനെ ദേഹം തളരാനും ബോധക്കേട് ഉണ്ടാകാനുമൊക്കെയുള്ള സാദ്ധ്യത കൂടുതലാണ്. മുറിവേറ്റതിന് 9 ഇഞ്ച് വരെ മുകളിൽ വീതിയേറിയ തുണികൊണ്ട് ഇറുകാത്ത വിധം കെട്ടാവുന്നതാണ്. ആദ്യത്തെ കെട്ടിന് ശേഷം അൽപം മുകളിലായി മറ്റൊരു കെട്ടുകൂടി ആകാം. കെട്ടിവയ്ക്കുന്നതിന്റെ ഉദ്ദേശം വിഷം ഉണ്ടെങ്കിൽ രക്ത ഓട്ടം കുറച്ച് വിഷം വ്യാപിക്കുന്നത് തടയുന്നതിനുവേണ്ടിയാണ്. രക്ത ഓട്ടം പൂർണമായും തടയാനല്ല, തടയുന്നത് അപകടമാണ്. കടിയേറ്റയാളെ ഒരു കാരണവശാലും നടക്കാനോ കിടക്കാനോ അനുവദിക്കരുത്. രക്തയോട്ടം കൂടുമെന്നതിനാലാണിത്. ഇരുത്തിവേണം ആശുപത്രിയിലേക്ക് എത്തിക്കാൻ. കാലിലാണ് കടിയെങ്കിൽ കാൽ നിവർത്തി വയ്ക്കണം..കയ്യിലാണെങ്കിൽ നെഞ്ചിനു മുകളിലേക്ക് ഉയർത്താൻ അനുവദിക്കരുത്.


കടവയും പുലിയും കാട്ടാനയുമൊക്കെ നാട്ടിലേക്ക്ഇറങ്ങുകയാണല്ലോ?പാമ്പുകൾ മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുന്ന കാലവുമാണോ ഇത്?
വേനലിലും മഴയിലും പാമ്പുകൾ സഞ്ചരിക്കാറുണ്ട്. ഇപ്പോൾ മൂർഖൻ പാമ്പുകളും അണലികളുമാണ് സഞ്ചരിക്കുന്നത് . കാരണം ഇത് ഇണ ചേരുന്നത് നവംബർ,ഡിസംബർ, ജനുവരി മാസങ്ങളാണ്. ഈ സമയത്ത് 5 മൂർഖൻ പാമ്പുകളെ വരെ ഒരുമിച്ച് കാണാൻ കഴിയും. ഒരു പാമ്പ് ഒന്നിൽ കൂടുതൽ പാമ്പുകളുമായി ഇണചേരില്ല. മൂന്ന് മണിക്കൂറാണ് ഇണ ചേരുന്ന ദൈർഘ്യം.


നിറം വച്ച് പാമ്പുകളെ തിരിച്ചറിയാനാവുമോ?പൊതുവെ ചേരയല്ലേ എല്ലായിടത്തും കാണുന്നത്, അത് നിരുപദ്രവിയല്ലെ?
അതെ. മഞ്ഞ, പച്ച , കറുപ് പ് എന്നീ നിറങ്ങൾ ചേർന്നതാണ് ചേര. ചിലപ്പോൾ മഞ്ഞയും പച്ചയും, ചിലപ്പോൾ മഞ്ഞയും കറുപ്പും. വാല് കറുപ്പാണ്. തലപൊന്തിച്ച് നാക്ക് പുറത്തേക്കിടുന്നത് ചേരയുടെ പ്രത്യേകതയാണ്. പത്തി വിടർത്തുന്നത് മൂർഖൻ മാത്രം. ചിലപ്പോൾ ചേര എണീറ്റ് നിൽക്കുന്നത് കാണുമ്പോൾ മൂർഖനാണെന്ന് ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്. മൂർഖന്റെ സാന്നിദ്ധ്യം കൂടുതലുള്ളിടത്ത് അണലികൾ കുറവായിരിക്കും. അണലിക്ക് എണീറ്റു നിൽക്കാനോ മൂർഖനെപ്പോലെ വേഗത്തിൽ ചലിക്കാനോ കഴിയില്ല. ഇരുവരും ഏറ്റുമുട്ടിയാൽ മൂർഖൻ അണലിയെ കൊല്ലുകയും കഴിക്കുകയും ചെയ്യുന്നതായിട്ടാണ് കണ്ടുവരുന്നത്.


മൂർഖനോ അണലിയോ ശക്തിമാൻ?
മനുഷ്യന് കൂടുതൽ അപകടകാരി അണലിയാണ്. അണലിയുടെ കടിയേറ്രാൽ മരണ സാദ്ധ്യത കൂടുതലാണ്. കൊവിഡ് ബാധിച്ചവർക്ക് പാമ്പ് കടിയേറ്റാൽ രക്ഷപ്പെടാൻ പ്രയാസമാകുന്നതായാണ് കണ്ടുവരുന്നത്.


പാമ്പുകൾ വീടിനകത്ത് കയറുന്ന സാഹചര്യം?
പ്രധാന കാരണം അശ്രദ്ധയാണ്. ജനലിനോട് ചേ‌ർത്ത് കട്ടിൽ ഇടരുതെന്നും കുട്ടികളെ കിടത്തരുതെന്നും എപ്പോഴും ആളുകളോട് പറയുന്നതാണ്. കേരളത്തിൽ വീട്ടിനുള്ളി ൽ പാമ്പ് കയറിയയിടങ്ങളെല്ലാം കൃത്യമായി അടച്ചുറപ്പുള്ള ഇടങ്ങളല്ല.. വീടിനോട് ചേർന്ന് വിറകുകൾ അടുക്കി വച്ചതും ദ്രവിച്ച് ഓട്ട വീണ കട്ടളപ്പടികളും ഉള്ളിടത്ത് പാമ്പ് വരും. പുറത്തെ ചുവരിൽ പഴയ സൈക്കിൾ വിറക് തുടങ്ങിയവ അടുക്കി വയ്ക്കുമ്പോൾ ഇവയ്ക്ക് സുഗഗമായി വീടിനുള്ളിലേക്ക് കയറാനും കടിക്കാനും സാധിക്കും. എത്ര ബോധവത്കരണം നടത്തിയാലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. പാമ്പിന്റെ സാന്നിദ്ധ്യമുള്ളിടങ്ങളിൽ എപ്പോഴും വാതിലുകൾ അടച്ചിരിക്കണം. രാ‌ജവെമ്പാല , പെരുമ്പാമ്പ് , ചേര എന്നിവയ്ക്ക് അവയുടെ ഉയരത്തിനനുസരിച്ചുള്ള ചുവരുകൾ മറികടക്കാൻ കഴിയും, എന്നാൽ മൂർഖന് മൂന്നടിക്ക് മുകളിൽ ചുവരുകൾ താണ്ടാൻ കഴിയില്ല.


മിനിസമുള്ള പ്രതലത്തിൽ ഇവയ്ക്ക് സഞ്ചാരം സാദ്ധ്യമാണോ?
കഴിയും . കണ്ണാടി പോലെ സിമന്റിട്ടിടത്തും, മിനിസമുള്ള ടൈൽസിട്ടിടത്തുമെല്ലാം ഇവ സഞ്ചരിക്കും.


വീടിന് മുന്നിൽ മണ്ണെണ്ണ വെളുത്തുള്ളി എന്നിവ പാമ്പിനെ ഒഴിവാക്കാൻ വിതറാറുണ്ട്? ഉപയോഗപ്രദമാണോ?
വെളുത്തുള്ളി ഇടുന്നത് കൊണ്ട് പ്രയോജനങ്ങളൊന്നുമില്ല. മണ്ണെണ്ണ നല്ലതാണ്. 99 ശതമാനം പാമ്പുകളും സഞ്ചരിക്കുന്നത് എലി പോകുന്ന വഴിയിലാണ്. അവയുടെ വിസർജ്യങ്ങളുടെ ഗന്ധമാണ് പാമ്പുകളുടെ വഴികാട്ടി. മണ്ണെണ്ണ ഈ ഗന്ധം ഇല്ലാതാക്കുന്നതോടെ പാമ്പ് വഴിമാറി സഞ്ചരിക്കും. ആറ് മാസം കഴി‌ഞ്ഞാലും ഒഴിച്ച മണ്ണെണ്ണയുടെ അംശം മണ്ണിലുണ്ടാകും.


ചില വീടുകളിൽ നീല വെള്ളം കുപ്പിയിലാക്കി മുറ്റത്ത് വയ്ക്കാറുണ്ടല്ലോ?
നായ് കേറാതിരിക്കാനാണ്. നായ്ക്കൾ ഇതിനെ കാല് കൊണ്ട് തട്ടി കളഞ്ഞിട്ട് കയറിക്കിടക്കും. വേറെ ഗുണമൊന്നുമില്ല.


പാമ്പിന് പ്രധാന ആഹാരം എലിയാണോ?
എലി, കോഴിക്കുഞ്ഞ്, തവള എന്നിവയെല്ലാം ഭക്ഷണമാണ്.


എലികുറഞ്ഞാൽ പാമ്പിന്റെ ശല്യം കുറയുമോ?
തീർച്ചയായും.വലിയ ശതമാനം പാമ്പിന്റെ ശല്യം ഒഴിവാക്കാം.


പാമ്പും കീരിയും തമ്മിലുള്ള വൈരം?
ഇതെല്ലാം വെറും കഥകളാണ്. പാമ്പ് കടിച്ചാൽ കീരി മരിക്കില്ല, കീരിക്ക് പ്രതിരോധ ശേഷിയുണ്ട് എന്നൊക്കെ പറയുന്നത് വെറുതെയാണ്. കടിയേറ്രാൽ കീരി ചാകും.


നമ്മൾ പോകുന്ന വഴിക്ക് പാമ്പ് കിടന്നാൽ അത് നമ്മളെ ആക്രമിക്കുമോ?
അനങ്ങാതെ നിന്നാൽ അതിന്റെ വഴിക്ക് പൊയ്ക്കോളും. ഭക്ഷണം കഴിക്കുക, ഇണചേരുക, ജീവിൻ രക്ഷിക്കുക ഇവ മൂന്നുമാണ് പാമ്പിന്റെ ലക്ഷ്യങ്ങൾ.


പാമ്പിന്റെ പക ?
വെറും കെട്ടുകഥകളാണ്. പാമ്പിന് ആളുകളെ തിരിച്ചറിയാനും ആക്രമിക്കാനുമൊന്നും കഴിയില്ല.


കേരളത്തിൽ കൂടുതലായി കണ്ടുവരുന്ന പാമ്പുകൾ?
കേരളത്തിൽ കടികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് മൂർഖന്റെയും അണലിയുടെയുമാണ്.


എട്ടടി മൂർഖൻ ഉണ്ടോ?
അങ്ങനെയൊന്നില്ല. മൂർഖൻ ഒന്നേയുള്ളു. പിന്നെ മനുഷ്യനെ പോലെ തൊലിയുടെ നിറത്തിൽ വ്യത്യാസം ഉണ്ടാകും.


കടിയേറ്റ് എട്ടടി വച്ചാൽ മരിക്കുമെന്ന് പറയുന്നത്?
അത് ശംഖുവരയൻ, വെള്ളിക്കെട്ടൻ എന്നൊക്കെ അറിയപ്പെടുന്ന ഇന്ത്യൻ കോമൺ ക്രെയ്റ്റ് ആണ്. കടിച്ചാൽ വേദന ഉടനെ അറിയാൻ കഴിയില്ല. രാത്രിയൊക്കെ കടിച്ചാൽ നമ്മൾ അറിയില്ല. കടിയേറ്റാലും സഞ്ചാരം തുടരും. അങ്ങനെ ചികിത്സ വൈകുന്നതാണ് മരണ കാരണം.


നീർക്കോലികൾ വംശനാശത്തിലേക്കോ?
ജലസ്രോതസ്സുകളിൽ ജീവിയ്ക്കുന്ന ഇവയുടെ പുറത്തേക്ക് മാരകമായ വിഷങ്ങളല്ലെ മനുഷ്യർ പമ്പ് ചെയ്യുന്നത്. അവയ്ക്ക് ഈ സാഹചര്യത്തിൽ ബ്രീഡിംഗ് സാദ്ധ്യമല്ല.


നീർക്കോലി കടിച്ചാൽ അത്താഴം മുടങ്ങുമോ?
പണ്ട് കൂലിപ്പണിയും കഴിഞ്ഞ് അത്താഴത്തിനുള്ള അരിയും കൊണ്ട് വരുന്നവനെ നീർക്കോലി കടിച്ചാൽ പേടിച്ച് കയ്യിലുള്ള സാധനങ്ങൾ വഴിയിൽ കളയും. പിന്നെ വൈദ്യന്റെ അടുത്ത് എത്തിക്കുമ്പോഴാണ് പ്രശ്നമില്ല എന്നറിയുന്നത്. പക്ഷെ അപ്പോഴേക്കും അത്താഴത്തിനുള്ളവക നഷ്ടമായില്ലെ..


കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കാൻ കഴിയുന്ന വൈദ്യരുണ്ടോ?
ലോകത്തിലെ വലിയ മണ്ടത്തരങ്ങളിലൊന്നാണത്. ഒരിക്കലും നടക്കില്ലത്.


കടിച്ച പാമ്പ് തല തല്ലി ചാകും എന്ന് പറയുന്നത്?
മറ്റൊരു കഥ മാത്രം.


പാമ്പ് ചെവിയി ൽ ഊതുമോ?
പാമ്പ് നമ്മുടെ ശരീരത്തിലൂടെ കയറി ചെവി വരെ എത്തുന്നതുനോക്കി നമ്മൾ നിന്ന് കൊടുക്കുമോ? ശുദ്ധ മണ്ടത്തരം. ചെവി തിരിച്ചറിഞ്ഞ് ഊതാനൊന്നും അവയ്ക്ക് അറിയില്ല.


പാമ്പ് മാളം ഉണ്ടാക്കുമോ?
ഇല്ല. മാളങ്ങൾ മുട്ടയിടാൻ ഉപയോഗിക്കും എന്ന് മാത്രം. വായു സഞ്ചാരം തീരെയില്ലാത്തിടത്ത് മാത്രമെ ഇവ മുട്ടയിടാറുള്ളു. മുട്ട ചീത്തയാകാതിരിക്കാനാണിത്.


പാമ്പുകളെ വീട്ടിൽ വളർത്താമോ?
വിഷമില്ലാത്തവയെ വളർത്താം. ഇപ്പോൾ ഫാഷനായിട്ടുണ്ട്.ആസ്ട്രേലിയ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ബാഗ്ലൂരിൽ ഇവ എത്താറുണ്ട്. അവിടുന്ന് നമുക്ക് വാങ്ങാൻ കഴിയും. മിൽക്ക് പൈത്തൺ (പെരുമ്പാമ്പ് വർഗം) എന്ന ഇനത്തിന് ഒന്നര ലക്ഷമാണ് വില. പല വെറൈറ്റി പാമ്പുകൾ ഉണ്ട്. മുപ്പതിനായിരം മുതൽ ലഭ്യമാണ്. ഇവയെ നമുക്ക് കൂട്ടിലിട്ട് വളർത്താം. എലിയാണ് ഭക്ഷണമായി നൽകേണ്ടത്. നാടൻ എലിയല്ല, വെള്ള എലി വാങ്ങി വളർത്തി അവയുടെ കുഞ്ഞങ്ങളെ നൽകണം. ചെലവ് ഏറെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.