കോട്ടയം: പുഴയ്‌ക്കും തീരത്തിനും ആഘാതമുണ്ടാക്കുന്ന മീനച്ചിലാറിലെ മണൽ ഖനനം അവസാനിപ്പിക്കണമെന്ന് കേരളാ നദീ സംരക്ഷണസമിതി ആവശ്യപ്പെട്ടു. 2001ലെ നദീതീരസംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മണൽ ഖനനം നടത്തേണ്ടത്. പത്തു വർഷം മുമ്പ് റവന്യൂ വകുപ്പ് പുഴകളിൽ മണൽ ഓഡിറ്റ് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മീനച്ചിൽ ഉൾപ്പെടെയുള്ള പുഴകളിലെ മണൽ ഖനനം താത്കാലികമായി നിരോധിച്ചിരുന്നു. വീണ്ടും ഓഡിറ്റ് നടത്തിയ ശേഷമേ മണൽ വാരാവൂ.
പ്രളയനിയന്ത്രണത്തിനെന്ന വാദം ഉയർത്തി നിയമങ്ങളും മാർഗനിർദ്ദേശങ്ങളും കാറ്റിൽപ്പറത്തിയാണ് പുഴയുടെ തീരങ്ങൾ വരെ ഇടിക്കുന്നത്. ഇതുമൂലം അടിത്തട്ട് ഏറെ താഴ്‌ത്തുന്നത് പുഴയുടെ സ്വാഭാവികമായ ചെരിവ് ഇല്ലാതാക്കും. തുടർന്ന് നീരൊഴുക്കിന്റെ വേഗത കുറയ്ക്കും. ഇത് പ്രളയസ്ഥിതി രൂക്ഷമാക്കും. ജലനിരപ്പ് താഴുന്നത് വേനൽക്കാലത്ത് പരിസരപ്രദേശങ്ങളിൽ രൂക്ഷമായ ജലദൗർലഭ്യത്തിന് വഴിയൊരുക്കുമെന്നും സമിതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |