സ്വകാര്യ ബസിലെ സീറ്റിൽ കിടന്ന് കാല് പുറത്തേക്കിട്ട് യാത്ര ചെയ്യുന്നയാൾ.കോട്ടയം നഗരത്തിൽ നിന്നുള കാഴ്ച
നിതിൻരാജ് ആക്ഷൻ കൗൺസിലിന്റേയും ദളിത് ആദിവാസി സംഘടനകളുടേയും നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ഹർത്താലിനോടനുബന്ധിച്ച് മാവേലിക്കര ഭാഗത്ത് നിന്ന് കല്ലേറിൽ ചില്ല് തകർന്ന മിനി ലോറി കോട്ടയം ഗാന്ധി സ്ക്വയറിൽ വീണ്ടും തടഞ്ഞപ്പോൾ
സന്ധ്യ ചായും നേരം... കുമരകം നാലുപങ്ക് ബോട്ട് ടെർമിനലിൽ അസ്തമയ കാഴ്ച കാണാൻ എത്തിയവർ.
പിച്ച വെച്ച് പച്ചയിൽ...പോള നിറഞ്ഞ കൊടൂരാറ്റിൽ കൂടി സർവീസ് നടത്താൻ ബുദ്ധിമുട്ടായതിനാൽ ഇഴഞ്ഞു നീങ്ങുന്ന ജലഗതാഗത വകുപ്പിന്റെ കോട്ടയം ആലപ്പുഴ ബോട്ട്. ബോട്ടിന്റെ പ്രൊപ്പല്ലറിൽ പോള കുടുങ്ങി ബോട്ട് തകരാറിലാകുന്നത് മിക്കപ്പോഴും സർവീസിനെ ബാധിക്കുന്നു. പറേച്ചാൽ ബൈപ്പാസ്സിൽ നിന്നുള്ള കാഴ്ച
ആനക്ക് എന്ത് ഹർത്താൽ.... കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ നിതിൻ രാജിൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നിതിൻരാജ് ആക്ഷൻ കൗൺസിലിന്റേയും ദളിത് ആദിവാസി സംഘടനകളുടേയും നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ഹർത്താലിനെ തുടർന്ന് കോട്ടയം ടി.ബി.റോഡിൽ വാഹനങ്ങൾ തടയുമ്പോൾ ഉഷശ്രീ ശങ്കരൻകുട്ടി ആനയെ കയറ്റിവന്ന ലോറി പ്രവർത്തകർ കടത്തി വിടുന്നു
കടുത്ത വേനൽ ചൂടിൽ ആളുകൾ പുറത്തിറങ്ങാൻ ഭയപ്പെടുമ്പോൾ കോഴിക്കോട് ചേവരമ്പലത്തിന് സമീപത്തെ സർവീസ് റോഡ് പെയിന്റ് ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ
സംസ്ഥാനം കനത്ത ചൂടിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. എറണാകുളം വൈപ്പിനിൽ കനത്ത വേനലിൽ മരം ഉണങ്ങിയപ്പോൾ.
കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകളി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയിൽ ശരീരം നിറച്ച് ശൂലം കുത്തിയ ഭക്തന് വെള്ളം കൊടുക്കുന്നു
കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിലെ പടയണി മഹോത്സവത്തിന് മുന്നോടിയായി വലിയ പടയണി കോലങ്ങളായഭൈരവിക്കോലങ്ങൾ ക്ഷേത്രമുറ്റത്തേക്ക് എത്തുന്നു.
തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചവർക്ക് വോട്ടു രേഖപ്പെടുത്താൻ കഴിയാത്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ കളക്ട‌റേറ്റ് വളപ്പിൽ ജോയിൻ്റ് കൗൺസിലിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ കനത്ത വെയിലിൽ നിന്ന് രക്ഷതേടി ഷാളുപയോഗിച്ച് തലയും മുഖവും മറച്ച് പങ്കെടുക്കുന്ന വനിത പ്രവർത്തകർ
വെയിലേൽക്കാതെ കുടപിടിച്ച് യുവതിയെ സ്‌കൂട്ടർ ഡ്രൈവിംഗ് പഠിക്കുന്ന ഡ്രൈവിംഗ് സ്കൂളിലെ അദ്ധ്യാപിക. പത്തനംതിട്ട റിംഗ് റോഡിന് സമീപം വെട്ടിപ്പുറത്തുനിന്നുള്ള കാഴ്ച.
കനത്ത ചൂടിനെ പ്രതിരോധിക്കാൻ-----കത്തുന്ന ചൂടിനെ പ്രതിരോധിക്കാൻ ക്യാനിൽ ചണച്ചാക്ക് ചുറ്റി വെള്ളം കുടിക്കുന്ന തൊഴിലാളി. പണി പുരോഗമിക്കുന്ന പത്തനംതിട്ട അബാൻ മേൽപ്പാലത്തിന് സമീപത്തു നിന്നുള്ള ദൃശ്യം.
വിളവെടുപ്പിൽ വിലയിടിച്ചിൽ... വേനൽക്കാലമായതോടെ പൈനാപ്പിൾ ജ്യൂസിനും മറ്റും ആവശ്യക്കാർ ഏറിയെങ്കിലും ഒരു മാസം മുൻപ് അറുപത് രൂപയുണ്ടായിരുന്ന പൈനാപ്പിളിന് മുപ്പത് രൂപയോളമായി കുറഞ്ഞത് കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.പാകമായ പൈനാപ്പിൾ വിളവെടുത്ത് ലോറിയിൽ കയറ്റുന്ന തൊഴിലാളികൾ.ഭരണങ്ങാനത്തിന് സമീപം വിലങ്ങ്പാറയിൽ നിന്നുള്ള കാഴ്ച.
കഠിനമായ വെയിലിനെ അതിജീവിച്ച് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. കുട ചൂടിയും മറ്റു മുൻകരുതലുകൾ എടുത്തും ചൂടിനെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴും, ഉയരുന്ന താപനില സാധാരണക്കാരുടെ തൊഴിൽ മേഖലയെയും ആരോഗ്യത്തെയും ഒരുപോലെ ബാധിക്കുന്നു. കൊല്ലം കടയ്ക്കൽ നിന്നുള്ള ദൃശ്യം.
വണ്ടിയിലാണജീവിതം---- നിറുത്തിയിട്ടിരിക്കുന്ന വാഹനത്തിനുള്ളിൽചൂട്കൂടുതലായതിനാൽ വണ്ടിക്കടി യിലിരുന്ന് ഭക്ഷണം പാകം ചെയ്യുന്ന രാജസ്ഥാൻ സ്വദേശിയായ കമലേഷ്‌സിംഗ്. പത്തനംതിട്ട അഴൂർ കെ. എസ്.ഇ.ബി സബ് സ്റ്റേഷനിലേക്ക് ലോഡുമായി വന്ന ലോറിയാണിത്.
വരുംകാലം പൂക്കാലമാകാൻ-----മേടം പ്രതീക്ഷകളുടെ മാസമാണ്, പുതിയ കാലത്തേക്കുള്ള കരുതലിന് മലയാളി നിലമൊരുക്കുന്ന നാൾ, വിത്തെറിഞ്ഞും തൈകൾ നട്ടും സമൃദ്ധിയുടെ നാളിലേക്കുള്ള യാത്രയാണത്. വിഷു വിപണിയിൽ നിന്ന് ചെടിയും ചട്ടികളും വാങ്ങി സ്കൂട്ടറിൽ യാത്ര ചെയ്യുന്നവർ. പത്തനംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച.
ചിരിതൂകി കളിയാടി... രണ്ട് നാൾ കഴിഞ്ഞ് വിഷുവിന് കണിയൊരുക്കുവാൻ കൃഷ്ണവിഗ്രഹവും സംഘടിപ്പിച്ച് വീട്ടിലേക്ക് പോകുന്ന കുട്ടികൾ. കോട്ടയം നാട്ടശ്ശേരിയിൽ നിന്നുള്ള കാഴ്ച.
ക്ലിക്ക് കൃഷ്ണ... വിഷുവിന് മുന്നോടിയായി കൃഷ്ണന്റെ പ്രതിമ വാങ്ങാനെത്തിയ യുവതി പ്രതിമയുടെ ചിത്രം മൊബൈലിൽ പകർത്തുന്നു. തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
പാലൂട്ടും വോട്ടും... പാലാ പോണാട് പബ്ലിക് ലൈബ്രറി കെട്ടിടത്തിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ട്രീസയുടെ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് എസക്കിയേൽ ഈശോക്ക് ആദ്യം വോട്ട് ചെയ്തെത്തിയ മുത്തശി രാജി പാൽ നൽകുന്നു. എസക്കിയേലിൻ്റെ സഹോദരി മൂന്ന് വയസുകാരി എൽസ റൂത്ത് സമീപം
സംഘകൃഷിയിലൂടെ കണിവെള്ളരി കൃഷി ചെയ്ത ചെമ്പായി ബാലകൃഷ്ണനും സംഘവും വിളവെടുത്ത കണിവെള്ളരിക്കരികിൽ
  TRENDING THIS WEEK
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ നിതിൻ രാജിൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നിതിൻരാജ് ആക്ഷൻ കൗൺസിലിന്റേയും ദളിത് ആദിവാസി സംഘടനകളുടേയും നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ഹർത്താലിനെ തുടർന്ന് പ്രവർത്തകർ കോട്ടയം തിരുനക്കരയിലെ  ഫിനാൻസ് ശാഖ അടപ്പിക്കുന്നു
എറണാകുളം നഗരത്തിൽ ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ നടന്ന് നീങ്ങുന്നവർ
എറണാകുളം നഗരത്തിൽ ഇന്നലെ പെയ്ത കനത്ത മഴയിലൂടെ മഴക്കോട്ട് ധരിച്ച് നടന്ന് നീങ്ങുന്നയാൾ
ആരോഗ്യ കേരളം...ആരോഗ്യ കാര്യത്തിൽ പുതുതലമുറ ശ്രെദ്ധയില്ലാതെ കടന്നു പോകുമ്പോൾ പ്രായത്തെ കൂസാക്കാതെ ഓപ്പൺ ജിമ്മിൽ വർക്ക് ചെയ്യുന്ന മുത്തശ്ശി. എറണാകുളം മുളവുക്കാട് നിന്നുള്ള കാഴ്ച്ച
ആനക്ക് എന്ത് ഹർത്താൽ.... കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ നിതിൻ രാജിൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നിതിൻരാജ് ആക്ഷൻ കൗൺസിലിന്റേയും ദളിത് ആദിവാസി സംഘടനകളുടേയും നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ഹർത്താലിനെ തുടർന്ന് കോട്ടയം ടി.ബി.റോഡിൽ വാഹനങ്ങൾ തടയുമ്പോൾ ഉഷശ്രീ ശങ്കരൻകുട്ടി ആനയെ കയറ്റിവന്ന ലോറി പ്രവർത്തകർ കടത്തി വിടുന്നു
നിതിൻരാജ് ആക്ഷൻ കൗൺസിലിന്റേയും ദളിത് ആദിവാസി സംഘടനകളുടേയും നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ഹർത്താലിനോടനുബന്ധിച്ച് പ്രവർത്തകർ കോട്ടയം ടി.ബി റോഡ് തടഞ്ഞപ്പോൾ കെഎസ്ആർടിസി ബസിലിരുന്ന യാത്രക്കാർ പ്രതിഷേധിച്ച് പ്രകടനക്കാരുടെ അടുത്തേക്ക് വന്നപ്പോൾ പൊലീസ് പിടിച്ചു മാറ്റുന്നു
ആനക്ക് എന്ത് ഹർത്താൽ.... കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ നിതിൻ രാജിൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നിതിൻരാജ് ആക്ഷൻ കൗൺസിലിന്റേയും ദളിത് ആദിവാസി സംഘടനകളുടേയും നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ഹർത്താലിനെ തുടർന്ന് കോട്ടയം ടി.ബി.റോഡിൽ വാഹനങ്ങൾ തടയുമ്പോൾ ഉഷശ്രീ ശങ്കരൻകുട്ടി ആനയെ കയറ്റിവന്ന ലോറി പ്രവർത്തകർ കടത്തി വിടുന്നു
വിളവെടുപ്പിന് മുമ്പേ ...ഒന്നാം വിളയ്ക്കായി നിലമൊരുക്കുന്നതിന് മുന്നോടിയായി കർഷകൻ പാഠശേഖരത്ത് തീയിട്ട് കത്തിക്കുന്നു കര്‍ഷകന് കൃഷി നഷ്ടവും നെല്ലുവില കൃത്യമായികിട്ടാത്തതുമെല്ലാം സഹിച്ചിട്ടാണങ്കിലും വീണ്ടും കൃഷിക്കാരുങ്ങുകയാണ് കര്‍ഷകര്‍. പാലക്കാട് കൊട്ടോക്കാട് ഭാഗത്ത് നിന്നും.
കോട്ടയം സ്‌റ്റാർ ഇംഗ്ഷന് സമീപം എം സി റോഡിൽ അപകടത്തിൽപ്പെട്ട കാർ പൊലീസ് സേനാംഗങ്ങൾ എടുത്തു മാറ്റുന്നു
എറണാകുളം നഗരത്തിൽ ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ നടന്ന് നീങ്ങുന്നവർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com