കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
വെള്ളിയാഴ്ച പകൽ ഉണ്ടായ പ്രകമ്പനത്തെയും ഉഗ്രശബ്ദത്തെയും തുടർന്ന് പരിഭ്രാന്തരായി വെള്ളച്ചാട്ടം കവലയിൽ ഒത്തുകൂടിയ പ്രദേശവാസികൾ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിൽ പുതുതായി ലഭിച്ച മൃതദേഹങ്ങൾക്കായി കുഴികൾ എടുത്തപ്പോൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ചൂരൽ മലയിൽ നടന്ന ട്രയൽ റൺ
ജനകീയ തിരച്ചിലിനിടെ പുഞ്ചിരിവട്ടത്ത് ഉരുൾ പൊട്ടലിൽ തകർന്ന തൻ്റെ വീട് നിന്ന പ്രദേശത്ത് ദുഃഖിതനായി ഇരിക്കുന്ന അബ്ദുൽ ലത്തീഫ് .
മൃതദേഹങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലം ഉത്തരമേഖല ഐ. ജി കെ. സേതു രാമന് കാണിച്ചുകൊടുക്കുന്ന ജനകീയ തിരച്ചിലിനായി ക്യാമ്പിൽ നിന്നും എത്തിയവർ
'മാറ്റം നമ്മളിൽ നിന്ന് തുടങ്ങാം' പറയാൻ എളുപ്പമാണ്, എന്നാൽ പ്രവർത്തിച്ചു കാണിക്കുകയാണ് ഈ പൊലീസുകാരൻ. മാലിന്യം നിക്ഷേപിക്കാൻ വെച്ച കൊട്ടയിൽ നിന്ന് ഭക്ഷണാവശിഷ്ടം തെരഞ്ഞെടുത്ത് സമീപമുണ്ടായിരുന്ന നായയ്ക്ക് കൊടുക്കുകയാണിയാൾ. ഉരുൾപൊട്ടിയൊഴുകിയ ചൂരൽമലയിൽ കാഴ്ചകളെല്ലാം കരളലിയിക്കുന്നതാണ്.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫയലുകളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അദ്ധ്യാപകരും സന്നദ്ധപ്രവർത്തകരും
വിജനമായ ബെയ്ലി പാലം. ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽ മലയുടെ ആകാശദൃശ്യം.
ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ
ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിൽ നിന്ന് കല്പറ്റയിലേക്ക് സർവീസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചപ്പോൾ
  TRENDING THIS WEEK
ഊട്ടുപുരയിൽ പാല് കാച്ചൽ... തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പാലസ് ഗ്രൗണ്ടിലെ ഊട്ടുപുരയിൽ പാല് കാച്ചൽ നിർവഹിക്കുന്ന പഴയിടം മോഹനൻ നമ്പൂതിരി. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.രാജൻ, സനീഷ് കുമാർ ജോസഫ് എം.എൽ.എ, മേയർ ഡോ. നിജി ജസ്റ്റീൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, മുൻ മന്ത്രി വി.എസ് സുനിൽകുമാർ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ തുടങ്ങിയവർ സമീപം.
സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി ഊട്ടുപുരയിൽ നടന്ന കലവറനിറയ്ക്കൽ മന്ത്രിവി.ശിവൻകുട്ടി പഴയിടം മോഹനൻ നമ്പൂതിരി മേയർ ഡോ. നിജി ജസ്റ്റീൻ തുടങ്ങിയവർ സമീപം
ജീവിതത്തിന്റെ രണ്ട് അറ്റം മുട്ടിക്കാനായി .. മോപ്പഡ് വണ്ടിയിൽ കട്ടിലിന്റെ ഫ്രെം കെട്ടിവെച്ച് വിൽപ്പനയ്ക്കായി പോവുന്നയാൾ പാലക്കാട് ഗോപാലപുരം ഭാഗത്ത് നിന്ന് .
മീൻപിടിക്കാൻ കടലിൽ വലയിടുന്നതിന് തയ്യാറെടുക്കുന്ന മത്സ്യത്തൊഴിലാളികൾ. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച
കേരള സ്റ്റൈൽ... കേരള സന്ദർശനത്തിന് കൊച്ചിയിലെത്തിയ വിദേശ വനിതാ നടപ്പാതയിൽ വിൽപ്പനക്കായി വച്ചിരിക്കുന്ന വസ്ത്രങ്ങൾ തിരയുന്ന കാഴ്ച്ച. ഫോർട്ട് കൊച്ചി ബീച്ചിൽ നിന്നുള്ള ദൃശ്യം.
64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സ്വർണ്ണ കപ്പിനെ പ്രധാന വേദിയായ തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ പ്രധാന വേദിയിലയ്ക്ക് സ്വീകരിച്ചാനയിക്കുന്നു
സംസ്ഥാന സ്കൂൾ കലോത്സവം സ്വർണ്ണക്കപ്പിന് നഗരത്തിൽ നൽകിയ സ്വീകരണത്തിൽ
സ്വർണ്ണ പ്രതിഭകൾക്ക്... സംസ്ഥാന സ്കൂൾ കലോത്സവ സ്വർണ കപ്പിന് നഗരത്തിൽ നൽകിയ സ്വീകരണത്തിനു ശേഷം പ്രധാനവേദിയായ തേക്കിൻകാട് എക്സിബിഷൻ ഗ്രൗണ്ടിലേക്ക് മന്ത്രിമാരായ വി. ശിവൻകുട്ടിയും, കെ. രാജനും, മേയർ നിജി ജസ്റ്റിനും ചേർന്ന് കൊണ്ടുവന്നപ്പോൾ.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടോടി നൃത്തതിൽ പങ്കെടുക്കുന്ന തൃശൂർ എസ് എച്ച് സ്കൂളിലെ വിദ്യാർത്ഥിനികൾ പ്രധാന വേദിക്കരിക്കെ
ദിനംപ്രതി പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന പശ്ചിമകൊച്ചിക്കാരെ ഗതാഗതക്കുരുക്കിലേക്ക് തള്ളിവിട്ട് കൊണ്ടാണ് ഐലന്റിലേക്ക് പോകുന്ന ഈ ചരക്ക് ട്രെയിൻ. ഏകദേശം അഞ്ച് മിനുട്ട് മുതൽ പത്ത് മിനുട്ട് വരെ റെയിൽവേ ക്രോസ് അടച്ചിട്ട് കഴിഞ്ഞാൽ അഴിയാക്കുരുക്കായി മാറും ഇവിടം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com