കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
വെള്ളിയാഴ്ച പകൽ ഉണ്ടായ പ്രകമ്പനത്തെയും ഉഗ്രശബ്ദത്തെയും തുടർന്ന് പരിഭ്രാന്തരായി വെള്ളച്ചാട്ടം കവലയിൽ ഒത്തുകൂടിയ പ്രദേശവാസികൾ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിൽ പുതുതായി ലഭിച്ച മൃതദേഹങ്ങൾക്കായി കുഴികൾ എടുത്തപ്പോൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ചൂരൽ മലയിൽ നടന്ന ട്രയൽ റൺ
ജനകീയ തിരച്ചിലിനിടെ പുഞ്ചിരിവട്ടത്ത് ഉരുൾ പൊട്ടലിൽ തകർന്ന തൻ്റെ വീട് നിന്ന പ്രദേശത്ത് ദുഃഖിതനായി ഇരിക്കുന്ന അബ്ദുൽ ലത്തീഫ് .
മൃതദേഹങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലം ഉത്തരമേഖല ഐ. ജി കെ. സേതു രാമന് കാണിച്ചുകൊടുക്കുന്ന ജനകീയ തിരച്ചിലിനായി ക്യാമ്പിൽ നിന്നും എത്തിയവർ
'മാറ്റം നമ്മളിൽ നിന്ന് തുടങ്ങാം' പറയാൻ എളുപ്പമാണ്, എന്നാൽ പ്രവർത്തിച്ചു കാണിക്കുകയാണ് ഈ പൊലീസുകാരൻ. മാലിന്യം നിക്ഷേപിക്കാൻ വെച്ച കൊട്ടയിൽ നിന്ന് ഭക്ഷണാവശിഷ്ടം തെരഞ്ഞെടുത്ത് സമീപമുണ്ടായിരുന്ന നായയ്ക്ക് കൊടുക്കുകയാണിയാൾ. ഉരുൾപൊട്ടിയൊഴുകിയ ചൂരൽമലയിൽ കാഴ്ചകളെല്ലാം കരളലിയിക്കുന്നതാണ്.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫയലുകളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അദ്ധ്യാപകരും സന്നദ്ധപ്രവർത്തകരും
വിജനമായ ബെയ്ലി പാലം. ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽ മലയുടെ ആകാശദൃശ്യം.
ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ
ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിൽ നിന്ന് കല്പറ്റയിലേക്ക് സർവീസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചപ്പോൾ
  TRENDING THIS WEEK
തിരുവനന്തപുരത്ത് മൂന്ന് ദിവസമായി നടന്നുവന്ന ഭിന്നശേഷി പ്രതിഭകളുടെ സവിശേഷ സർഗോത്സവത്തിന്റെ സമാപന ചടങ്ങിന്റെ ഉദ്‌ഘാടനത്തിനായ് ടാഗോർ തിയേറ്ററിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പാലക്കാട് എടത്തനാട്ടുകരയിലെ എ.സി.ടി വൊക്കേഷണൽ റിഹാബിലിറ്റേഷൻ ട്രെയിനിംഗ് സെന്ററിലെ വിദ്യാർത്ഥികൾ ഒപ്പന ചുവടുവച്ച് സ്വീകരിച്ചപ്പോൾ
ബിനാലെയുടെ ഭാഗമായി ഫോർട്ടുകൊച്ചി ആർട്ട്‌ റൂം സന്ദർശിച്ച സഞ്ചാരികൾ ആശംസകൾ അറിയിച്ച് ചിത്രങ്ങൾ വരയ്ക്കുന്നു
വേനലും ചൂടും കടുത്തതോടെ പൈനാപ്പിൾ ചെടികൾ ഉണങ്ങി നശിക്കുന്നത് തടയാൻ തോട്ടത്തിൽ പച്ചവല വിരിച്ച് തണൽ ഒരുക്കിയപ്പോൾ. ഓലമടലിന് പകരം പ്ളാസ്റ്റിക് വലകൾ ഉപയോഗിക്കുന്നത് വ്യാപകമാണ്. കോതമംഗലം മാലിപ്പാറയ്ക്ക് സമീപം പരപ്പൻചിറയിൽ നിന്നുള്ള കാഴ്ച
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന പൂർവ്വ അദ്ധ്യാപക സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി. ശിവൻകുട്ടിയെ വേദിയിലേക്ക് സ്വീകരിക്കുന്നു.
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന പൂർവ്വ അദ്ധ്യാപക സംഗമം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.കെ.എസ്.ടി.എ സംസ്ഥാന പ്രസിഡൻ്റ് ഡി.സുധീഷ്,ജനറൽ സെക്രട്ടറി ടി.കെ.എ.ഷാഫി,സിപിഎം സംസ്ഥാന കമ്മിറ്റിഅംഗം അഡ്വ.കെ.അനിൽകുമാർ തുടങ്ങിയവർ സമീപം
കോട്ടയം തഹസിൽദാർ എസ്.എൻ.അനിൽകുമാറിൻ്റെ മൃതദേഹം കളക്ട്രേറ്റിൽ പൊതുദർശനത്തിനെത്തിച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കുന്ന ജീവനക്കാർ
തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന കണക്ട് ടു വർക്ക് സ്‌കോളർഷിപ്പ് പദ്ധതിയുടെ സംസ്‌ഥാന തല ഉദ്ഘാടന വേദിയിൽ മന്ത്രി കെ.രാജൻ സംസാരിക്കുന്ന വേളയിൽ മൈക്ക് ഓഫായതിനെ തുടർന്ന് കൈ കൊണ്ട് മറച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ മന്ത്രി കെ.രാജനെ ഇരിപ്പിടത്തിലേക്ക് വരുവാൻ വിളിക്കുന്നു.ഉദ്ഘാടകൻ മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രി കെ.കൃഷ്ണൻ കുട്ടി എന്നിവർ സമീപം.അൽപ സമയത്തിന് ശേഷം ഓപ്പറേറ്റർ മൈക്ക് ശരിയാക്കുകയും തുടർന്ന് മന്ത്രി പ്രസംഗം പൂർത്തിയാക്കുകയും ചെയ്തു
എറണാകുളം ചാത്യാത്ത് റോഡിൽ സ്കൂൾ ട്രിപ്പ് കഴിഞ്ഞ് വന്ന് റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന ഓട്ടോയിൽ കിടന്നുറങ്ങുന്ന ഡ്രൈവർ
തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന കണക്ട് ടു വർക്ക് സ്‌കോളർഷിപ്പ് പദ്ധതിയുടെ സംസ്‌ഥാന തല ഉദ്ഘാടന വേദിയിൽ മന്ത്രി കെ.രാജൻ സംസാരിക്കുന്ന വേളയിൽ മൈക്ക് ഓഫായതിനെ തുടർന്ന് തിരികെ ഇരിപ്പിടത്തിലെത്തിയ മന്ത്രി ചടങ് ഉദ്‌ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനുമായി സംഭാഷണത്തിൽ.അൽപ സമയത്തിന് ശേഷം ഓപ്പറേറ്റർ മൈക്ക് ശരിയാക്കുകയും തുടർന്ന് മന്ത്രി പ്രസംഗം പൂർത്തിയാക്കുകയും ചെയ്തു.ധനമന്ത്രി കെ.എൻ ബാലഗോപാൽ സമീപം
എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ദർബാർ ഹാളിനു സമീപം ഒരുക്കിയ അലങ്കാരപ്പന്തൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com