കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
വെള്ളിയാഴ്ച പകൽ ഉണ്ടായ പ്രകമ്പനത്തെയും ഉഗ്രശബ്ദത്തെയും തുടർന്ന് പരിഭ്രാന്തരായി വെള്ളച്ചാട്ടം കവലയിൽ ഒത്തുകൂടിയ പ്രദേശവാസികൾ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിൽ പുതുതായി ലഭിച്ച മൃതദേഹങ്ങൾക്കായി കുഴികൾ എടുത്തപ്പോൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ചൂരൽ മലയിൽ നടന്ന ട്രയൽ റൺ
ജനകീയ തിരച്ചിലിനിടെ പുഞ്ചിരിവട്ടത്ത് ഉരുൾ പൊട്ടലിൽ തകർന്ന തൻ്റെ വീട് നിന്ന പ്രദേശത്ത് ദുഃഖിതനായി ഇരിക്കുന്ന അബ്ദുൽ ലത്തീഫ് .
മൃതദേഹങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലം ഉത്തരമേഖല ഐ. ജി കെ. സേതു രാമന് കാണിച്ചുകൊടുക്കുന്ന ജനകീയ തിരച്ചിലിനായി ക്യാമ്പിൽ നിന്നും എത്തിയവർ
'മാറ്റം നമ്മളിൽ നിന്ന് തുടങ്ങാം' പറയാൻ എളുപ്പമാണ്, എന്നാൽ പ്രവർത്തിച്ചു കാണിക്കുകയാണ് ഈ പൊലീസുകാരൻ. മാലിന്യം നിക്ഷേപിക്കാൻ വെച്ച കൊട്ടയിൽ നിന്ന് ഭക്ഷണാവശിഷ്ടം തെരഞ്ഞെടുത്ത് സമീപമുണ്ടായിരുന്ന നായയ്ക്ക് കൊടുക്കുകയാണിയാൾ. ഉരുൾപൊട്ടിയൊഴുകിയ ചൂരൽമലയിൽ കാഴ്ചകളെല്ലാം കരളലിയിക്കുന്നതാണ്.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫയലുകളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അദ്ധ്യാപകരും സന്നദ്ധപ്രവർത്തകരും
വിജനമായ ബെയ്ലി പാലം. ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽ മലയുടെ ആകാശദൃശ്യം.
ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ
ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിൽ നിന്ന് കല്പറ്റയിലേക്ക് സർവീസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചപ്പോൾ
  TRENDING THIS WEEK
തൃശൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് അങ്കണത്തിൽ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി എൽഡിഎഫ് പുറത്തിറക്കിയ മാനിഫെസ്റ്റോയുടെ പ്രകാശനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കുന്നു മന്ത്രിമാരായ കെ. രാജൻ ആർ ബിന്ദു കെ.രാധാകൃഷ്ണൻ എം.എം പി . ബാലചന്ദ്രൻ എം.എൽ എ സി .പി .എം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ, മുൻ മന്ത്രി വി.എസ് സുനിൽകുമാർ തുടങ്ങിയവർ സമീപം
ദർശനം കാത്ത്...ദർശനത്തിനായി ശബരിമല സന്നിധാനത്തെ അയ്യപ്പൻമാരുടെ തിരക്ക്. കഴിഞ്ഞ ദിവസങ്ങളിലായി അയ്യപ്പൻമാരുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്
സന്തോഷമായി സ്വാമിയെ കാണാൻ...ശബരിമല ദർശനത്തിനായി സന്നിധാനത്തേക്കെത്തുന്ന കന്നിസ്വാമിയുടെ സന്തോഷം. ചന്ദ്രാനന്ദൻ റോഡിൽ നിന്നുള്ള കാഴ്ച. കഴിഞ്ഞ ദിവസങ്ങളിൽ അയ്യപ്പൻമാരുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്
ശബരിമല സന്നിധാനത്തെത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ
കേരള കൗമുദി ശാലോം ഇൻസ്റ്റിട്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് റിസർച്ചുമായി സഹക്കരിച്ച് കഞ്ചിക്കോട് വി.വി. കോളേജ് ഓഫ് സയൻസ് ടെക്നോളജിയിൽ വെച്ച് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിൻ എ പ്രഭാകരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.
യു.പി വിഭാഗം ഭരതനാട്യത്തിൽ ഒന്നാംസ്ഥാനം നേടിയ പുല്ലാട് എസ്.വി.എച്ച്.എസ് ലെ ഇഷാനി.ആർ.നായർ.
തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജ് ആഡിറ്റോറിയത്തിൽ നടന്ന കേരള ചരിത്ര കോൺഗ്രസ് പത്താമത് അന്താരഷ്ട്ര വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി സംഭാഷണം നടത്തുന്ന വി .കെ പ്രശാന്ത് എം .എൽ .എ യും പ്രൊഫ .വി .കാർത്തികേയൻ നായരും.വിമൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ .ഉമ ജ്യോതി .വി സമീപം
പത്തനംതിട്ട ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം ഭരതനാട്യ വേദിയിൽ മത്സരത്തിന് ശേഷം അമ്മയുടെ നെഞ്ചിൽ ചാഞ്ഞ് മറ്റ് മത്സരാ‌ർത്ഥികളുടെ പ്രകടനം കാണുന്നതിനിടയിൽ ക്ഷീണത്താൽ ഉറങ്ങിപ്പോയ ഉള്ളന്നൂർ ആർ.അർ.യു.പി.എസ് ലെ അക്ഷിത.സി.ആർ.അമ്മ ചിത്തിര.സി.ചന്ദ്രൻ കുളനട പഞ്ചായത്ത് പ്രസിഡന്റാണ്.
ദീപപ്രഭയിൽ അയ്യനെകാണാൻ...ശബരിമല ദർശനത്തിനെത്തിയ അയ്യപ്പൻമാരുടെ പതിനെട്ടാംപടിക്ക് മുന്നിലെ തിരക്ക്
പത്തനംതിട്ട തേക്കുതോട് തൂമ്പാക്കുളത്ത് ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ച യദുകൃഷ്‌ണന്റെയും വീട്ടിലെത്തിച്ചപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com