കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
വെള്ളിയാഴ്ച പകൽ ഉണ്ടായ പ്രകമ്പനത്തെയും ഉഗ്രശബ്ദത്തെയും തുടർന്ന് പരിഭ്രാന്തരായി വെള്ളച്ചാട്ടം കവലയിൽ ഒത്തുകൂടിയ പ്രദേശവാസികൾ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിൽ പുതുതായി ലഭിച്ച മൃതദേഹങ്ങൾക്കായി കുഴികൾ എടുത്തപ്പോൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ചൂരൽ മലയിൽ നടന്ന ട്രയൽ റൺ
ജനകീയ തിരച്ചിലിനിടെ പുഞ്ചിരിവട്ടത്ത് ഉരുൾ പൊട്ടലിൽ തകർന്ന തൻ്റെ വീട് നിന്ന പ്രദേശത്ത് ദുഃഖിതനായി ഇരിക്കുന്ന അബ്ദുൽ ലത്തീഫ് .
മൃതദേഹങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലം ഉത്തരമേഖല ഐ. ജി കെ. സേതു രാമന് കാണിച്ചുകൊടുക്കുന്ന ജനകീയ തിരച്ചിലിനായി ക്യാമ്പിൽ നിന്നും എത്തിയവർ
'മാറ്റം നമ്മളിൽ നിന്ന് തുടങ്ങാം' പറയാൻ എളുപ്പമാണ്, എന്നാൽ പ്രവർത്തിച്ചു കാണിക്കുകയാണ് ഈ പൊലീസുകാരൻ. മാലിന്യം നിക്ഷേപിക്കാൻ വെച്ച കൊട്ടയിൽ നിന്ന് ഭക്ഷണാവശിഷ്ടം തെരഞ്ഞെടുത്ത് സമീപമുണ്ടായിരുന്ന നായയ്ക്ക് കൊടുക്കുകയാണിയാൾ. ഉരുൾപൊട്ടിയൊഴുകിയ ചൂരൽമലയിൽ കാഴ്ചകളെല്ലാം കരളലിയിക്കുന്നതാണ്.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫയലുകളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അദ്ധ്യാപകരും സന്നദ്ധപ്രവർത്തകരും
വിജനമായ ബെയ്ലി പാലം. ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽ മലയുടെ ആകാശദൃശ്യം.
ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ
ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിൽ നിന്ന് കല്പറ്റയിലേക്ക് സർവീസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചപ്പോൾ
  TRENDING THIS WEEK
പായൽ വസന്തം... വടവാതൂർ ബണ്ട് റോഡിന് സമീപം മീനന്തറയാറ്റിൽ റെഡ് കബോംബാ എന്നറിയപ്പെടുന്ന പായൽ പൂവിട്ടപ്പോൾ.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതയുഗ യാത്രയ്ക്ക് തൃശൂർ ജില്ലാ അതിർത്തിയായ ചേലക്കരയിൽ നൽകിയ സ്വീകരണത്തിൽ ജാഥക്യാപ്റ്റൻ വി.ഡി സതീശനെ എടുത്തുയർത്തി വേദിയിലേയ്ക്ക് എത്തിയ്ക്കുന്ന പ്രവർത്തകർ
കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ മദ്യശാലകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ച സംസ്ഥാന സർക്കാരിൻ്റെ  നടപടിക്കെതിരെ പാലക്കാട് ബ്ലോക്ക്   കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയം ബസ് സ്റ്റാറ്റിലേക്ക് നടത്തിയ മാർച്ചിൽ എക്സൈസ് മന്ത്രി എം.ബി. രാജേഷിൻ്റെ കോലം മദ്യം ഒഴിച്ച് കത്തിച്ച്  പ്രതിഷേധിക്കുന്ന പ്രവർത്തകർ സി.സി.സി. പ്രസിഡന്റ് എ.തങ്കപ്പൻ സമീപം.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതയുഗ യാത്രയ്ക്ക് തൃശൂർ പുതുക്കാട് നൽകിയ സ്വീകരണത്തിൽ നിന്ന്
കരിക്കിനും കഷ്ടകാലം... ചൂട് കൂടിയതോടെ ദാഹം ശമിപ്പിക്കാൻ പല പാനീയങ്ങളും മാർക്കറ്റിൽ ലഭ്യമാണ്. എങ്കിലും കരിക്കിനോടുള്ള പ്രിയം കുറഞ്ഞിട്ടില്ല. കത്തുന്ന ചൂടിൽ കരിക്ക് വാടാതിരിക്കാൻ തുണിയും കുടയുമുപയോഗിച്ച് മറയൊരുക്കിയപ്പോൾ. പത്തനംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച
എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയൻ 31-ാമത് മാടമൺ ശ്രീനാരായണ കൺവൻഷൻ പമ്പാ മണൽപ്പുറത്ത് ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് മുൻ പ്രസിഡൻ്റ് സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്യുന്നു.
പ്രകൃതി വേദിയാക്കി...കോട്ടയം സി.എം.എസ് കോളേജിൽ എൻ.എസ് മാധവന്റെ 'ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ' എന്ന നോവലിനെ ആസ്പദമാക്കി വിദ്യാർത്ഥികൾ ക്യാമ്പസിലെ വിവിധ ഇടങ്ങൾ വേദിയാക്കി അവതരിപ്പിച്ച നാടകത്തിൽ നിന്ന്.
പ്രകൃതി വേദിയായ്...കോട്ടയം സി.എം.എസ് കോളേജിൽ എൻ.എസ് മാധവന്റെ 'ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ' എന്ന നോവലിനെ ആസ്പദമാക്കി വിദ്യാർത്ഥികൾ ക്യാമ്പസിലെ വിവിധ ഇടങ്ങൾ വേദിയാക്കി അവതരിപ്പിച്ച നാടകത്തിൽ നിന്ന്.
ശംഭോ മഹാദേവ... ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി താഴ്മൺ മഠം കണ്ഠരര് ബ്രഹ്മദത്തന്റെയും, മേൽശാന്തി ഇങ്ങേത്തല രാമൻ സത്യനാരായണന്റെയും മുഖ്യകർമികത്വത്തിൽ കൊടിയേറ്റുന്നു
‌ഞങ്ങൾ ഒന്നാണെ...സൗഹൃദങ്ങളുടെ സ്നേഹോഷ്മളത ആദ്യം അറിയുന്നത് ചെറിയ ക്ളാസുകളിലാണ്. ഇത്തരം കൂട്ടുകെട്ടുകളാണ് വലിയ മനസുകൾക്ക് വിത്ത് പാകുന്നത്. എറണാകുളം സെന്റ്. തെരേസാസ് സ്കൂളിൽ നിന്നുള്ള കാഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com