കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
വെള്ളിയാഴ്ച പകൽ ഉണ്ടായ പ്രകമ്പനത്തെയും ഉഗ്രശബ്ദത്തെയും തുടർന്ന് പരിഭ്രാന്തരായി വെള്ളച്ചാട്ടം കവലയിൽ ഒത്തുകൂടിയ പ്രദേശവാസികൾ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിൽ പുതുതായി ലഭിച്ച മൃതദേഹങ്ങൾക്കായി കുഴികൾ എടുത്തപ്പോൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ചൂരൽ മലയിൽ നടന്ന ട്രയൽ റൺ
ജനകീയ തിരച്ചിലിനിടെ പുഞ്ചിരിവട്ടത്ത് ഉരുൾ പൊട്ടലിൽ തകർന്ന തൻ്റെ വീട് നിന്ന പ്രദേശത്ത് ദുഃഖിതനായി ഇരിക്കുന്ന അബ്ദുൽ ലത്തീഫ് .
മൃതദേഹങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലം ഉത്തരമേഖല ഐ. ജി കെ. സേതു രാമന് കാണിച്ചുകൊടുക്കുന്ന ജനകീയ തിരച്ചിലിനായി ക്യാമ്പിൽ നിന്നും എത്തിയവർ
'മാറ്റം നമ്മളിൽ നിന്ന് തുടങ്ങാം' പറയാൻ എളുപ്പമാണ്, എന്നാൽ പ്രവർത്തിച്ചു കാണിക്കുകയാണ് ഈ പൊലീസുകാരൻ. മാലിന്യം നിക്ഷേപിക്കാൻ വെച്ച കൊട്ടയിൽ നിന്ന് ഭക്ഷണാവശിഷ്ടം തെരഞ്ഞെടുത്ത് സമീപമുണ്ടായിരുന്ന നായയ്ക്ക് കൊടുക്കുകയാണിയാൾ. ഉരുൾപൊട്ടിയൊഴുകിയ ചൂരൽമലയിൽ കാഴ്ചകളെല്ലാം കരളലിയിക്കുന്നതാണ്.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫയലുകളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അദ്ധ്യാപകരും സന്നദ്ധപ്രവർത്തകരും
വിജനമായ ബെയ്ലി പാലം. ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽ മലയുടെ ആകാശദൃശ്യം.
ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ
ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിൽ നിന്ന് കല്പറ്റയിലേക്ക് സർവീസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചപ്പോൾ
  TRENDING THIS WEEK
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന കേരളകൗമുദി കോട്ടയം യൂണിറ്റിന്റെ രജതജൂബിലി ആഘോഷം രജതോത്സവത്തിൻ്റ സമാപന സമ്മേളനചടങ്ങിൽ ചീഫ് എഡിറ്റർ ദീപു രവി കേന്ദ്രമന്ത്രി എൽ.മുരുകന് കേരളകൗമുദിയുടെ ഉപഹാരം സമ്മാനിക്കുന്നു.അസോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷ്,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ,കോട്ടയം നഗരസഭ ചെയർപേഴ്സൺ എം.പി സന്തോഷ് കുമാർ, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് എന്നിവർ സമീപം.
വിരയെ വിരട്ടാൻ... ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളിലും, അങ്കണവാടികളിലും കുട്ടികൾക്ക് വിരഗുളിക നൽകിയപ്പോൾ കോട്ടയം വയസ്കരക്കുന്നിലെ അങ്കണവാടിയിലെത്തിയ ശിവാനന്ദയ്ക്കും, അഭിരാമിക്കും ഗുളിക നൽകുന്ന അദ്ധ്യാപിക മിനിമോൾ പി.എസ്.
ആടും'മാങ്കുലയിൽ... കർഷകൻ ആട്ടിൻ കൂട്ടത്തെ മേയിച്ചുകൊണ്ടുവരവേ വഴിയോരത്തേക്ക് പൂത്ത് ചാഞ്ഞുനിൽക്കുന്ന മാവിലെ മാങ്കുല തിന്നുന്ന ആടുകൾ. പാലക്കാട് കൊല്ലംകോട് ചിങ്ങഞ്ചിറയിൽ നിന്നുള്ള കാഴ്ച.
തങ്കയങ്കി ഘോഷയാത്ര... തിരുനക്കര മഹാദേവക്ഷേത്രത്തിൽ നിന്നും പാണ്ഡവം ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് നടത്തിയ തങ്കയന്തി ഘോഷയാത്ര.
കേരളകൗമുദി കോട്ടയം യൂണിറ്റിന്റെ രജതജൂബിലി ആഘോഷം രജതോത്സവത്തിന്റെ സമാപന സമ്മേളനം കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ കേന്ദ്രമന്ത്രി എൽ.മുരുകൻ ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് കെ. എസ്. സന്ദീപ്, അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ്, ചാണ്ടി ഉമ്മൻ എം.എൽ.എ, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ, കോട്ടയം നഗരസഭ ചെയർപേഴ്സൺ എം.പി. സന്തോഷ്‌കുമാർ, ഡോ.എം.സി. സിറിയക്, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് എന്നിവർ സമീപം.
സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി ലഹരി വസ്തുക്കൾക്കെതിരെ തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച പ്രതിരോധ ശൃംഖലയിൽ പ്രതിജ്ഞ ഏറ്റു ചൊല്ലുന്ന മന്ത്രിമാരായ വി.ശിവൻകുട്ടി,കെ. രാജൻ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ,മേയർ ഡോ. നിജി ജസ്റ്റിൻ തുടങ്ങിയവർ
ഭാരതപുഴയുടെ ഒരു നേർകാഴ്ച... വേനൽക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി ഭാരതപ്പുഴയുടെ നീരൊഴുക്ക് ക്രമാദീതമായി കുറഞ്ഞു തുടങ്ങി. പുഴയിലെ ആറ്റു വഞ്ചികൾ കരിഞ്ഞു തുടങ്ങി. ഭാരതപുഴയുടെ ഇരു കരയിലെയും ആളുകൾ ആശ്രയിക്കുന്നത് പുഴയിലെ വെള്ളമാണ്. വേനൽ ആരഭംത്തിൽ ഭാരതപ്പുഴയുടെ നീരൊഴുക്ക് കുറഞ്ഞ നിലയിൽ. പാലക്കാട് മായന്നൂർ പാലത്തിൽ നിന്നുള്ള ഭാരത പുഴയുടെ കാഴ്ച.
സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി ലഹരി വസ്തുക്കൾക്കെതിരെ തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച പ്രതിരോധ ശൃംഖലയിൽ മന്ത്രി വി.ശിവൻകുട്ടി, കളക്ടർ അർജ്ജുൻ പാണ്ഡ്യൻ,മേയർ ഡോ.നിജി ജസ്റ്റിൻ വിദ്യാർത്ഥിനികൾ എന്നിവർക്കൊപ്പം സെൽഫി എടുക്കുന്ന മന്ത്രി കെ. രാജൻ
മോക്ഷം കാത്ത് ബിനാലെ മണി ..... വൈക്കം നഗരസഭാ പാർക്കിന് സമീപം വേമ്പനാട്ട് കായലിൽ സ്ഥാപിച്ചിരുന്ന ബിനാലെ മണി അഴിച്ച് ബീച്ച് റോഡിന് സമീപം വച്ചിരിക്കുന്നു. മണി സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണുകൾ തുരുമ്പിച്ച് അപകടാവസ്ഥയിലായതിനെ തുടർന്നാണ് അറ്റകുറ്റപ്പണിക്കായി 2024 മേയ്‌യിൽ അഴിച്ച് മാറ്റിയത്. 2014 കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച് ശ്രദ്ധേയമായ ശില്‌പമാണ് ലളിതകലാ അക്കാഡമിയുടെ നേതൃത്വത്തിൽ കായലിൽ സ്ഥാപിച്ചത്. സ്റ്റീലിൽ നിർമ്മിച്ച കുറ്റൻ ബിനാലെ മണിക്ക് രണ്ടര ടണ്ണോളം ഭാരമുണ്ട്. അറ്റകുറ്റപണികൾ പൂർത്തിയാക്കി കായലോര ബീച്ചിൽ സെൽഫി പോയിൻ്റിൽ മനോഹരമായി മാറ്റിസ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ പദ്ധതി നടപ്പായില്ല
സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ വേദികളുടെ പേരുകളിൽ നിന്ന് താമര പൂവിനെ ഒഴിവാക്കിയതിൽ പ്രതിക്ഷേധിച്ച് എബിവിപി പ്രവർത്തകർ തൃശൂർ ടൗൺ ഹാളിൽ മന്ത്രി വി.ശിവൻകുട്ടി പങ്കെടുക്കുന്ന വേദിയിലേയ്ക്ക് താമര പൂവുമായി വന്ന് പ്രതിക്ഷേധിച്ചപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com