കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
വെള്ളിയാഴ്ച പകൽ ഉണ്ടായ പ്രകമ്പനത്തെയും ഉഗ്രശബ്ദത്തെയും തുടർന്ന് പരിഭ്രാന്തരായി വെള്ളച്ചാട്ടം കവലയിൽ ഒത്തുകൂടിയ പ്രദേശവാസികൾ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിൽ പുതുതായി ലഭിച്ച മൃതദേഹങ്ങൾക്കായി കുഴികൾ എടുത്തപ്പോൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ചൂരൽ മലയിൽ നടന്ന ട്രയൽ റൺ
ജനകീയ തിരച്ചിലിനിടെ പുഞ്ചിരിവട്ടത്ത് ഉരുൾ പൊട്ടലിൽ തകർന്ന തൻ്റെ വീട് നിന്ന പ്രദേശത്ത് ദുഃഖിതനായി ഇരിക്കുന്ന അബ്ദുൽ ലത്തീഫ് .
മൃതദേഹങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലം ഉത്തരമേഖല ഐ. ജി കെ. സേതു രാമന് കാണിച്ചുകൊടുക്കുന്ന ജനകീയ തിരച്ചിലിനായി ക്യാമ്പിൽ നിന്നും എത്തിയവർ
'മാറ്റം നമ്മളിൽ നിന്ന് തുടങ്ങാം' പറയാൻ എളുപ്പമാണ്, എന്നാൽ പ്രവർത്തിച്ചു കാണിക്കുകയാണ് ഈ പൊലീസുകാരൻ. മാലിന്യം നിക്ഷേപിക്കാൻ വെച്ച കൊട്ടയിൽ നിന്ന് ഭക്ഷണാവശിഷ്ടം തെരഞ്ഞെടുത്ത് സമീപമുണ്ടായിരുന്ന നായയ്ക്ക് കൊടുക്കുകയാണിയാൾ. ഉരുൾപൊട്ടിയൊഴുകിയ ചൂരൽമലയിൽ കാഴ്ചകളെല്ലാം കരളലിയിക്കുന്നതാണ്.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫയലുകളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അദ്ധ്യാപകരും സന്നദ്ധപ്രവർത്തകരും
വിജനമായ ബെയ്ലി പാലം. ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽ മലയുടെ ആകാശദൃശ്യം.
ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ
ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിൽ നിന്ന് കല്പറ്റയിലേക്ക് സർവീസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചപ്പോൾ
  TRENDING THIS WEEK
ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെ കാളിയൂട്ടിനോടനുബന്ധിച്ച് നടന്ന നിലത്തിൽപ്പോരിൽ ദാരികനും കാളിയും
ശിവഗിരി മഠത്തിന്റെയും രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൊല്ലം ആശ്രാമം മൈതാനത്ത് നടത്തിയ "ഗുരു -ഗാന്ധി സമാഗമ ശതാബ്ദ്ധി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ പി. ഐഷാ പോറ്റി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുമായി സംഭാഷണത്തിൽ
നഗരത്തിലെ തിരക്കേറിയ റോഡിൽ കൈക്കുഞ്ഞുമായി ഭിക്ഷാടനം നടത്തുന്ന അന്യസംസ്‌ഥാനത്ത് നിന്നെത്തിയ സ്ത്രീ.നഗരം ഭിക്ഷാടന നിരോധിത മേഖലയാണെങ്കിലും പല സ്‌ഥലത്തും ഇപ്പോഴും ഇത് കണ്ട് വരുന്നു .പാറ്റൂർ ട്രാഫിക്ക് സിഗ്‌നലിൽ നിന്നുള്ള ദൃശ്യം
ശിവഗിരി മഠത്തിന്റെയും രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൊല്ലം ആശ്രാമം മൈതാനത്ത് നടത്തിയ "ഗുരു -ഗാന്ധി സമാഗമ ശതാബ്ദ്ധി ആഘോഷത്തിന്റെ ഉദ്ഘാടനം "ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർവഹിക്കുന്നു.എം.പി മാരായ എൻ.കെ പ്രേമചന്ദ്രൻ,കൊടിക്കുന്നിൽ സുരേഷ്,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,അബ്‍ദുൾ സമദ് സമദാനി എം.പി,ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ,സംഘടനാ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി,സ്വാമി ജ്ഞാനതീർത്ഥ ,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ,യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി,സി.എസ് .ഐ ബിഷപ്പ് ജോസ് ജോർജ്,ബിഷപ്പ് കുര്യാക്കോസ് മാർ സേവേരിയോസ്,ബിഷപ്പ് ഗീ വർഗീസ് മാർ കൂറീലോസ്,ബിഷപ്പ് സാമുവൽ മാർ തിയോ ഫിലോസ്‌ മെത്രാ പ്പൊലീത്ത,എം.പി മാരായ രാജ്‌മോഹൻ ഉണ്ണിത്താൻ,ആന്റോ ആന്റണി ,ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്,ആർ.എസ്.പി സംസ്‌ഥാന സെക്രട്ടറി ഷിബു ബേബി ജോൺ എന്നിവർ സമീപം
ശിവഗിരി മഠത്തിന്റെയും രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൊല്ലം ആശ്രാമം മൈതാനത്ത് നടത്തിയ ഗുരു- ഗാന്ധി സമാഗമ ശതാബ്ദി​ ആഘോഷത്തിന്റെ ഉദ്ഘാടനം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർവഹിക്കുന്നു
ശിവഗിരി മഠത്തിന്റെയും രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൊല്ലം ആശ്രാമം മൈതാനത്ത് നടത്തിയ "ഗുരു -ഗാന്ധി സമാഗമ ശതാബ്ദ്ധി ആഘോഷത്തിന്റെ ഉദ്ഘാടനത്തിനെത്തിയ "ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്ക് മഹാ ഗുരുവിന്റെ പ്രതിമ ഉപഹാരമായി നൽകുന്ന ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,സ്വാമി ജ്ഞാന തീർത്ഥ എന്നിവർ സംഘടനാ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ,പി.സി വിഷ്ണു നാഥ്‌ എം.എൽ.എ എന്നിവർ സമീപം .
ചികിത്സപ്പിഴവിനെത്തുടർന്ന് വലതു കൈ മുറിച്ചുമാറ്റേണ്ടിവന്ന പാലക്കാട് പല്ലശ്ശന സ്വദേശികളായ വിനോദ് പ്രസീതയുടെ മകളായ വിനോദിനി ക്രിത്രിമ കൈ പിടിച്ച് അഞ്ചരമാസത്തിനു ശേഷം ഒഴുവുപാറ എ.എൽ.പി.സ്‌കൂളിലേക്ക് വീട്ടിൽ നിന്ന് ഇറങ്ങുന്നു അമ്മ സ്കൂൾ ബാഗ് ശരിയാക്കി കൊടുക്കുന്നു.
ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെ കാളിയൂട്ടിനോടനുബന്ധിച്ച് നടന്ന നിലത്തിൽപ്പോരിൽ ദാരികനും കാളിയും
ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് യുണൈഡറ്റ് നഴ്സസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ കളക്ട്രേറ്റിന് മുൻപിൽ സംഘടിപ്പിച്ച പ്രതിക്ഷേധത്തിൽ ചൂടിനെ തുടർന്ന് തൻ്റെ മകൾക്ക് വീശിക്കൊടുത്ത് പങ്കെടുക്കുന്ന നഴ്സുമാരിലൊരാൾ
ശിവഗിരി മഹാ സമാധിയിൽ ദർശനത്തിനെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ ചേർന്ന് മാല അണിയിച്ച് സ്വീകരിക്കുന്നു.സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണു ഗോപാൽ എം.പി,ചാണ്ടി ഉമ്മൻ എം.എൽ.എ തുടങ്ങിയവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com