കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
വെള്ളിയാഴ്ച പകൽ ഉണ്ടായ പ്രകമ്പനത്തെയും ഉഗ്രശബ്ദത്തെയും തുടർന്ന് പരിഭ്രാന്തരായി വെള്ളച്ചാട്ടം കവലയിൽ ഒത്തുകൂടിയ പ്രദേശവാസികൾ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിൽ പുതുതായി ലഭിച്ച മൃതദേഹങ്ങൾക്കായി കുഴികൾ എടുത്തപ്പോൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ചൂരൽ മലയിൽ നടന്ന ട്രയൽ റൺ
ജനകീയ തിരച്ചിലിനിടെ പുഞ്ചിരിവട്ടത്ത് ഉരുൾ പൊട്ടലിൽ തകർന്ന തൻ്റെ വീട് നിന്ന പ്രദേശത്ത് ദുഃഖിതനായി ഇരിക്കുന്ന അബ്ദുൽ ലത്തീഫ് .
മൃതദേഹങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലം ഉത്തരമേഖല ഐ. ജി കെ. സേതു രാമന് കാണിച്ചുകൊടുക്കുന്ന ജനകീയ തിരച്ചിലിനായി ക്യാമ്പിൽ നിന്നും എത്തിയവർ
'മാറ്റം നമ്മളിൽ നിന്ന് തുടങ്ങാം' പറയാൻ എളുപ്പമാണ്, എന്നാൽ പ്രവർത്തിച്ചു കാണിക്കുകയാണ് ഈ പൊലീസുകാരൻ. മാലിന്യം നിക്ഷേപിക്കാൻ വെച്ച കൊട്ടയിൽ നിന്ന് ഭക്ഷണാവശിഷ്ടം തെരഞ്ഞെടുത്ത് സമീപമുണ്ടായിരുന്ന നായയ്ക്ക് കൊടുക്കുകയാണിയാൾ. ഉരുൾപൊട്ടിയൊഴുകിയ ചൂരൽമലയിൽ കാഴ്ചകളെല്ലാം കരളലിയിക്കുന്നതാണ്.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫയലുകളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അദ്ധ്യാപകരും സന്നദ്ധപ്രവർത്തകരും
വിജനമായ ബെയ്ലി പാലം. ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽ മലയുടെ ആകാശദൃശ്യം.
ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ
ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിൽ നിന്ന് കല്പറ്റയിലേക്ക് സർവീസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചപ്പോൾ
  TRENDING THIS WEEK
ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ നടന്ന സമ്മർ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുത്ത കായികതാരങ്ങൾക്കൊപ്പം മന്ത്രി കെ .എൻ ബാലഗോപാൽ സ്പോർട്സ് കൗൺസിൽ .പ്രസിഡൻറ് എക്സ് .ഏണസ്റ്റ്, കേരളഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് വി. സുനിൽകുമാർ, എക്സ്. ഏണസ്റ്റ് IREL ചവറയുടെ ചീഫ് ജനറൽ മാനേജർ എൻ. എസ് അജിത് എന്നിവരോടൊപ്പം
വിന്റേജ് ക്ളാസിക് സ്‌കൂട്ടർ ക്ലബ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച സംഗമത്തിന്റെ ഭാഗമായി നടന്ന സ്‌കൂട്ടറുകളുടെ റാലി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീലാൽ. എസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മണ്ണാറക്കുളഞ്ഞി രണ്ടാംകലുങ്കിലെ വളവിൽ നിയന്ത്രണംവിട്ട് മൂടിയില്ലാത്ത കലുങ്കിന് മുകളിലെ കമ്പിയിൽത്തട്ടി നിന്നപ്പോൾ. യാത്രക്കാർക്ക് നിസാര പരിക്കേറ്റു.
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ തൃശൂർ കുറുപ്പം റോഡിൻ്റ അശാസ്ത്രീയ നിർമ്മാണം മൂലം കടയിൽ വെള്ളം കയറിയതിനെ തുടർന്ന് വെള്ളം കോരിയെടുത്ത് കടക്ക് മുമ്പിൽ വളരുന്ന വാഴയ്ക്ക് ഒഴിക്കുന്നു കടയുടമ
തിരുവനന്തപുരം വലിയശാല അഗ്രഹാരത്തിൽ ദീപാവലി ആഘോഷിക്കുന്നവർ
കൊല്ലം ഹോക്കിയും, ഐ.ആർ.ഇ.എൽ ചവറയും, ജില്ലാ സ്പോർട്‌സ് കൗൺസിലുമായി ചേർന്ന് നടപ്പിലാക്കുന്ന 'മിഷൻ കൊല്ലം ഹോക്കി' പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ എൻ ബാലഗോപാൽ ഹോക്കി കളിച്ച് ഉദ്ഘാടനം നിർവഹിക്കുന്നു
മിഷൻ കൊല്ലം ഹോക്കിയുടെ ഉത്ഘടന ചടങ്ങിൽ IREL നൽകിയഗോൾകീപ്പർ കിറ്റ് ജനറൽ മാനേജർ എൻ .ആർ അജിത്ത് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിന് കൈമറുന്നു
1.ശബരിമല നിയുക്ത മേൽശാന്തിയായി തൃശ്ശൂർ ചാലക്കുടി വാസുപുരം മറ്റത്തൂർ കുന്ന് ഏറന്നൂർ മന പ്രസാദ് ഇ.ഡിയെ പന്തളം കൊട്ടാരത്തിലെ കുട്ടി കശ്യപ് വർമ്മ തെരഞ്ഞെടുത്ത നറുക്ക് ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ.ജയകൃഷ്ണൻ ഉയർത്തികാട്ടുന്നു. ദേവസ്വം കമ്മീഷൻ ബി.സുനിൽകുമാർ, ഹൈക്കോടതി നിരീക്ഷകനായ റിട്ട. ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായർ, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. എ. അജികുമാർ, അഡ്വ. പി.ഡി സന്തോഷ് കുമാർ, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ ഒ.ജി.ബിജു, ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവർ സമീപം. 2. മാളികപ്പുറം നിയുക്ത മേൽശാന്തിയായി മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മുട്ടത്തുമഠം മനു നമ്പൂതിരി എം.ജി പന്തളം കൊട്ടാരത്തിലെ കുട്ടി മൈഥിലി വർമ്മ തെരഞ്ഞെടുത്ത നറുക്ക് ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ.ജയകൃഷ്ണൻ ഉയർത്തികാട്ടുന്നു. പി.ആർ.ഒ അരുൺകുമാർ, ദേവസ്വം കമ്മീഷൻ ബി.സുനിൽകുമാർ, ഹൈക്കോടതി നിരീക്ഷകനായ റിട്ട. ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായർ,ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീനിവാസ്, അഡ്വ. പി.ഡി സന്തോഷ് കുമാർ, ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവർ സമീപം.
പതിനെട്ടാംപടി കയറാൻ കാത്തുനിൽക്കുന്ന ഭക്തജനങ്ങൾ.
പുത്തൂർ സുവോളജിക്കൽ പാർക്കിൻ്റെ ഉദ്ഘാടനത്തിനു മുന്നോടിയായി കുട്ടനെല്ലൂർ നിന്നും സുവോളജിക്കൽ പാർക്കിലേക്ക് ആരംഭിച്ച പുത്തൂർ വാക്കത്തോൺ മന്ത്രി കെ. രാജൻ തുടങ്ങിയവർ മുൻ നിരയിൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com