കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
വെള്ളിയാഴ്ച പകൽ ഉണ്ടായ പ്രകമ്പനത്തെയും ഉഗ്രശബ്ദത്തെയും തുടർന്ന് പരിഭ്രാന്തരായി വെള്ളച്ചാട്ടം കവലയിൽ ഒത്തുകൂടിയ പ്രദേശവാസികൾ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിൽ പുതുതായി ലഭിച്ച മൃതദേഹങ്ങൾക്കായി കുഴികൾ എടുത്തപ്പോൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ചൂരൽ മലയിൽ നടന്ന ട്രയൽ റൺ
ജനകീയ തിരച്ചിലിനിടെ പുഞ്ചിരിവട്ടത്ത് ഉരുൾ പൊട്ടലിൽ തകർന്ന തൻ്റെ വീട് നിന്ന പ്രദേശത്ത് ദുഃഖിതനായി ഇരിക്കുന്ന അബ്ദുൽ ലത്തീഫ് .
മൃതദേഹങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലം ഉത്തരമേഖല ഐ. ജി കെ. സേതു രാമന് കാണിച്ചുകൊടുക്കുന്ന ജനകീയ തിരച്ചിലിനായി ക്യാമ്പിൽ നിന്നും എത്തിയവർ
'മാറ്റം നമ്മളിൽ നിന്ന് തുടങ്ങാം' പറയാൻ എളുപ്പമാണ്, എന്നാൽ പ്രവർത്തിച്ചു കാണിക്കുകയാണ് ഈ പൊലീസുകാരൻ. മാലിന്യം നിക്ഷേപിക്കാൻ വെച്ച കൊട്ടയിൽ നിന്ന് ഭക്ഷണാവശിഷ്ടം തെരഞ്ഞെടുത്ത് സമീപമുണ്ടായിരുന്ന നായയ്ക്ക് കൊടുക്കുകയാണിയാൾ. ഉരുൾപൊട്ടിയൊഴുകിയ ചൂരൽമലയിൽ കാഴ്ചകളെല്ലാം കരളലിയിക്കുന്നതാണ്.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫയലുകളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അദ്ധ്യാപകരും സന്നദ്ധപ്രവർത്തകരും
വിജനമായ ബെയ്ലി പാലം. ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽ മലയുടെ ആകാശദൃശ്യം.
ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ
ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിൽ നിന്ന് കല്പറ്റയിലേക്ക് സർവീസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചപ്പോൾ
  TRENDING THIS WEEK
ദേശീയ പണിമുടക്ക് ദിനത്തിൽ കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റ് അടച്ചിട്ടപ്പോൾ മാർക്കറ്റിൽ നിന്ന് പുറംതള്ളിയ മാലിന്യത്തിൽ ഭക്ഷണത്തിനുള്ള വക തിരയുന്ന ഇതര സംസ്ഥാന തൊഴിലാളി
പാലക്കാട് ജെ.എം. മഹലിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച തദ്ദേശ സ്വയം ഭരണ തിരെഞ്ഞടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥികളുടെ സംഗമം ഉദ്ഘാടനം നിർവ്വഹിച്ച എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പിക്ക് കുന്നത്തൂർ മേട് യൂണിറ്റ് പ്രസിഡന്റ് കെ.ടി. രാജേശ്വരി ഹരാർപ്പണം ചെയ്യുന്നു. ഇലട്രിക്ക് വീൽ ചെയറിലാണ് പരിപാടിക്ക് എത്തിയത്.
വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ സംഘടിപ്പിച്ച സംസ്ഥാന കുടുംബശ്രീ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തത്തിൽ നിന്ന്.
തൃശൂർ വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ സംഘടിപ്പിച്ച സംസ്ഥാന കുടുംബശ്രീ ബഡ്സ് കലോത്സവത്തിൽ പ്രഛന്നവേഷത്തിൽ ഒന്നാം സ്ഥാനം നേടിയ സെറിബൽ പാൾസി അസുഖ ബാധിതതനായ വയനാട് തിരുനെല്ലി ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്പെഷൽ സ്കൂളിലെ  മുഹമ്മദ് റമീസിൻ്റെ പ്രകടനം (ഇടത്ത് ) ഒന്നാം  സ്ഥാനം ലഭിച്ച സന്തോഷം പങ്കിടുന്ന മുഹമ്മദ് റമീസും അദ്ധ്യാപകരും
തൃശൂർ കോലഴി ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻ്റ് ടെക്നോളജിയിൽ സംഘടിപ്പിച ദേശീയ സെമിനാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട് കൂറ്റനാട് ജംക്ഷനിൽ എത്തിയ ഇടതുപക്ഷ ജനാധിപത്യ മൂന്നണി വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയിൽ ക്യാപറ്റൻ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അഭിവാദ്യം ചെയ്യുന്നു മന്ത്രി എം.ബി.രാജേഷ് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു എന്നിവർ സമീപം.
കോഴിക്കോട് എരഞ്ഞിപ്പാലം റോഡിൽ നിയമം പാലിച്ച് രണ്ട് ഹെൽമറ്റിട്ടെത്തിയ സ്കൂട്ടർ യാത്രികരായ അമ്മയെയും മകനെയും അഭിനന്ദിക്കുന്ന പ്രഭാവതി അമ്മയും മോട്ടോർ വാഹന വകുപ്പിന്റെ ട്രാഫിക് ബോധവത്ക്കരണ ഐക്കണായ മോട്ടു ആനയും
ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്ര കുളത്തിൽ നടന്ന തെപ്പോത്സവത്തിൽ നിന്ന്.
അനിയാ നിൽ.. മോട്ടോർ വാഹന വകുപ്പിന്റെ ട്രാഫിക് ബോധവത്ക്കരണ ഐക്കൺ ആയ മോട്ടു ആന കോഴിക്കോട് എരഞ്ഞിപ്പാലത്ത് എത്തിയപ്പോൾ കഴിഞ്ഞ ദിവസം താൻ വണ്ടി തടഞ്ഞത് കാണിച്ച് കൊടുക്കുന്ന പ്രഭാവതി അമ്മ. കഴിഞ്ഞ ദിവസമാണ് ഫുട്പാത്തിലൂടെ സ്‌കൂട്ടറോടിച്ചെത്തിയയാളെ തടഞ്ഞ് തിരിച്ചയച്ചതിലൂടെ ശ്രദ്ധ നേടിയത്. ഈ സംഭവം കണ്ടു നിന്ന കണ്ടന്റ് ക്രിയേറ്റർ വീഡിയോ പകർത്തിയതേടെ പ്രഭാവതി അമ്മ വൈറലായിരുന്നു
പാലക്കാട് സൂര്യരശ്മി കൺവെൻഷനിൽ നടക്കുന്ന കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ 40ാം സംസ്ഥാന സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം നിർവഹിക്കാൻ എത്തിയപ്പോൾ വേദിയിൽ ഇരുന്ന വി.കെ.ശ്രീകണ്ഠൻ എം.പി. ഷാൾ ശരിയാക്കി കൊടുക്കുന്നു സംസ്ഥാന പ്രസിഡന്റ് കെ.സി. സുബ്രഹ്മണ്യൻ സമീപം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com