കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
വെള്ളിയാഴ്ച പകൽ ഉണ്ടായ പ്രകമ്പനത്തെയും ഉഗ്രശബ്ദത്തെയും തുടർന്ന് പരിഭ്രാന്തരായി വെള്ളച്ചാട്ടം കവലയിൽ ഒത്തുകൂടിയ പ്രദേശവാസികൾ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിൽ പുതുതായി ലഭിച്ച മൃതദേഹങ്ങൾക്കായി കുഴികൾ എടുത്തപ്പോൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ചൂരൽ മലയിൽ നടന്ന ട്രയൽ റൺ
ജനകീയ തിരച്ചിലിനിടെ പുഞ്ചിരിവട്ടത്ത് ഉരുൾ പൊട്ടലിൽ തകർന്ന തൻ്റെ വീട് നിന്ന പ്രദേശത്ത് ദുഃഖിതനായി ഇരിക്കുന്ന അബ്ദുൽ ലത്തീഫ് .
മൃതദേഹങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലം ഉത്തരമേഖല ഐ. ജി കെ. സേതു രാമന് കാണിച്ചുകൊടുക്കുന്ന ജനകീയ തിരച്ചിലിനായി ക്യാമ്പിൽ നിന്നും എത്തിയവർ
'മാറ്റം നമ്മളിൽ നിന്ന് തുടങ്ങാം' പറയാൻ എളുപ്പമാണ്, എന്നാൽ പ്രവർത്തിച്ചു കാണിക്കുകയാണ് ഈ പൊലീസുകാരൻ. മാലിന്യം നിക്ഷേപിക്കാൻ വെച്ച കൊട്ടയിൽ നിന്ന് ഭക്ഷണാവശിഷ്ടം തെരഞ്ഞെടുത്ത് സമീപമുണ്ടായിരുന്ന നായയ്ക്ക് കൊടുക്കുകയാണിയാൾ. ഉരുൾപൊട്ടിയൊഴുകിയ ചൂരൽമലയിൽ കാഴ്ചകളെല്ലാം കരളലിയിക്കുന്നതാണ്.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫയലുകളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അദ്ധ്യാപകരും സന്നദ്ധപ്രവർത്തകരും
വിജനമായ ബെയ്ലി പാലം. ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽ മലയുടെ ആകാശദൃശ്യം.
ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ
ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിൽ നിന്ന് കല്പറ്റയിലേക്ക് സർവീസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചപ്പോൾ
  TRENDING THIS WEEK
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കെ.പി.സി.സി സംസ്കാര സാഹിതി ഉത്സവിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത മുൻ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ കെപിസിസി രാഷ്ട്രീയകാര്യ സമിതിഅംഗം ജോസഫ് വാഴക്കനുമായി സംസാരിക്കുന്നു.ചെയർമാൻ സി.ആർ.മഹേഷ് എംഎൽഎ, ആലപ്പി അഷറഫ് തുടങ്ങിയവർ സമീപം
അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിലെ 114-ാമത് കൺവൻഷന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ഭദ്രദീപം തെളീയിക്കുന്നു.ഇടത്തുനിന്ന് ജി. രാജ്കുമാർ, അനി രാജ് ഐക്കര, സുരേഷ് കുഴിവേലിൽ, അജീന നജീബ്, എ.ആർ. വിക്രമൻ പിള്ള, പ്രൊഫ.പൂജപ്പുര കൃഷ്ണൻ നായർ, പ്രമോദ് നാരായൺ എം.എൽ.എ., സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ,പി.എസ്.നായർ, കെ.കെ.ഗോപിനാഥൻ നായർ, ആന്റോ ആന്റണി എം.പി., മുൻ എം.എൽ.എ. മാലേത്ത് സരളാദേവി, ജി.കൃഷ്ണകുമാർ, അഡ്വ.കെ.ഹരിദാസ്, അഡ്വ.കെ.ജയവർമ്മ എന്നിവർ സമീപം.
പത്തനംതിട്ട അവയവ ദാനം ചെയ്ത പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ ഏബ്രഹാമിന്റെ മൃതദേഹം നെടുങ്ങാടപ്പള്ളി സി.എസ്.ഐ സെന്റ് തോമസ് പള്ളി മുറ്റത്ത് സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക ബഹുമതികൾ നൽകുന്നു.മന്ത്രി വീണാ ജോർജ്,എം.എൽ.എ മാത്യൂ.ടി.തോമസ് മാതാപിതാക്കളായ ഷെറിൻ,അരുൺ,വൈദിക മേലദ്ധ്യക്ഷൻമാർ എന്നിവർ സമീപം.
അവയവ ദാനം ചെയ്ത പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ ഏബ്രഹാമിന്റെ മൃതദേഹം മല്ലപ്പള്ളിയിലെ വീട്ടിൽ പൊതുദർശനത്തിനു എത്തിച്ചപ്പോൾ സമീപത്തിരിക്കുന്ന മാതാപിതാക്കളായ ഷെറിൻ ആൻ ജോണിയും, അരുൺ എബ്രഹാമും.
ശബരിമല സ്വർണ്ണ കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടൻ ജയറാം എറണാകുളം ഇ.ഡി ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാനെത്തിയപ്പോൾ
ദേശീയപാത 544ൽ ആമ്പല്ലൂർ ജംഗ്ഷനിലെ അടിപ്പാത നിർമ്മാണം മന്ദഗതിയിലായതിനെ തുടർന്നുണ്ടായ ഗതാഗത കുരുക്കിൽ വാഹനങ്ങളുടെ ഇടയിൽപ്പെട്ട കൊമ്പനെ റോഡിന് പുറത്ത്കടത്താൻ വഴി നോക്കുന്ന പാപ്പാൻ ചില സമയങ്ങളിൽ മണിക്കുറുകളോളമാണ് ഇവിടെ ഗതാഗത കുരുക്ക്
വടക്കാഞ്ചേരി മച്ചാട് മാമാങ്കത്തോടനുബന്ധിച്ച് വിവിധ ദേശങ്ങളുടെ കുതിരകളെ തോളിലേറ്റി തിരുവാണിക്കാവ് ഷേത്രത്തിലേയ്ക്ക് ആവേശത്തോടെ പോകുന്നവർ
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കെ.പി.സി.സി സംസ്കാര സാഹിതി ഉത്സവിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത മുൻ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അഭിവാദ്യം ചെയ്യുന്നു. ചെയർമാൻ സി.ആർ.മഹേഷ് എം.എൽ.എ സമീപം
കൈത്താങ്ങ്....എറണാകുളം ഗോശ്രീ പാലത്തിന് സമീപം റോഡിനരികിലെ കുഴിയിൽ വീണ പിക് അപ്പ് വാൻ തള്ളിക്കയറ്റുന്ന കൺട്രോൾ റൂമിലെ പൊലീസ് ഉദ്യോഗസ്ഥരായ ഡോണലും കബീർ ഇബ്രാഹിമും വഴിയാത്രികരും. ഇരുപത് മിനിറ്റിലധികം പണിപ്പെട്ടിട്ടാണ് റോഡിലേക്ക് തിരിച്ച് കയറ്റിയത്
സംസ്ഥാനം കനത്ത ചൂടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്, അതോടൊപ്പം തന്നെ കരിക്ക് വില്പനയും തകൃതിയായി കൂടിയിരിക്കുകയാണ്. എറണാകുളം സുഭാഷ് പാർക്കിന് മുന്നിൽ നിന്നുള്ള കാഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com