കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
വെള്ളിയാഴ്ച പകൽ ഉണ്ടായ പ്രകമ്പനത്തെയും ഉഗ്രശബ്ദത്തെയും തുടർന്ന് പരിഭ്രാന്തരായി വെള്ളച്ചാട്ടം കവലയിൽ ഒത്തുകൂടിയ പ്രദേശവാസികൾ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിൽ പുതുതായി ലഭിച്ച മൃതദേഹങ്ങൾക്കായി കുഴികൾ എടുത്തപ്പോൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ചൂരൽ മലയിൽ നടന്ന ട്രയൽ റൺ
ജനകീയ തിരച്ചിലിനിടെ പുഞ്ചിരിവട്ടത്ത് ഉരുൾ പൊട്ടലിൽ തകർന്ന തൻ്റെ വീട് നിന്ന പ്രദേശത്ത് ദുഃഖിതനായി ഇരിക്കുന്ന അബ്ദുൽ ലത്തീഫ് .
മൃതദേഹങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലം ഉത്തരമേഖല ഐ. ജി കെ. സേതു രാമന് കാണിച്ചുകൊടുക്കുന്ന ജനകീയ തിരച്ചിലിനായി ക്യാമ്പിൽ നിന്നും എത്തിയവർ
'മാറ്റം നമ്മളിൽ നിന്ന് തുടങ്ങാം' പറയാൻ എളുപ്പമാണ്, എന്നാൽ പ്രവർത്തിച്ചു കാണിക്കുകയാണ് ഈ പൊലീസുകാരൻ. മാലിന്യം നിക്ഷേപിക്കാൻ വെച്ച കൊട്ടയിൽ നിന്ന് ഭക്ഷണാവശിഷ്ടം തെരഞ്ഞെടുത്ത് സമീപമുണ്ടായിരുന്ന നായയ്ക്ക് കൊടുക്കുകയാണിയാൾ. ഉരുൾപൊട്ടിയൊഴുകിയ ചൂരൽമലയിൽ കാഴ്ചകളെല്ലാം കരളലിയിക്കുന്നതാണ്.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫയലുകളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അദ്ധ്യാപകരും സന്നദ്ധപ്രവർത്തകരും
വിജനമായ ബെയ്ലി പാലം. ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽ മലയുടെ ആകാശദൃശ്യം.
ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ
ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിൽ നിന്ന് കല്പറ്റയിലേക്ക് സർവീസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചപ്പോൾ
  TRENDING THIS WEEK
വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട പ്രതി സുരേഷിനെ കോട്ടയം റെയിൽവെ സ്‌റ്റേഷനിൽ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ.
ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജി വെച്ചെന്നുള്ള വാർത്തയ്ക്ക് പിന്നാലെ ഇന്ദിരാ ഭവനിൽ തെരഞ്ഞെടുപ്പ് സംബന്ധമായ യോഗത്തിനെത്തിയ എൻ.ശക്തൻ ആശങ്ക പ്രകടിപ്പിച്ചെത്തിയ പ്രവർത്തകരോട് രാജിയില്ലെന്ന് അറിയിക്കുന്നു.
കേരളത്തിലെ ഏക വരാഹി - പഞ്ചമി ദേവി ക്ഷേത്രമായ പേട്ടയിലെ വരാഹി പഞ്ചമി ദേവി ക്ഷേത്രത്തിൽ തമിഴ് നടനും തെന്നിന്ത്യൻ സൂപ്പർ താരവുമായ വിശാൽ ദർശനം നടത്തുന്നു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വി. ബാബു സമീപം
കേരളത്തിലെ ഏക വരാഹി - പഞ്ചമി ദേവി ക്ഷേത്രമായ പേട്ടയിലെ വരാഹി പഞ്ചമി ദേവി ക്ഷേത്രത്തിൽ തമിഴ് നടനും തെന്നിന്ത്യൻ സൂപ്പർ താരവുമായ വിശാൽ ദർശനം നടത്തുന്നു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വി. ബാബു സമീപം
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് ഫുഡ് ബാൾ മത്സരത്തിൽ തൃശൂർ മാജിക് എഫ്.സിയും കാലിക്കറ്റ് ഫുട്ബാൾ ക്ലബും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന് കാലിക്കറ്റിൻ്റെ മുഹമ്മദ് അസിസിഫും തൃശൂരിൻ്റെ കൊവിൻ ജാവീറും പന്ത് എടുക്കാനുള്ള ശ്രമം
ഇരിഞ്ഞാലക്കുടയിൽ സംഘടിപ്പ തൃശൂർ റവന്യൂ ജില്ലാകലോത്സവത്തിൽ  എച്ച്.എസ്.എസ് വിഭാഗം കൂടിയാട്ടത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥി തൻ്റെ ഫോണിൽ സെൽഫി എടുക്കുന്നു
ദുഃഖ കൊയ്ത്ത്... കൊയ്‌തെടുത്ത നെല്ല് വെച്ചൂർ പാടശേഖരത്ത് കിടക്കുന്നു. കനത്ത മഴയിൽ നെല്ല് നശിക്കാതെ സംരക്ഷിക്കാൻ പാടുപെടുകയാണ് കർഷകർ
വെച്ചൂര്‍ പാടശേഖരത്ത് കൊയ്‌തെടുത്ത നെല്ല് ശേഖരിക്കുന്ന കര്‍ഷകർ.കൊയ്‌തെടുത്ത നെല്ല് 10 ദിവസത്തിന് ശേഷമാണ് മില്ലുകാര്‍ സംഭരിക്കുന്നത്.
തലപുകഞ്ഞ്... സെമസ്റ്റർ പരീക്ഷയ്ക്ക് മുന്നോടിയായി കോട്ടയം തിരുനക്കര മൈതാനിയിലിരുന്ന് പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന ബി.സി.എം കോളേജ് ബി കോം ഒന്നാം വർഷ വിദ്യാർത്ഥിനികൾ
പിടിച്ചു കെട്ടി... നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിൽ നിന്ന്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com