കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
വെള്ളിയാഴ്ച പകൽ ഉണ്ടായ പ്രകമ്പനത്തെയും ഉഗ്രശബ്ദത്തെയും തുടർന്ന് പരിഭ്രാന്തരായി വെള്ളച്ചാട്ടം കവലയിൽ ഒത്തുകൂടിയ പ്രദേശവാസികൾ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിൽ പുതുതായി ലഭിച്ച മൃതദേഹങ്ങൾക്കായി കുഴികൾ എടുത്തപ്പോൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ചൂരൽ മലയിൽ നടന്ന ട്രയൽ റൺ
ജനകീയ തിരച്ചിലിനിടെ പുഞ്ചിരിവട്ടത്ത് ഉരുൾ പൊട്ടലിൽ തകർന്ന തൻ്റെ വീട് നിന്ന പ്രദേശത്ത് ദുഃഖിതനായി ഇരിക്കുന്ന അബ്ദുൽ ലത്തീഫ് .
മൃതദേഹങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലം ഉത്തരമേഖല ഐ. ജി കെ. സേതു രാമന് കാണിച്ചുകൊടുക്കുന്ന ജനകീയ തിരച്ചിലിനായി ക്യാമ്പിൽ നിന്നും എത്തിയവർ
'മാറ്റം നമ്മളിൽ നിന്ന് തുടങ്ങാം' പറയാൻ എളുപ്പമാണ്, എന്നാൽ പ്രവർത്തിച്ചു കാണിക്കുകയാണ് ഈ പൊലീസുകാരൻ. മാലിന്യം നിക്ഷേപിക്കാൻ വെച്ച കൊട്ടയിൽ നിന്ന് ഭക്ഷണാവശിഷ്ടം തെരഞ്ഞെടുത്ത് സമീപമുണ്ടായിരുന്ന നായയ്ക്ക് കൊടുക്കുകയാണിയാൾ. ഉരുൾപൊട്ടിയൊഴുകിയ ചൂരൽമലയിൽ കാഴ്ചകളെല്ലാം കരളലിയിക്കുന്നതാണ്.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫയലുകളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അദ്ധ്യാപകരും സന്നദ്ധപ്രവർത്തകരും
വിജനമായ ബെയ്ലി പാലം. ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽ മലയുടെ ആകാശദൃശ്യം.
ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ
ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിൽ നിന്ന് കല്പറ്റയിലേക്ക് സർവീസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചപ്പോൾ
  TRENDING THIS WEEK
തദ്ദേശ തിരെഞ്ഞടുപ്പ് പ്രചരണാർത്ഥം പാലക്കാട് തിരുനെല്ലായി പാളയം ഭാഗത്ത് 13-ാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കായി തമിഴിൽ ചുമരെഴുത്ത് വിവിധ ഭാഗങ്ങളിൽ എഴുതിയ നിലയിൽ .തമിഴ് സംസാരിക്കുന്ന കുറെ വോട്ടർമാർ ഉള്ള സ്ഥലം കൂടിയാണ് ഇവിടെ.
ഇന്നലെ പെയ്ത കനത്ത മഴയിൽ നിന്ന് രക്ഷ തേടി പ്ളാസ്റ്റിക് ഷീറ്റ് തലയിലിട്ട് നടന്ന് നീങ്ങുന്ന അന്യസംസ്ഥാനത്തൊഴിലാളികൾ. എറണാകുളം കെ.പി.സി.സി ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
തിരഞ്ഞെടുപ്പ് തിരക്ക്...തിരഞ്ഞെടുപ്പിനെ തുടർന്ന് തൃശൂർ കോർപറേഷനിലെവിവിധ വാർഡുകളിലെ സ്ഥാനാർത്ഥികളും പ്രവർത്തകരും വരണാധികരിക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ
പാറി പറക്കട്ടെ... തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നതിനായ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ അടങ്ങിയ പട്ടങ്ങൾ വില്പനയ്ക്ക് എത്തിയപ്പോൾ. തൃശൂരിൽ നിന്നൊരു ദൃശ്യം.
ഇപ്പവരാം...കടയിലാണേ...... കോഴിക്കോട് കോർപറേഷനിലെ 33ാം വാർഡ് സ്ഥാനാർഥി ഷമീമ.മുഹ്‌സിൻ കടയിൽ ചായ ഉണ്ടാക്കുന്നു
പ്രകൃതിയുടെ നിഴൽരൂപം.....ഇലകളും ശാഖകളും ശാന്തമായ ഒരു സൂര്യാസ്തമയത്തെ രൂപപ്പെടുത്തുന്നു, സൂര്യൻ ചക്രവാളത്തിന് പിന്നിൽ മറയുമ്പോൾ നാടകീയമായ നിഴലുകൾ വീഴ്ത്തുന്നു,പകൽ അതിന്റെ അന്തിമ വിടവാങ്ങൽ പറയുമ്പോൾ ഒരു ഒറ്റപ്പെട്ട പക്ഷി ഇലകൾക്കിടയിൽ വിശ്രമിക്കുന്നു . കോഴിക്കോട് ബീച്ചിൽ നിന്നുള്ള ദൃശ്യം.
ചിത്രയുടെ വാക്കുകൾക്കായ്...എറണാകുളം അസീസിയ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ രവീന്ദ്രൻ മാസ്റ്റർ മ്യൂസിക്കൽ ട്രസ്റ്റ് ഏർപ്പെടുത്തിയ രവീന്ദ്ര പുരസ്ക്കാരം ഏറ്റുവാങ്ങാനെത്തിയ ഗായിക ചിത്രയോട് സംസാരിക്കുവാൻ സൗഹൃദത്തോടെ പറയുന്ന വയലാർ ശരത് ചന്ദ്രവർമ്മ. രവീന്ദ്രൻ മാസ്റ്ററുടെ ഭാര്യ ശോഭ, മക്കളായ രാജൻ മാധവ്, സാജൻ മാധവ്, മരുമകൾ സന്ധ്യാരാജൻ മാധവ് തുടങ്ങിയവർ സമീപം
എറണാകുളം കച്ചേരിപ്പടിയിൽ ചിറ്റൂർ റോഡിൽ സ്ഥാപിച്ചിരിക്കുന്ന സൂചന ബോർഡിന്റെ ഫോട്ടോ എടുക്കുന്ന വിദേശ പൗരൻ.
കൂടെവിടെ... എറണാകുളം ഐ.ജി ഓഫീസിന് മുന്നിൽ നിന്നിരുന്ന മരങ്ങൾ വെട്ടിമാറ്റിയതോടെ അതുവഴി കടന്ന് പോകുന്നവർക്കുള്ള തണലും, അവിടെ വസിച്ചിരുന്ന പക്ഷികൾക്ക് കൂടും ഇല്ലാതെയായി. വെട്ടിമാറ്റിയ മരത്തിന്റെ അവശേഷിക്കുന്ന ചില്ലകൾക്ക് ചുറ്റും വട്ടമിട്ട് പറക്കുന്ന പക്ഷി.
എറണാകുളം നഗരത്തിൽ പെയ്ത കനത്ത മഴയിൽ നിരങ്ങി നീങ്ങുന്ന വാഹനങ്ങൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com