കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
വെള്ളിയാഴ്ച പകൽ ഉണ്ടായ പ്രകമ്പനത്തെയും ഉഗ്രശബ്ദത്തെയും തുടർന്ന് പരിഭ്രാന്തരായി വെള്ളച്ചാട്ടം കവലയിൽ ഒത്തുകൂടിയ പ്രദേശവാസികൾ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിൽ പുതുതായി ലഭിച്ച മൃതദേഹങ്ങൾക്കായി കുഴികൾ എടുത്തപ്പോൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ചൂരൽ മലയിൽ നടന്ന ട്രയൽ റൺ
ജനകീയ തിരച്ചിലിനിടെ പുഞ്ചിരിവട്ടത്ത് ഉരുൾ പൊട്ടലിൽ തകർന്ന തൻ്റെ വീട് നിന്ന പ്രദേശത്ത് ദുഃഖിതനായി ഇരിക്കുന്ന അബ്ദുൽ ലത്തീഫ് .
മൃതദേഹങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലം ഉത്തരമേഖല ഐ. ജി കെ. സേതു രാമന് കാണിച്ചുകൊടുക്കുന്ന ജനകീയ തിരച്ചിലിനായി ക്യാമ്പിൽ നിന്നും എത്തിയവർ
'മാറ്റം നമ്മളിൽ നിന്ന് തുടങ്ങാം' പറയാൻ എളുപ്പമാണ്, എന്നാൽ പ്രവർത്തിച്ചു കാണിക്കുകയാണ് ഈ പൊലീസുകാരൻ. മാലിന്യം നിക്ഷേപിക്കാൻ വെച്ച കൊട്ടയിൽ നിന്ന് ഭക്ഷണാവശിഷ്ടം തെരഞ്ഞെടുത്ത് സമീപമുണ്ടായിരുന്ന നായയ്ക്ക് കൊടുക്കുകയാണിയാൾ. ഉരുൾപൊട്ടിയൊഴുകിയ ചൂരൽമലയിൽ കാഴ്ചകളെല്ലാം കരളലിയിക്കുന്നതാണ്.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫയലുകളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അദ്ധ്യാപകരും സന്നദ്ധപ്രവർത്തകരും
വിജനമായ ബെയ്ലി പാലം. ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽ മലയുടെ ആകാശദൃശ്യം.
ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ
ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിൽ നിന്ന് കല്പറ്റയിലേക്ക് സർവീസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചപ്പോൾ
  TRENDING THIS WEEK
ഒരു ഡിജിറ്റൽ സ്മൈൽ...എറണാകുളം സെന്റ്. ആൽബെർട്സ് കോളേജിൽ 38-ാമത് കേരള സയൻസ് കോൺഗ്രസ് ഉദ്ഘാടന വേദിയിൽ ഉദ്ഘാടനം ഭദ്രദീപം കൊളുത്തുന്നതിന് പകരം ഡിജിറ്റൽ നിലവിളക്ക് റിമോട്ട് ഉപയോഗിച്ചാണ് ചെയ്യേണ്ടതെന്ന് കെ.എസ്.സി.എസ്.ടി.ഇ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് കെ.പി. സുധീർ പറഞ്ഞപ്പോൾ ചിരിയടക്കാനാവാതെ മുഖ്യമന്ത്രി പിണറായി വിജയൻ
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ബോഡി ബിൽഡിംഗ്‌ ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ കോഴിക്കോട് സംഘടിപ്പിച്ച മിസ്റ്റർ ആൻഡ് മിസ് കോഴിക്കോട് ബോഡി ബിൽഡിംഗ്‌ ചാമ്പ്യൻഷിപ്പിൽ നിന്ന്.
അഴക്... കോഴിക്കോട് കോർപറേഷന്റെ 'അഴക്' മാലിന്യനിർമാർജന പദ്ധതിയുടെ കണ്ടെയ്നറിനടുത്ത് മാലിന്യത്തിനിടയിൽ കിടന്നുറങ്ങുന്ന ആൾ. ടൗൺഹാൾ റോഡിൽ നിന്നുള്ള ദൃശ്യം ഫോട്ടോ രോഹിത്ത് തയ്യിൽ
വാളയാർ വട്ടപ്പാറ മാൻ പാർക്കിന് സമീപം യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസ് ട്രെയിൻ തട്ടി ചരിഞ്ഞ കാട്ടാന. പൂലർച്ചെ 4.30 ന് അപകടം സംഭവിച്ചത്.ണ്ണൂർ എക്സ്പ്രസ് ട്രെയിൻ തട്ടി ചരിഞ്ഞ കാട്ടാന . പൂലർച്ചെ 4.30 ന് അപകടം സംഭവിച്ചത്.
വാളയാർ വട്ടപ്പാറ മാൻ പാർക്കിന് സമീപം ട്രെയിൻ തട്ടി ചരിഞ്ഞ കാട്ടാന പ്ലസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ചനിലയിൽ.
എൽഡിഎഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയോടനുബന്ധിച്ച് തൃശൂർ രാമനിലയത്തിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിന് ശേഷം ഓൺലൈനുകൾക്ക് ഇൻ്റർവ്യുകൾ നൽക്കുന്ന ജാഥക്യാപ്റ്റൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ജാഥമാനേജർ എം സ്വാരാജ് എന്നിവർ
തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന രഥോത്സവം ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ
കോട്ടയം ബസേലിയസ് കോളേജിന്റെ സ്വയംഭരണ പദവി പ്രഖ്യാപന സമ്മേളനം എം.ജി സർവകലാശാല വൈസ് ചാൻസിലർ ഡോ. സി.ടി അരവിന്ദ കുമാർ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ ചേലക്കരയിൽ സംഘടിപ്പിച്ച എൽഡി എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ യുടെ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ജാഥക്യാപ്റ്റൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവർ വേദിയിൽ
വർഷങ്ങൾക്ക് മുമ്പ് വന്ന മേൽപ്പാലത്തിന് പോലും ഇടപ്പള്ളിയിലെ ഗതാഗതക്കുരുക്കിന് യാതൊരുവിധ അയവ് വരുത്തുവാൻ സാധിച്ചില്ലെന്നതാണ് ഈ ചിത്രം കാണിക്കുന്നത്. മേൽപ്പാലത്തിൽ നിന്നും പകർത്തിയ ഗതാഗതക്കുരുക്കിന്റെ കാഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com