SignIn
Kerala Kaumudi Online
Saturday, 02 August 2025 1.06 AM IST

സമ്മാനപദ്ധതിയും കമ്മിഷനും മറന്ന് സർക്കാർ; ഓണക്കിറ്റിനുള്ള ആ സ്വർണ നാണയം എവിടെ?

Increase Font Size Decrease Font Size Print Page
swarnam

കൂത്തുപറമ്പ്: ഓണം പൊടിപൂരമാക്കാൻ പ്രയത്നിച്ച ഉദ്യോഗസ്ഥർക്കായി പ്രഖ്യാപിച്ച സ്വർണ നാണയം എവിടെയെന്ന ചോദ്യം ഉയരുന്നു. സമയബന്ധിതമായി കിറ്റ് വിതരണം ചെയ്തതിന് പ്രഖ്യാപിച്ച സ്വർണനാണയ സമ്മാന പദ്ധതി സംബന്ധിച്ച് സർക്കാർ ഏറെക്കുറെ മറന്ന മട്ടാണിപ്പോൾ.

സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയായിരുന്നു ഉദ്യോഗസ്ഥർക്ക് സ്വർണ നാണയ സമ്മാനം പ്രഖ്യാപിച്ചത്.കിറ്റുകൾ തയാറാക്കിയ സപ്ലൈകോ ജീവനക്കാരെ തഴഞ്ഞായിരുന്നു ഉദ്യോഗസ്ഥർക്ക് സമ്മാനം പ്രഖ്യാപിച്ചത്. വിവിധ കിറ്റുകൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്കുള്ള കമ്മിഷൻ ഇപ്പോഴും കുടിശികയാണ്. ഇതിനുപിന്നാലെയാണ് ഉദ്യോഗസ്ഥർക്കുള്ള സ്വർണനാണയ സമ്മാനം റദ്ദാക്കിയത്.

സമ്മാനഘടന ഇങ്ങനെ
ഓണക്കിറ്റ് തയാറാക്കി വിജയകരമായി വിതരണം ചെയ്ത സപ്ലൈകോ റീജണൽ മാനേജർ, അസി. മാനേജർ എന്നിവർക്ക് ഒരുഗ്രാം സ്വർണനാണയങ്ങളും 14 ഡിപ്പോ മാനേജർമാർക്ക് അരഗ്രാം സ്വർണ നാണയങ്ങളുമാണ് സമ്മാനമായി 2002ൽ പ്രഖ്യാപിച്ചിരുന്നത്.
കമ്മിഷൻ കുടിശികയായ സാഹചര്യത്തിൽ ഇനി കിറ്റുകൾ വിതരണം ചെയ്യില്ലെന്ന് റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് മന്ത്രിതലത്തിൽ നടത്തിയ ചർച്ചയിൽ കിറ്റ് വിതരണം സേവനമായി കണക്കാക്കണമെന്ന് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് വ്യാപാരികൾ കമ്മിഷനിൽ അഞ്ചു രൂപയായി കുറച്ച് നൽകാമെന്ന് സമ്മതിച്ചത് എന്നിട്ടും കുടിശികയായ കമ്മിഷൻ തുക പൂർണമായും നൽകിയില്ല. ഇതേത്തുടർന്ന് റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കുകയും കുടിശിക ഉടൻ നൽകണമെന്ന് കോടതി വിധിക്കുകയുമായിരുന്നു. വിധി നടപ്പാക്കാത്തതിനെ തുടർന്ന് കോടതിയലക്ഷ്യ കേസുമായി മുന്നോട്ടുപോകുകയാണ് റേഷൻ വ്യാപാരികൾ.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.