കോഴിക്കോട്: സംസ്ഥാനസർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ്-ബി.ജെ.പി സംഘടനകൾ. കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചുകൾ അക്രമാസക്തമായി. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വയനാട് ദേശീയ പാത ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
രാവിലെ പതിനൊന്നോടെ യൂത്ത്കോൺഗ്രസ് പ്രവർത്തകരും പന്ത്രണ്ടോടെ ബി.ജെ.പിയും സമരവുമായെത്തിയത് കളക്ടറേറ്റ് പരിസരത്തെ മണിക്കൂറുകളോളം സംഘർഷത്തിന്റെ മൾമുനയിൽ നിറുത്തി. ഇരു സംഘടനകളും പ്രതിഷേധം റോഡിലേക്ക് നീക്കിയപ്പോൾ വയനാട് ദേശീയപാതയിലെ ഗതാഗതം സ്തംഭിപ്പിച്ചു. വയനാട് ദേശീയപാതയിൽ ഗതാഗതം കുരുങ്ങിയത് നഗരത്തിലെ മറ്റ് പ്രധാനപാതയിലെ ഗതാഗതത്തെയും സാരമായി ബാധിച്ചു. യൂത്ത് കോൺഗ്രസ് സമരം ഡി.സി.സി പ്രസിഡന്റ് പ്രവീൺകുമാറും ബി.ജെ.പി സമരം സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ഉദ്ഘാടനം ചെയ്തു.
കുത്തകമുതലാളിമാരും ക്വാറി ഉടമകളും മദ്യമാഫിയകളും വെട്ടിച്ച 15,000 കോടി രൂപയുടെ നികുതി കുടിശ്ശിക പിരിച്ചെടുത്ത് പാവപ്പെട്ടവന്റെ മേൽ അടിച്ചേൽപിച്ച നികുതിഭാരം ഒഴിവാക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |