പാറശാല: ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന നാലാമത് അതിരുദ്ര മഹായജ്ഞം ഇന്ന് ഉച്ചയ്ക്ക 12.30 ന് നടക്കുന്ന കലശാഭിഷേകത്തോടെ സമാപിക്കും.സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സന്യാസി ശ്രേഷ്ഠന്മാർ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിക്കും. മഹാശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി പത്താം ഉത്സവ ദിവസമായ ഇന്ന് സന്ധ്യാ ദീപാരാധനക്കും പുഷ്‌പാഭിഷേകത്തിനും അത്താഴപൂജക്കും ശേഷം രാത്രി10.15 ന് പള്ളിവേട്ടക്ക് പുറപ്പെടും.പള്ളിവേട്ടക്ക് പൊലീസ് സേനയുടെ അകമ്പടി ഉണ്ടായിരിക്കും.17ന് വൈകിട്ട് 5.30 ന് ശിവപാർവതിമാരെ പ്രത്യേകം തയ്യാറാക്കിയ രഥം വലിച്ച് കാഞ്ഞിരംമൂട്ട് കടവിൽ എത്തിക്കും. മഹാശിവരാത്രി ദിനമായ18 ന് വൈകുന്നേരം 5 ന് നടക്കുന്ന ഭസ്മാഭിഷേകത്തിനും അത്താഴപൂജയ്ക്കും ശേഷം രാത്രിയിൽ വിശേഷാൽ പൂജകൾക്ക് പുറമെ നാമാർച്ചനയും ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |