SignIn
Kerala Kaumudi Online
Wednesday, 25 September 2024 12.00 PM IST

അർജുൻ ആയങ്കിയുടെ ഭാര്യയുടെ മൊഴിയെടുക്കാൻ സ്പെഷ്യൽ ബ്രാഞ്ച്

Increase Font Size Decrease Font Size Print Page
arjun

കണ്ണൂർ: സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച ഭാര്യ അമലയുടെ മൊഴി രേഖപ്പെടുത്താൻ സ്പെഷ്യൽ ബ്രാഞ്ച്. ഇതോടെ സ്വർണക്കടത്ത് വിഷയങ്ങൾ ഉൾപ്പെടെ വീണ്ടും ചൂട് പിടിച്ചു. ഭർത്താവിന്റെയും വീട്ടുകാരുടെയും ഭാഗത്തുനിന്ന് കടുത്ത പീഡനം നേരിട്ടതായും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ഇവർ തന്നെയായിരിക്കുമെന്നാണ് അമല കഴിഞ്ഞദിവസം ഫേസ്ബുക്ക് ലൈവിൽ തുറന്നടിച്ചത്.

വിവാഹത്തിന് മുമ്പ് രണ്ട് തവണ ഗർഭച്ഛിദ്രം ചെയ്യാൻ നിർബന്ധിച്ചുവെന്നും കുഴൽപ്പണ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ അർജുന് പങ്കുണ്ടെന്നും യുവതി പറഞ്ഞു.

സമൂഹമാദ്ധ്യമങ്ങളിലൂടെ തനിക്കെതിരെ പ്രചാരണം നടത്തുന്നതിൽ മനംനൊന്താണ് ഇപ്പോൾ ഇക്കാര്യങ്ങൾ പറയുന്നതെന്നും അമല വ്യക്തമാക്കി. പൊലീസിന്റെ സഹായത്തോടെ ഒരു വീട്ടിലിരുന്നാണ് ഫേസ്ബുക്ക് ലൈവ് ചെയ്യുന്നതെന്നും അമല വെളിപ്പെടുത്തി.

പ്രണയത്തിലാകുന്ന സമയത്ത് അർജുൻ ആയങ്കിയുടെ കൈയിൽ ഒരുരൂപപോലും ഉണ്ടായിരുന്നില്ല. പലതവണ പണം കൊടുത്തു സഹായിച്ചിട്ടുണ്ട്.എന്നാൽ താൻ ഒരു ഭീകരജീവിയാണെന്ന രീതിയിലാണ് ഭർത്താവ് ഇപ്പോൾ ഫേസ് ബുക്കിൽ പ്രചരിപ്പിക്കുന്നതെന്നും അമല ലൈവിൽ വ്യക്തമാക്കിയിരുന്നു.

2019 ആഗസ്റ്റിലാണ് അർജുൻ ആയങ്കിയെ പരിചയപ്പെടുന്നത്. 2020 ജൂണിൽ തന്നെ കണ്ണൂരിലേക്ക് കൊണ്ടുവന്നിരുന്നു. നാലുമാസത്തോളം ഒരുമിച്ച് താമസിച്ചു. ഗർഭിണിയായപ്പോൾ ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചു.

കുഞ്ഞിനെ ഒഴിവാക്കില്ലെന്ന് ഡോക്ടറുടെ മുമ്പിൽ കരഞ്ഞ് അപേക്ഷിച്ചു. കടുത്ത രക്തസ്രാവം സഹിക്കാൻ പറ്റാത്ത അവസ്ഥയിലും മുൻ പ്രണയത്തെക്കുറിച്ചാണ് അർജുൻ കാറിൽ വച്ച് പറഞ്ഞത്. കാറിൽ നിന്ന് ചാടി മരിക്കാൻ ശ്രമിച്ചുവെന്നും ഫേസ് ബുക്ക് ലൈവിൽ പറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ARJUN AYANKI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.