■ആഴ്ചയിൽ രണ്ട് ദിവസമെന്ന് നിയമസഭാ സബ്ജക്ട് കമ്മിറ്റി
തിരുവനന്തപുരം: ജോലി ബാഹുല്യം പരിഗണിച്ച് വില്ലേജ് ഓഫീസർമാർക്ക് ഔദ്യോഗിക വാഹനം അനുവദിക്കണമെന്ന് വ്യാഴാഴ്ച ചേർന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി യോഗം സർക്കാരിനോട് ശുപാർശ ചെയ്തു.
നേരത്തെ ഇതേ ആവശ്യമുന്നയിച്ച് സർക്കാരിനും പ്ളാനിംഗ് ബോർഡിനും ശുപാർശ നൽകിയെങ്കിലും സാമ്പത്തിക പരാധീനത കാട്ടി ഫയൽ മടക്കുകയായിരുന്നു.
മൂന്ന് വില്ലേജ് ഓഫീസുകൾക്ക് ഒന്നെന്ന കണക്കിൽ ഇലക്ട്രിക് കാർ നൽകാനാണ് ശുപാർശ . ആഴ്ചയിൽ രണ്ട് ദിവസം ഒരു വില്ലേജ് ഓഫീസർക്ക് .
തഹസീൽദാർ വരെയുള്ള ഉദ്യോഗസ്ഥർക്കാണ് ഔദ്യോഗിക വാഹനമുള്ളത്. കോമ്പൻസേറ്ററി അലവൻസായി വില്ലേജ് ഓഫീസർമാർക്ക് കിട്ടിയിരുന്ന 130 രൂപ കഴിഞ്ഞ ശമ്പള പരിഷ്കരണ വേളയിൽ 1500 ആക്കിയെങ്കിലും അപര്യാപ്തമാണ്. കെട്ടിക്കിടന്ന വസ്തു തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാനുള്ള നടപടികൾ തുടങ്ങിയപ്പോഴാണ് വാഹനങ്ങളുടെ അത്യാവശ്യം വ്യക്തമായത്.വസ്തു തരംമാറ്റത്തിനുള്ള പ്രത്യേക തീർപ്പാക്കൽ പദ്ധതിക്ക് 350 വാഹനങ്ങൾ ആറു മാസത്തേക്ക് വാടകയ്ക്ക് എടുക്കുകയായിരുന്നു. ഗ്രൂപ്പ് വില്ലേജ് ഓഫീസുകളടക്കം (ഒരു കെട്ടിടത്തിൽ രണ്ട്)
1666 വില്ലേജ് ഓഫീസുകളാണ് സംസ്ഥാനത്തുള്ളത്.
ഭാരിച്ച ചുമതലകൾ
■റവന്യു റിക്കവറി- ബാങ്ക് വായ്പ, നികുതി, വൈദ്യുതി ബിൽ കുടിശികയായാൽ റിക്കവറി നടത്തി പണം ഈടാക്കണം
■ചില മാസങ്ങളിൽ ടാർഗറ്റ്. നോട്ടീസ് പതിക്കാനും റിക്കവറിക്കും ഒരേ സ്ഥലത്ത് പല തവണ പോകേണ്ടി വരും
■കെട്ടിടങ്ങളുടെ ഒറ്റത്തവണ നികുതി. കെട്ടിടം അളന്ന് താലൂക്കിലേക്ക് റിപ്പോർട്ട് നൽകണം
■വസ്തു തരംമാറ്റം
■വെള്ളക്കെട്ട് പരിശോധന, അതിർത്തി തർക്കങ്ങൾ
■ക്രിമിനൽ കേസുകളിൽ പൊലീസിന് സംഭവം നടന്ന സ്ഥലത്തിന്റെ സ്ക്രീൻ പ്ളാൻ വരച്ചുനൽകൽ
■എക്സൈസ് വ്യാജമദ്യമോ വാറ്റോ പിടി കൂടിയാൽ സ്ഥലത്തിന്റെ സീൻ വരച്ചു നൽകൽ
■പോക്സോ കേസുകളിൽ സ്ഥലത്തിന്റെ സീൻ റിപ്പോർട്ട് വരച്ചു നൽകൽ
■പൊലീസ് , എക്സൈസ് കേസുകളിൽ കോടതിയിൽ സാക്ഷി പറയൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |