കൊച്ചി: കഴിഞ്ഞ എട്ട് മാസത്തിനിടയിലെ ഏറ്റവും മോശം ആഴ്ചയായിരുന്നു ഇന്ത്യൻ ഓഹരിവിപണിക്ക് കഴിഞ്ഞവാരം. 2.5 ശതമാനം ഇടിവാണ് സെൻസെക്‌സും നിഫ്‌റ്റിയും കഴിഞ്ഞയാഴ്ച നേരിട്ടത്. 2022 ജൂൺ 17ന് ശേഷമുള്ള ഏറ്റവും മോശം കണക്കാണിത്.
തുടർച്ചയായ ആറ് സെഷനുകളിൽ നഷ്‌ടം നേരിട്ട സെൻസെക്‌സ് കഴിഞ്ഞ വെള്ളിയാഴ്ച വ്യാപാരം പൂർത്തിയാക്കിയത് 0.24 ശതമാനം ഇടിവോടെ 59,463ലാണ്; നിഫ്‌റ്റി 0.26 ശതമാനം താഴ്‌ന്ന് 17,465ലുമെത്തി. വിദേശ നിക്ഷേപം വൻതോതിൽ പിൻവലിക്കപ്പെടുന്നതാണ് ഓഹരികളെ തളർത്തുന്ന മുഖ്യഘടകം. ജനുവരിയിൽ 28,850 കോടി രൂപ പിൻവലിച്ച വിദേശ ധനകാര്യസ്ഥാപനങ്ങൾ (എഫ്.ഐ.ഐ) ഈമാസം ആദ്യ രണ്ടാഴ്‌ചയിൽ മാത്രം 4,800 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു.
13 ഓഹരിവിഭാഗങ്ങളിൽ പത്തും കഴിഞ്ഞവാരം രുചിച്ചത് കയ്പ്പാണ്. ലോഹ ഓഹരികളാണ് ഏറ്റവുമധികം നഷ്‌ടം നേരിട്ടത്; മൂന്ന് ശതമാനം. അദാനി ഓഹരികളുടെ വീഴ്ചയും വലയ്ക്കുകയാണ്. അദാനി എന്റർപ്രൈസസ് കഴിഞ്ഞവാരം 5 ശതമാനം ഇടിഞ്ഞു. അതേസമയം, സ്‌പൈസ് ജെറ്റ് 12 ശതമാനം നേട്ടമുണ്ടാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |