അഗർത്തല: ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എം.പിമാരുടെ വാഹനത്തിന് നേരെ ബി.ജെ.പി ആക്രമണം, എളമരം കരീം ഉൾപ്പെടെയുള്ളവർക്ക് നേരെയാണ് ആക്രമണം നടന്നത്. ത്രിപുരയിലെ ബിസാൽഗാർഹ് നിയമസഭാ മണ്ഡലത്തിൽ സന്ദർശനം നടത്തുന്നതിനിടയിൽ ബി.ജെ.പി പ്രവർത്തകരുടെ സംഘമെത്തി ജയ് ശ്രീറാം, ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് എളമരം കരീം പറഞ്ഞു.
സി,പി.എം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, എ.ഐ.സി.സി ജനറൽ സെക്രട്ടറി അജോയ് കുമാർ, കോൺഗ്രസ് എം.പി അബ്ദുൾ മാലിക് എന്നിവരും നാട്ടുകാരുമായി സംസാരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. അക്രമികൾ വാഹനങ്ങൾ അടിച്ചുതകർക്കുകയും ഞങ്ങളെ മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തതായി എളമരം കരീം പറഞ്ഞു. ഇത്തകം ആക്രമണം കൊണ്ടൊന്നും പ്രതിപക്ഷ എം.പിമാരുടെ സന്ദർശനം തടയാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |