തിരുവനന്തപുരം: വിവിധ വകുപ്പുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങൾക്കും സന്നദ്ധ ആരോഗ്യപ്രവർത്തകർക്കും അടിയന്തരഘട്ടങ്ങളിൽ പ്രാഥമിക ചികിത്സ ഉറപ്പാക്കാൻ കരുതൽ കിറ്റ് വിതരണം ചെയ്തു. ആദിവാസി വിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഊരുകളിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകർക്ക് ആദ്യ കിറ്റ് നൽകി മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. മരുന്നുകൾ ഉൾപ്പെടെ 10ഇനം ചികിത്സാ സാമഗ്രികൾ കിറ്റിലുണ്ട്. കെ.എം.എസ്.സി.എല്ലിന് കീഴിലുള്ള കാരുണ്യ ഫർമസികൾ വഴി 1000 രൂപയോളം വിലവരുന്ന കിറ്റ് ലഭ്യമാകും. ആശാഡ്രഗ് കിറ്റ്, അംഗൻവാടി പ്രവർത്തകർക്കുള്ള കിറ്റുകൾ, സ്‌കൂളുകൾ വഴി വിതരണം ചെയ്യാവുന്ന പ്രാഥമിക ചികിത്സാ കിറ്റുകൾ എന്നിവയും ഇനി കരുതൽ കിറ്റ് എന്ന പേരിലായിരിക്കും കാരുണ്യ ഫാർമസികൾ വഴി ലഭ്യമാകുക. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു. എൻ.എച്ച്.എം സ്‌റ്റേറ്റ് മിഷൻ ഡയറക്ടർ മൃൺമയി ജോഷി, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ.റീന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശ വിജയൻ, കെ.എം.എസ്.സി.എൽ ജനറൽ മാനേജർ ഡോ. ഷിബുലാൽ, കാരണ്യ മരുന്നുവിതരണ വിഭാഗം ഡെപ്യൂട്ടി മാനേജർ അരുൺ രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |