തിരുവനന്തപുരം : ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് മാലിന്യപ്പുക നിറഞ്ഞ കൊച്ചിയിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ഇന്ന് മുതൽ വിവിധയിടങ്ങളിൽ പ്രവർത്തനമാരംഭിക്കും.ഇന്ന് രണ്ട് മൊബൈൽ യൂണിറ്റുകളും നാളെ അഞ്ച് മൊബൈൽ യൂണിറ്റുകളും ജില്ലയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീൽഡ് തലത്തിൽ ലഭ്യമാക്കും. ഈ ക്ലിനിക്കിലെത്തുന്നവരിൽ നിന്ന് ആവശ്യമായവരെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് റഫർ ചെയ്യും. ക്ലിനിക്കിൽ മെഡിക്കൽ ഓഫീസർ, നഴ്സിംഗ് ഓഫിസർ,നഴ്സിംഗ് അസിസ്റ്റന്റ് എന്നിവരുണ്ടാകും. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള സ്റ്റെബിലൈസേഷൻ,നെബുലൈസേഷൻ സംവിധാനങ്ങളുണ്ട്. ഈ ക്ലിനിക്കുകൾ മൊബൈൽ റിപ്പോർട്ടിംഗ് സെന്ററുകളായും പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താം.
ഇന്ന് മൊബൈൽ എത്തുന്ന സ്ഥലങ്ങൾ
യൂണിറ്റ് 1
ചമ്പക്കര എസ്.എൻ.ഡി.പി. ഹാളിന് സമീപം: രാവിലെ 9.30 മുതൽ 11 വരെ
വൈറ്റില കണിയാമ്പുഴ ഭാഗം: രാവിലെ 11 മുതൽ 12.30 വരെ
തമ്മനം കിസാൻ കോളനി: ഉച്ചയ്ക്ക് 12.30 മുതൽ 2 വരെ
പൊന്നുരുന്നി അർബൻ പി.എച്ച്.സിക്ക് സമീപം: ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ
യൂണിറ്റ് 2
വെണ്ണല അർബൻ പി.എച്ച്.സിക്ക് സമീപം: രാവിലെ 9.30 മുതൽ 12.30 വരെ
എറണാകുളം പി. ആന്റ് ടി കോളനി: ഉച്ചയ്ക്ക് 1.30 മുതൽ 2.30 വരെ
ഉദയ കോളനി: വൈകിട്ട് 3 മുതൽ 4.30 വരെ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |