തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയുടെ രണ്ടാം ദിനത്തിൽ നടന്ന ഇംഗ്ളീഷ് പരീക്ഷയും വിദ്യാർത്ഥികൾക്ക് ആശ്വാസമായി. ആദ്യ പരീക്ഷയായ മലയാളത്തിനു പിന്നാലെ ഇംഗ്ളീഷും എളുപ്പമായത് വിദ്യാർത്ഥികൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഇക്കുറി ഇംഗ്ളീഷിൽ എ പ്ളസുകാരുടെ എണ്ണം കൂടുതലായിരിക്കുമെന്നാണ് പിരപ്പൻകോട് ഗവ. എച്ച്.എസ്.എസിലെ അദ്ധ്യാപികയായ മിഷ സുനിൽ പറയുന്നത്. മോഡൽ പരീക്ഷയെക്കാൾ എളുപ്പമുള്ളതായിരുന്നു പൊതുപരീക്ഷയെന്ന് കോട്ടൺഹിൽ സ്കൂളിലെ വിദ്യാർത്ഥിനികൾ പറയുന്നു. ആറ് വിഭാഗങ്ങളിലായി 36ചോദ്യങ്ങളാണ് 80മാർക്കിനുള്ള ഇംഗ്ളീഷ് പരീക്ഷയ്ക്കുണ്ടായിരുന്നത്. ആദ്യ ഘട്ടത്തിലെ പാസേജ് ചോദ്യവും പദ്യത്തിൽ നിന്നുള്ള ചോദ്യങ്ങളും കുട്ടികളെ ഒട്ടും വലച്ചില്ല. ബുധനാഴ്ച നടക്കാനിരിക്കുന്ന ഹിന്ദി പരീക്ഷയും ഇതുപോലെയാകണേയെന്ന പ്രാർത്ഥനയിലാണ് കുട്ടികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |