തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് സ്‌കീം തൊഴിലാളികളുടെ വേതന വർദ്ധന പരിഗണിക്കുമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. കേന്ദ്രവിഹിതം ലഭിക്കുന്ന പദ്ധതികളിൽ അവ യഥാസമയം ലഭിക്കുന്നില്ല. 66448ആശ വർക്കർമാരാർക്ക് മൂന്ന് മാസത്തെ ഓണറേറിയം നൽകാൻ അനുമതിയായി. ഫെബ്രുവരിയിലെ ഓണറേറിയത്തിന് 184.34കോടി അനുവദിച്ചു.
ദേശീയ ആരോഗ്യ ദൗത്യത്തിലെ 1500സ്കൂൾ ഹെൽത്ത് നഴ്സുമാർക്ക് കുടിശികയില്ലാതെ ശമ്പളം നൽകുന്നു. കേന്ദ്ര പദ്ധതിയായതിനാൽ ശമ്പള വർദ്ധനവിന് പരിമിതിയുണ്ട്. സ്‌കൂൾ പാചക തൊഴിലാളികൾക്കുള്ള കേന്ദ്ര വിഹിതത്തിന്റെ ആദ്യഗഡു മാത്രമാണ് ലഭിച്ചത്. സംസ്ഥാന വിഹിതം മുൻകൂറായാണ് അനുവദിച്ചിരിക്കുന്നത്. ക്രഷ് ജീവനക്കാർക്ക് 2022ഡിസംബർ വരെയുള്ള ഓണറേറിയം അനുവദിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ 10.16കോടി തൊഴിൽ ദിനങ്ങൾ ആവശ്യപ്പെട്ടപ്പോൾ 9.5കോടിയാണ് ലഭിച്ചതെന്നും ടി.പി രാമകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |