തിരുവനന്തപുരം:സംസ്ഥാനങ്ങളിലെ സഹകരണ മേഖലയെ കൈക്കലാക്കാൻ കേന്ദ്രം ശ്രമിക്കുന്നതായി മന്ത്രി വി.എൻ.വാസവൻ .ഇതിനെ നിയമപരമായും ജനാധിപത്യപരമായ പ്രതിഷേധങ്ങളിലൂടെയും പ്രതിരോധിക്കുമെന്നും.സഹകരണസംഘം പ്രസിഡന്റുമാരുടെ സംസ്ഥാന തലയോഗത്തിൽ അദ്ദേഹം പറഞ്ഞു.
ദേശീയ തലത്തിൽ മൂന്ന് സഹകരണസംഘങ്ങൾ രൂപീകരിക്കാനും പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘങ്ങൾക്ക് ദേശീയതലത്തിൽ ഏകീകൃത സോഫ്റ്റ് വെയർ കൊണ്ടുവരാനുമാണ് നീക്കം.രാജ്യത്തെ പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾ, ഡയറി സംഘങ്ങൾ, മത്സ്യ സംഘങ്ങൾ എന്നിവയുടെ അടിസ്ഥാന വിവരങ്ങൾ കേന്ദ്രം തയ്യാറാക്കുന്ന ഡേറ്റാ ബേസിലേക്ക് നൽകണമെന്ന നിർദ്ദേശവും കേന്ദ്ര ഇടപെടലിന്റെ
ഭാഗമാണ്..
ദേശീയതലത്തിലെ മൂന്ന് സഹകരണ സംഘങ്ങളിൽ സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങൾ അംഗത്വമെടുക്കണമെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. ഇതിലൂടെ സംസ്ഥാനത്തെ സംഘങ്ങൾ കേന്ദ്ര നിയന്ത്രണത്തിലാവും.ദേശീയ തലത്തിൽ ഏകീകൃത സോഫ്റ്റ് വെയർ കൊണ്ടുവരുന്നതോടെ സംസ്ഥാനതല സംഘങ്ങളുടെ ഇടപാടുകൾ സംബന്ധിച്ച മുഴുവൻ ഡാറ്റായും, വ്യക്തി വിവരങ്ങളടക്കം കേന്ദ്ര സർവറിലേക്ക് പോകും.
. ഡാറ്റാ ബേസിലെ വിവരങ്ങൾ ഉപയോഗപ്പെടുത്തി സംസ്ഥാന സംഘങ്ങളുടെ മേൽ നേരിട്ട് നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും നൽകുന്നതിനാണ് കേന്ദ്ര നീക്കമെന്നും മന്ത്രി പറഞ്ഞു.
സഹകരണ നിക്ഷേപ സമാഹരണം, ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി, സഹകരണ എക്സ്‌പോ, സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതി തുടങ്ങിയവയും ചർച്ച ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |