തിരുവനന്തപുരം: ഹരിയാനയിലെ പഞ്ച്ഗുളയിൽ മാർച്ച് 10 മുതൽ നടന്നു വന്ന ചതുർദിന അഖിലേന്ത്യാ ഫോറസ്റ്റ് സ്‌പോർട്സ് മീറ്റിൽ കേരളം മൂന്നാമതെത്തി. ട്രാക്ക്, ഫീൽഡ്, അമ്പെയ്‌ത്ത്, റൈഫിൾ ഷൂട്ടിംഗ്, അത്‌ലറ്റിക്സ്, പവ്വർ ലിഫ്‌റ്റ് വെയിറ്റ് ലിഫ്‌റ്റിംഗ്, നീന്തൽ, ഇൻഡോർ ഡെയിസുകളിൽ ഉൾപ്പെടെ സ്ത്രീപുരുഷ ഭേദമെന്യേയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
വർഷങ്ങൾക്ക് ശേഷം ഇക്കുറി മൂന്നാം തവണയും ആതിഥേയരായ ഹരിയാനയിൽലെ പഞ്ച്ഗുള താവു ദേവിലാൽ സ്റ്റേഡിയം സെക്ടർ മൂന്ന്, അംബാല സ്റ്റേഡിയം എന്നിവയിലുൾപ്പെടെ നടന്ന 26ാമത് അഖിലേന്ത്യാ ഫോറസ്റ്റ് സ്‌പോർട്സ് മീറ്റിൽ 34 സ്വർണ്ണം, 49 വെള്ളി, 34 വെങ്കലം, 21 നാലാം സ്ഥാനം എന്നതുൾപ്പെടെ 117 മെഡലുകളോടെ 379 പോയിന്റുകൾ നേടിയാണ് കേരളം അഖിലേന്ത്യാ തലത്തിൽ മൂന്നാം സ്ഥാനത്തിന് അർഹമായത്.
വ്യക്തിഗത ഇനങ്ങളിൽ സ്വർണ്ണം, വെള്ളി, വെങ്കലം, നാലാം സ്ഥാനം എന്നിവകളിൽ യഥാക്രമം അഞ്ച്, മൂന്ന്, രണ്ട്, ഒന്ന് പോയിന്റുകൾ വീതവും ടീം ഇനങ്ങളിൽ സ്വർണ്ണം, വെള്ളി, വെങ്കലം, നാലാം സ്ഥാനം എന്നിവകളിൽ ഇത് യഥാക്രമം 10, ആറ്, നാല്, രണ്ട് പോയിന്റുകൾ വീതവുമാണ് കേരളം കരസ്ഥമാക്കിയത്. വിവിധ സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങളുൾപ്പെടെ പങ്കെടുത്ത കായിക മാമാങ്കത്തിൽ 34 വിവിധ സ്‌പോർട്സ് ഇനങ്ങളിലായി 258 മത്സരങ്ങളിൽ 500 വനിതകളുൾപ്പെടെ ഏകദേശം 2500ഓളം പേർ മാറ്റുരച്ചു.1993ൽ ഹൈദരാബാദിലാണ് പ്രഥമ അഖിലേന്ത്യാ ഫോറസ്റ്റ് സ്‌പോർട്സ് മീറ്റ് സംഘടിപ്പിച്ചത്. 2003പത്താമത് അഖിലേന്ത്യാ ഫോറസ്റ്റ് സ്‌പോർട്സ് മീറ്റിനും 2013ൽ 13ാമത് അഖിലേന്ത്യാ ഫോറസ്റ്റ് സ്‌പോർട്സ് മീറ്റിനും ഹരിയാന വേദിയായിട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |