കൊച്ചി: റീസൈക്ലിംഗ് കമ്പനികൾക്ക് സർക്കാർ വൈദ്യുതി സബ്‌സിഡി അനുവദിക്കണമെന്ന് പ്ലാസ്റ്റിക് റീസൈക്ലിംഗ് ഇന്ഡസ്ട്രീയൽ അസോസിയേഷൻ (പി.ആർ.ഐ.എ ) പ്രസിഡന്റ് സിയാദ് സി. അലി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കേരളത്തിൽ 150 കമ്പനികൾ റീ സൈക്ലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. വിദേശ കമ്പനികളെ മാലിന്യസംസ്‌കരണം ഏൽപ്പിക്കുകയാണെങ്കിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രതിനിധികളായി അസോസിയേഷൻ അംഗങ്ങൾ മേൽനോട്ടം വഹിക്കാൻ തയ്യാറാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശുചിത്വമിഷന്റെ നേതൃത്വത്തിൽ കൈമാറിയാൽ പുനരുത്പാദിപ്പിച്ച് ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം നടപ്പിലാക്കാമെന്നും സിയാദ് അലി പറഞ്ഞു. വാർത്താസമ്മേളനത്തിൽ സെക്രട്ടറി മുഹമ്മദ് അനീഷ്, ഷഫീക് സുൽത്താൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |