തിരുവനന്തപുരം: ബാലരാമപുരത്ത് ഇറച്ചി വാങ്ങാൻ വന്ന യുവാവിനെ കടയ്ക്ക് മുന്നിലിട്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയെ പൊൻമുടിയിലെ സീരിയൽ ഷൂട്ടിംഗ് ലോക്കേഷനിൽ നിന്നും ബാലരാമപുരം പൊലീസ് പിടികൂടി. കല്ലിയൂർ കാക്കാമൂല ഇളവൻ വിളവീട്ടിൽ അഭിൻദേവ് (29)ആണ് പിടിയിലായത്. ഡിസംബർ 31ന് ഭഗവതിനട സ്വദേശി രാജീവിനെ മുടവൂർപ്പാറ എ.എം.എസ് ചിക്കൻ സ്റ്റാളിൽ വച്ച് വാക്ക് തർക്കത്തെ തുടർന്ന് വയറ്റിൽ കുത്തി പരിക്കേല്പിക്കുകയായിരുന്നു. ഒന്നും രണ്ടു പ്രതികളായ സച്ചു,അഖിൽ എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശില്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര എ.എസ്.പി ഫറാഷിന്റെ നിർദ്ദേശപ്രകാരം ബാലരാമപുരം എസ്.എച്ച്.ഒ ശ്രീകാന്ത് മിശ്ര,എസ്.ഐ അജിത്കുമാർ,എ.എസ്.ഐ അനിൽകുമാർ,സി.പി.ഒ ശ്രീകുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |