കൊച്ചി: നാലരപതിറ്റാണ്ടിലധികം മലയാളിയെ ചിരിപ്പിച്ച ഇന്നസെന്റ് ഓർമ്മയായിരിക്കുകയാണ്. എത്രയോ വേഷങ്ങൾ, ഭാവപകർച്ചകൾ, അദ്ദേഹത്തിന് മാത്രം കഴിയുന്ന ഭാവങ്ങൾ, മറ്റാരാലും അനുകരിക്കാൻ കഴിയാത്ത ഡയലോഗ് ഡെലിവറി ഇതെല്ലാം ആ മഹാനടനെ വേറിട്ടുനിറുത്തി. ജീവിതത്തിലെ ഓരോ നിമിഷവും നർമ്മത്തിൽ ചാലിച്ചു മാത്രമേ ഇന്നസെന്റ് മറ്റുള്ളവരുടെ മുന്നിലേക്ക് എത്തിയിട്ടുള്ളൂ.
തന്റെ സ്വഭാവത്തിൽ തനിക്ക് ഏറ്റവും ഇഷ്‌ടപ്പെടാത്തത് പൊങ്ങച്ചം പറയുന്നതാണെന്ന് ഒരിക്കൽ ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. ''സ്വയം വീമ്പ് പറയുന്ന പല അവസരങ്ങളും ജീവിതത്തിൽ ഉണ്ടാകാറുണ്ട്. ചില സദസുകളിൽ ഞാൻ അങ്ങനെ ചെയ‌്തു, ഇങ്ങനെ ചെയ‌്തു എന്നൊക്കെയുള്ളത് ഒരിക്കലും പറയാൻ പാടില്ലാത്തതാണ്. അത്തരത്തിലുള്ള വീമ്പ് പറച്ചിലുകൾ ചീപ്പാണെന്ന് ഭാര്യ ആലീസ് തന്നോട് പറഞ്ഞിട്ടുണ്ട്. മകനും അവന്റെ ഭാര്യയുമെല്ലാം പലപ്പോഴും അത് പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള വിമർശനങ്ങൾ കേൾക്കുമ്പോഴാണ് നമുക്ക് സ്വയം തിരുത്താൻ കഴിയുക''. സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും സാഹിത്യത്തിലുമൊക്കെ ഇത് പതിവാണെന്നായിരുന്നു ഇന്നസെന്റിന്റെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |